ബംഗളുരു: നിരവധി റൗണ്ട് ചർച്ചകൾക്ക് ശേഷം, കർണാടക സർക്കാർ ശനിയാഴ്ച സംസ്ഥാനത്തുടനീളമുള്ള പ്രോപ്പർട്ടി ഗൈഡൻസ് മൂല്യത്തിൽ അടുത്ത മൂന്ന് മാസത്തേക്ക് 10 ശതമാനം വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു.
പൊതുജനങ്ങൾക്കുള്ള പുതുവത്സര ദിന സമ്മാനമാണിതെന്ന് അവകാശപ്പെട്ട റവന്യൂ മന്ത്രി ആർ അശോകൻ, ആളുകൾക്ക് എത്രയും വേഗം വസ്തു രജിസ്ട്രേഷൻ നടത്താനുള്ള അവസരം ഒരുക്കാനാണ് ഈ നടപടി ലക്ഷ്യമിടുന്നതെന്ന് പറഞ്ഞു.
ജനറൽ പവർ ഓഫ് അറ്റോർണി (ജിപിഎ), പ്രോപ്പർട്ടികൾ സംബന്ധിച്ച കരാറുകൾ എന്നിവയുമായി സമയം നഷ്ടപെടുന്നവർക്കും കൂടാതെ, ഇത് പ്രോപ്പർട്ടി രജിസ്ട്രേഷനായി പദ്ധതിയിടുന്നവർക്കും ഉള്ള ഓഫർ ആണിത്. ഇത്ഇ ന്ന് (ജനുവരി 1) മുതൽ മാർച്ച് 31 വരെ പ്രാബല്യത്തിൽ വരും,” വരണ്ടതോ ജലസേചനമുള്ളതോ ആയ ഭൂമിയോ ഫ്ലാറ്റോ സൈറ്റോ ആകട്ടെ, എല്ലാത്തരം വസ്തു രജിസ്ട്രേഷനും ഇത് ബാധകമാണെന്നും മന്ത്രി പറഞ്ഞു.
പ്രാദേശികതയും ഘടനയും അനുസരിച്ച് സർക്കാർ നിശ്ചയിച്ചിട്ടുള്ള വസ്തുവിന്റെ ഏറ്റവും കുറഞ്ഞ വിൽപ്പന വിലയാണ് മാർഗ്ഗനിർദ്ദേശ മൂല്യം. ധനവകുപ്പും റവന്യൂ വകുപ്പും തമ്മിൽ പലവട്ടം നടത്തിയ ചർച്ചകൾക്കൊടുവിലാണ് പൊതുജനങ്ങളുടെ ഈ ദീർഘകാല ആവശ്യം നിറവേറ്റപ്പെടുന്നത്.
ഇത് സർക്കാരിന്റെ വരുമാനത്തെ കുറച്ചെങ്കിലും ബാധിക്കുമെങ്കിലും സാധാരണക്കാർക്ക ഇത് ഗുണം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.