ബെംഗളൂരു : ജിപിഎസും പാനിക് ബട്ടണുകളും സ്ഥാപിക്കുന്നതും ഡ്രൈവറുടെ വിശദാംശങ്ങൾ പ്രദർശിപ്പിക്കുന്നതും ഉൾപ്പെടെയുള്ള നിയമങ്ങൾ പാലിക്കാത്തതിനാൽ ഒലയുടെയും ഊബറിന്റെയും കാബ് അഗ്രഗേറ്റർ ലൈസൻസുകൾ പുതുക്കി നൽകാൻ കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി ( കെഎസ്ടിഎ ) വിസമ്മതിച്ചു .ഒലെ പ്രവർത്തിപ്പിക്കുന്ന എ എൻ ഐ ടെക്നോളജീസിന്റെ ലൈസൻസ് 2021 ജൂൺ 19-ന് കാലഹരണപ്പെട്ടു.
2021 ഡിസംബർ 30-ന് ഉബറിന്റെ ലൈസൻസും കാലഹരണപ്പെട്ടു. തുടർന്ന്, രണ്ട് സ്ഥാപനങ്ങളും ലൈസൻസില്ലാതെയാണ് ക്യാബുകളും ഓട്ടോറിക്ഷകളും നഗരത്തിൽ സർവീസ് നടത്തുന്നത് എന്ന് . ഗതാഗത, റോഡ് സുരക്ഷാ കമ്മീഷണർ എസ്എൻ സിദ്ധരാമപ്പ പറഞ്ഞു.നിയമങ്ങൾ അനുസരിച്ച്, അവർ ബെംഗളൂരുവിൽ ഒരു കൺട്രോൾ റൂം സ്ഥാപിക്കണം.
കോറമംഗലയിൽ ഒരു കൺട്രോൾ റൂം ഉണ്ടെന്ന് ഒല പറഞ്ഞപ്പോൾ, ഒലെയുടെ കൺട്രോൾ റൂം ഇൻഡോറിലാണ് ഉള്ളത്. അതികൃതർ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പരിശോധിക്കും. എങ്കിലും ബെംഗളൂരുവിൽ ഒരു കൺട്രോൾ റൂം സ്ഥാപിക്കാൻ ഊബറിനോട് നിർദ്ദേശിച്ചട്ടുണ്ട്.
ലൈസൻസ് പുതുക്കൽ: Uber-ന് നിയമങ്ങൾ പാലിക്കാൻ 45 ദിവസവും ഒലെയ്ക്ക് 30 ദിവസവുമാണ് നൽകിയിട്ടുള്ളത്. കർണാടക ഓൺ- ഡിമാൻഡ് ട്രാൻസ്പോർട്ടേഷൻ ടെക്നോളജി അഗ്രഗേറ്റർ റൂൾസ് 2016 പാലിക്കുന്നതിൽ രണ്ട് അഗ്രഗേറ്ററുകളും പരാജയപ്പെട്ടതായി ഗതാഗത, റോഡ് സുരക്ഷ കമ്മീഷണർ എസ് എൻ സിദ്ധരാമപ്പയും പറഞ്ഞു.
ക്യാബ് ഓപ്പറേറ്റർമാർ രസീതുകൾ അച്ചടിക്കാൻ കഴിവുള്ള ഡിജിറ്റൽ മീറ്ററുകൾ സ്ഥാപിക്കണമെന്ന് നിയമങ്ങൾ പറയുന്നു, എന്നാൽ അവർ ആപ്പ് വഴിയും ഇമെയിൽ വഴിയും ബില്ലുകൾഅയയ്ക്കുന്നുണ്ടെന്നാണ് അവകാശപ്പെടുന്നത്. ഈ ചട്ടം ഒഴിവാക്കണമെന്ന് അവർ ആവശ്യപ്പെട്ടിട്ടുണ്ട്, ഈ ആവശ്യം വകുപ്പ് പരിഗണിക്കും. കൂടാതെ, അഗ്രഗേറ്റർമാർ അവരുടെ വാഹനങ്ങളിൽ ‘ടാക്സി എന്നെഴുതിയ പ്രകാശിത ഡിസ്പ്ലേ ബോർഡുകൾ സ്ഥാപിക്കുന്നതിലും പരാജയപ്പെട്ടു.