കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) വ്യാഴാഴ്ച മുതൽ ബെജായി ടെർമിനസിൽ നിന്ന് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (എംഐഎ) ബസ് സർവീസുകൾ പുനരാരംഭിക്കും.ഉഡുപ്പിയിലെ മണിപ്പാലിൽ നിന്ന് മറ്റൊരു ബസ്കാവൂർ വഴി വിമാനത്താവളത്തിലേക്ക് പോകുമെന്ന് കെഎസ്ആർടിസി വൃത്തങ്ങൾ അറിയിച്ചു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് നടത്തിയിരുന്ന സർവീസുകൾ ആവശ്യത്തിന് വരുമാനമില്ലെന്ന് പറഞ്ഞ് നിർത്തിവെച്ചിരുന്നു. യാത്രക്കാരുടെ അഭ്യർത്ഥന മാനിച്ച് സംസ്ഥാന ഗതാഗത മന്ത്രി ബി ശ്രീരാമുലുവിന്റെ നിർദ്ദേശപ്രകാരമാണ് ഇവ വീണ്ടും അവതരിപ്പിക്കുന്നത്.
സർവീസ് നടത്താൻ മൈസൂരിൽ നിന്ന് നാല് വോൾവോ ബസുകൾ ഇവിടെ എത്തിച്ചിട്ടുണ്ടെന്നും റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസറുടെ പെർമിറ്റിനായി കാത്തിരിക്കുകയാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ലാൽബാഗ്, കുന്തിക്കൻ-കാവൂർ റൂട്ടിൽ രാവിലെ 6.30ന് സർവീസ് ആരംഭിക്കുന്ന ബസ് 100 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. മണിപ്പാലിൽ നിന്ന് എംഐഎയിലേക്കുള്ള സർവീസിന് 300 രൂപയാണ് നിരക്ക്. എയർപോർട്ടിലേക്കുള്ള യാത്രക്കാർക്ക് പുറമെ മറ്റുള്ളവർക്കും യാത്ര ചെയ്യാം.
നടന്ന് ഹജ്ജിന് പോകാനെത്തിയ ശിഹാബ് ചോറ്റൂര്‍ അതിര്‍ത്തിയില്‍ കുടുങ്ങിയോ..?
കേരളത്തില്‍നിന്ന് സൗദി അറേബ്യവരെ നടന്ന് പരിശുദ്ധ ഹജ്ജ് ചെയ്യാനായി യാത്ര തിരിച്ച ശിഹാബ് ചോറ്റൂര്‍ എന്ന 29-കാരനെ നിങ്ങൾക്ക് ഓര്‍മ്മയില്ലേ… സംഭവം വലിയ വാര്‍ത്തയായതോടെ ശിഹാബിന്റെ യാത്രയ്ക്ക് യൂ-ട്യൂബിലുടെ ലക്ഷക്കണക്കിന് വ്യുവേഴ്സാണ് ഉണ്ടായത്. കേരളത്തിലെ മാധ്യമങ്ങളും ശിഹാബിന്റെ യാത്രയെ വാനോളം പുകഴ്‌ത്തിയിരുന്നു. ഇന്ത്യ, പാക്കിസ്ഥാന്‍, ഇറാന്‍, ഇറാഖ്, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങള്‍ കാൽനട യാത്രയിലൂടെ കടന്ന് സൗദ്യ അറേബ്യയിലെത്തി പരിശുദ്ധ ഹജ്ജ് ചെയ്യുകയാണ് ശിഹാബിന്റെ ലക്ഷ്യം. വളാഞ്ചേരിക്കടുത്ത് ചോറ്റൂരിലുള്ള ചേലമ്പാടന്‍ ശിഹാബ് എന്ന യുവാവ് 8640 കിലോമീറ്ററാണ് നടക്കാന്‍ ലക്ഷ്യമിട്ടത്.
യാത്രയ്ക്ക് 280 ദിവസമാണ് പ്ലാന്‍ ചെയ്തത്. അടുത്തവര്‍ഷത്തെ ഹജ്ജാണ് ശിഹാബിന്റെ ലക്ഷ്യം. ജൂണ്‍ മൂന്നിന് തുടങ്ങിയ ശിഹാബിന്റെ യാത്ര സോഷ്യല്‍ മീഡിയയില്‍ വലിയ ആഘോഷമായി. അതിനിടെ ശിഹാബിനെതിരെ വലിയ വിമര്‍ശനവും ഉണ്ടായി. തന്റെ യൂട്യൂബ് ചാനലിനും 25 ലക്ഷത്തോളം ഫോളോവേഴ്സുള്ള ഇന്‍സ്റ്റഗ്രാം പേജിലും ആളെ കൂട്ടാനുള്ള നടപടിയാണ് ശിഹാബ് ചെയ്യുന്നതെന്നും വിമര്‍ശനം ഉയര്‍ന്നു.
ലക്ഷങ്ങളാണ് ശിഹാബിന് ഇപ്പോള്‍ യൂ-ട്യൂബ് വരുമാനം. അതിനിടെ ഇത്തരം യാത്രകള്‍ അനിസ്ലാമികമാണെന്ന് പറഞ്ഞ് ഒരു വിഭാഗം രംഗത്തെത്തി.ശിഹാബിന്റെ നടന്നുള്ള ഹജ്ജ് യാത്ര, ശരീരം പീഡനം ആണെന്നും അത് അനിസ്ലാമികം ആണെന്നുമാണ് ചില പണ്ഡിതൻമാർ പറയുന്നത്. ശിഹാബ് വിമാനത്തില്‍ യാത്ര ചെയ്താണ് ഹജ്ജ് നിര്‍വഹിക്കേണ്ടത് എന്നാണ് അവരുടെ അഭിപ്രായം. എന്തായാലും വിവാദങ്ങള്‍ക്കിടയിലും കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും ശിഹാബിന്റെ യാത്ര ഗംഭീരമായി നടന്നു.
മിക്ക സംസ്ഥാനങ്ങളിലും ആയിരിങ്ങള്‍ ശിഹാബിനെ അനുഗമിച്ചു. പഞ്ചാബ് പോലീസിന്റെ വന്‍ അകമ്പടിയോടെയാണ്, ശിഹാബ് വാഗ ബോര്‍ഡറില്‍ എത്തിയത്. പക്ഷേ അതോടെ എല്ലാം തീര്‍ന്നു. ഇപ്പോള്‍ അയാള്‍ അവിടെ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. സെപ്റ്റംബര്‍ ഏഴിന് വാഗാ ബോര്‍ഡലിലെത്തിയതാണ് ശിഹാബ്. രണ്ട് മാസം ആവാറായിട്ടും അവിടെ നിന്ന് മുന്നോട്ട് അനങ്ങാന്‍ ശിഹാബിന് കഴിഞ്ഞിട്ടില്ല.
പാക്കിസഥാന്‍ വിസ കൊടുക്കാത്തതാണ് ശിഹാബിന്റെ പദ്ധതികള്‍ താളം തെറ്റിച്ചത്. വാഗാ ബോര്‍ഡറിന് ഏകദേശം 15 കിലോമീറ്റര്‍ അടുത്താണ് ശിഹാബിന്റെ താമസം. അവിടെ ഹാഫിയ സ്‌കൂളിന്റെ ഉടമസ്ഥനായ ഡോക്ടര്‍ ഷുഹൈബ് അഹമ്മദ് സ്‌കുളില്‍ താമസിച്ചുകൊള്ളുവാന്‍ പറയുകയായിരുന്നു. പാക്കിസ്ഥാന്‍ വിസ ലഭിക്കാത്തതിനാല്‍ ഇപ്പോള്‍ ഏകദേശം രണ്ട് മാസമായി ആ ടെറസിന് മുകളില്‍ തന്നെയാണ് ശിഹാബിന്റെ ഉറക്കവും തീറ്റയും എല്ലാം.
ഇടയ്ക്കിടെ അവിടെ നിന്ന് ഇറങ്ങുക, ആ ഭാഗത്തൊക്കെ നടന്ന് വീഡിയോ യൂ-ടൂബിൽ ഇടുക ഇതാണ് ഇപ്പോള്‍ ശിഹാബിന്റെ ജോലി. പക്ഷേ ഒന്നിനും പഴയപോലെ വ്യൂവേഴ്സ് ഇല്ല. ആവേശക്കമ്മറ്റിക്കാര്‍ എല്ലാം പിരിഞ്ഞ് പോയിരിക്കുന്നു. സാധാരണ ടൂറിസ്റ്റ് വിസയോ, ട്രാന്‍സിസ്റ്റ് വിസയോ ഒന്നും അല്ല റോഡ് ഷോ വിസയാണ് ഇയാള്‍ക്ക് വേണ്ടിയിരുന്നത്, എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയിൽ വരുന്ന ചില കമന്റുകൾ. കാരണം ഏകദേശം രണ്ട് മാസം നടക്കണം പാക്കിസ്ഥാനില്‍ നിന്ന് ഇറാനില്‍ എത്താന്‍. അത് വരെ ഇയാള്‍ക്ക് സെക്യൂരിറ്റി കൊടുക്കേണ്ട ബാധ്യത പാക്കിസ്ഥാനാണ്.
അത്ഭുതം ഒന്നും നടന്നില്ലെങ്കില്‍ ഇങ്ങനെ ഒരു വിസ കിട്ടാന്‍ സാധ്യതയില്ല. ഇപ്പോള്‍ പാക്കിസ്ഥാന്‍, ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ഒരു റെക്കമന്റ് ലെറ്റര്‍ വാങ്ങി വരാനാണ് ശിഹാബിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പാക്കിസ്ഥാനിലൂടെ നടന്നുപോകാന്‍ അനുവാദം കൊടുത്തു കൊണ്ടുള്ള കത്ത്, എന്നാൽ ഇന്ത്യ ഇങ്ങനെയൊരു കത്ത് കൊടുക്കാനുള്ള സാധ്യത വിദൂരമാണ്. ഇന്ത്യ അങ്ങനെ ഒരു ലെറ്റര്‍ അനുവദിച്ചാല്‍ നാളെ മുതല്‍ തുടങ്ങും പാക്കിസ്ഥാനികള്‍ അജ്മീര്‍ ദര്‍ഗ്ഗ, മഖ്ബറ എന്നീ സ്ഥലങ്ങളൊക്കെ സന്ദര്‍ശിക്കണം എന്ന് പറഞ്ഞുകൊണ്ട് ഇന്ത്യന്‍ എംബസിയിലേക്ക് പോകാൻ.
പറ്റില്ല എന്ന് എങ്ങനെ പറയും, അതുകൊണ്ട് ഇങ്ങനെ ഒരു മണ്ടത്തരത്തിന് ഇന്ത്യ മുതിരില്ല എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. മാത്രമല്ല കടുത്ത സുന്നി-ഷിയാ സംഘര്‍ഷവും, ഐ.എസ്.എസ് ഭീഷണിയൊക്കെയുള്ള പല മേഖലകളിലുടെയാണ് ശിഹാബിന് പാക്കിസ്ഥാനിലൂടെ കടന്നുപോകേണ്ടത്. ഇതും പാക്ക് സര്‍ക്കാറിനെ പിറകോട്ട് വലിക്കുന്നുണ്ട്.