തിരുവനന്തപുരം: 52-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടിക്കുള്ള അവാര്‍ഡ് രേവതി സ്വന്തമാക്കി. ബിജു മേനോനും ജോജു ജോര്‍ജുമാണ് മികച്ച നടന്മാര്.
‘നായാട്ടി’ലെ പ്രകടനത്തിന് ജോജു ജോര്‍ജിനും ‘ആര്‍ക്കറിയാം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ബിജു മേനോനും ആണ് അവാര്‍ഡ്. ‘ഭൂതകാലം’ എന്ന സിനിമയിലെ പ്രകടനത്തിനാണ് രേവതി പുരസ്കാരത്തിന് അര്‍ഹയായത്. കൃഷാന്ത് സംവിധാനം ചെയ്ത ആവാസവ്യൂഹം ആണ് മികച്ച ചിത്രം. വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ‘ഹൃദയം’ ആണ് മികച്ച ജനപ്രിയ ചിത്രം. മന്ത്രി സജി ചെറിയാന് ആണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
സമ്ബന്നരും പുതുമുഖങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു ഇത്തവണത്തെ പ്രത്യേകത. പോയവര്‍ഷം 80ഓളം സിനിമകളാണ് പരിഗണിക്കപ്പെട്ടതെങ്കില്‍ ഇത്തവണ ജൂറിക്ക് മുന്നിലെത്തിയത് 142 ചിത്രങ്ങളാണ്. അന്തിമ റൗണ്ടില്‍ 45ഓളം സിനിമകള്‍ എത്തിയെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്.
ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ അഖ്തര്‍ മിര്‍സയായിരുന്നു ഇത്തവണത്തെ ജൂറി ചെയര്മാന്. കോവിഡിനെത്തുടര്‍ന്ന് കടുത്ത പ്രതിസന്ധി നേരിട്ട വര്‍ഷമായിരുന്നു കഴിഞ്ഞുപോയത്. ഇതിന് ശേഷം ശേഷം 100 ശതമാനം സീറ്റുകളിലും പ്രേക്ഷകരെ പ്രവേശിപ്പിക്കാന്‍ തുടങ്ങിയിട്ട് കുറച്ചുമാസങ്ങളേ ആയിട്ടുള്ളൂ. ഒടിടി പ്ലാറ്റ്ഫോമുകളാണ് ഇക്കാലയളവില്‍ സിനിമാമേഖലയ്ക്ക് തുണയായത്. ഒടിടിയിലൂടെ പല മികച്ച ചിത്രങ്ങളും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
- മികച്ച സംവിധായകന്- ദിലീഷ് പോത്തന് ,
- മികച്ച രണ്ടാമത്തെ ചിത്രം- ചവിട്ട്,
- നിഷിദ്ദോ,മികച്ച നടൻ-ബിജു മേനോൻ, ജോജു ജോർജ്ജ്,
- മികച്ച നടി- രേവതി,
- സ്വഭാവ നടി- ഉണ്ണിമായ,
- മികച്ച വിഷ്വല്‍ എഫ്ക്ട്- മിന്നല്‍ മുരളി( ആന്‍ഡ്രൂസ്),
- മികച്ച ചലച്ചിത്ര ഗ്രന്ഥം- ചമയം (പട്ടണം റഷീദ്),
- നവാഗത സംവിധായകന് – കൃഷ്ണേന്ദു കലേഷ്,
- മികച്ച ജനപ്രിയ ചിത്രം- ഹൃദയം,
- നൃത്ത സംവിധാനം- അരുൾ രാജ്,
- ഡബ്ബിംഗ് ആർട്ടിസ്റ്റ്- ദേവി എസ്,
- വസ്ത്രാലങ്കാരം – മെൽവി ജെ (മിന്നൽ മുരളി),
- മേക്കപ്പ് അപ്പ് – രഞ്ജിത് അമ്പാടി – (ആർക്കറിയാം),
- ശബ്ദമിശ്രണം – ജസ്റ്റിൻ ജോസ് (മിന്നൽ മുരളി),
- സിങ്ക് സൗണ്ട്- അരുൺ അശോക്, സോനു കെ പി,
- കലാ സംവിധായകൻ- എവി ഗേകുൽദാസ്,
- പിന്നണി ഗായിക- സിതാര കൃഷ്ണ കുമാർ,
- സംഗീത സംവിധയാകൻ – ഹിഷാം അബ്ദുൽ വഹാബ് (ഹൃദയം),
- ഗാനരചന – ബി കെ ഹരിനാരായണൻ,
- തിരക്കഥ- ശ്യാംപുഷ്കർ