
മാക്കൂട്ടം വഴി കർണ്ണാടകത്തിലേക്കു പോകാൻ 72 മണിക്കൂറിനുള്ളിലെടുത്ത ആർ ടി പി സി ആർ നെഗേറ്റെവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന പിൻവലിച്ചില്ലെങ്കിലും ഇതുവഴിയുള്ള യാത്രികർക്ക് ഏറെ ആശ്വാസം പകർന്ന് കേരളത്തിന്റെയും കർണ്ണാടകത്തിന്റെയും ആർ ടി സി ബസ്സുകൾ വെള്ളിയാഴ്ച മുതൽ സർവീസ് ആരംഭിച്ചു. കണ്ണൂർ , തലശ്ശേരിയിൽ നിന്നും പുറപ്പെട്ട വീരാജ്പേട്ട, മൈസൂർ, ബാംഗ്ലൂർ ബസുകളെ കർണ്ണാടക ചെക്ക് പോസ്റ്റിൽ ഉദ്യോഗസ്ഥർ തടഞ്ഞിട്ടത് പ്രതിഷേധത്തിന് ഇടയാക്കി. ബസ് കടത്തിവിടാനുള്ള ഉത്തരവ് അതിർത്തി ചെക്ക് പോസ്റ്റുകളിൽ ലഭിച്ചിട്ടില്ലെന്ന കാരണം. ഉയർത്തിയാണ് ബസുകൾ തടഞ്ഞത്. മറ്റ് വാഹനങ്ങളെ കടത്തിവിടു. മൂന്നുമാസത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് ബസ്സുകൾ വെള്ളിയാഴ്ച മുതൽ പുനരാരംഭിക്കുമെന്ന് കേരളാ – കർണ്ണാടകാ ആർ ടി സി അധികൃതർ അറിയിച്ചത്. ഇതിന്റെ ഭാഗമായി കർണ്ണാടക ആർ ടി സി കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലേക്ക് ഓൺലൈൻ ടിക്കറ്റുകൾ വിൽപ്പന തുടങ്ങി. മാക്കൂട്ടം ചുരം പാത വഴിയല്ലാതെ കൂട്ട – മാനന്തവാടി വഴി തിരുവനന്ത പുറത്തേക്കുള്ള സർവീസുകളും ഇതോടൊപ്പം ആരംഭിച്ചിട്ടുണ്ട്.
കേരളാ ആർ ടി സി യുടെ ബസ്സുകളും വെള്ളിയാഴ്ച തന്നെ ഇരിട്ടി – മാക്കൂട്ടം ചുരം വഴി ബംഗളൂരുവിലേക്ക് എത്തുമെങ്കിലും ശനിയാഴ്ചമുതൽ ബംഗളൂരുവിൽ നിന്നും കണ്ണൂരിലേക്കു സർവീസ് ആരംഭിക്കും. കോഴിക്കോട് ഭാഗത്തേക്ക് കുട്ട വഴിയുള്ള സർവീസുകളും ആരംഭിക്കും.
കേരളത്തിൽ നിന്നും കർണ്ണാടകത്തിലേക്ക് ആർ ടി സി സർവീസുകൾ പുനരാരംഭിക്കുന്നത് കണ്ണൂർ ജില്ലയിലെ യാത്രക്കാർക്ക് ഏറെ ആശ്വാസമായിരിക്കും. ഇപ്പോൾ യാത്രികരെല്ലാം സ്വകാര്യ വാഹനങ്ങളെയും തീവണ്ടികളെയുമാണ് ആശ്രയിക്കുന്നത്.മട്ടന്നൂർ വാർത്ത.എന്നാൽ കേരളത്തിൽ കോവിഡ് ടി പി ആറിൽ ഇപ്പോഴുള്ള ഉയർന്ന നില കുറയുന്ന പക്ഷം മാത്രമേ ആർ ടി പി സി ആർ നിബന്ധന പിൻവലിക്കാനിടയുള്ളൂ എന്നാണ് അറിയുന്നത്. തടഞ്ഞിട്ട ബസുകളിൽ ചിലത് മണിക്കൂറുകൾക്ക് ഒടുവിൽ അതിർത്തി കടക്കാൻ അനുവദിച്ചെങ്കില്ലും നിയന്ത്രണങ്ങൾ ഇപ്പോഴും കുടക് ഭരണകൂടം കർശനമാക്കുകയാണ്.
