തിരുവനന്തപുരം: കൊവിഡ് വ്യാപനത്തില്‍ രാജ്യത്തെ ഏറ്റവും മോശം അവസ്ഥയില്‍ കേരളം. അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ പ്രതിദിന മരണം പത്തായി കുറഞ്ഞപ്പോള്‍ കേരളത്തില്‍ അത് മിക്ക ദിവസവും നൂറു കടക്കുന്നു.
രാജ്യത്ത് ഏറ്റവുമധികം പ്രതിദിന രോഗികള്‍ ദിവസങ്ങളായി കേരളത്തിലാണ്. മഹാരാഷ്ട്രയില്‍ പ്രതിദിന കേസുകള്‍ നാലായിരത്തിലും താഴെയെത്തിയപ്പോള്‍ കേരളത്തില്‍ അത് പല ദിവസവും ഇരുപതിനായിരം കടക്കുന്നു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കേരളത്തിലാണ്.
*കോവിഡ് വാക്സിനെ തുടർന്ന് അസ്വസ്ഥത; ചികിത്സയിലായിരുന്ന യുവതി മരിച്ചു*
അയല്‍ സംസ്ഥാനങ്ങള്‍ എല്ലാം ഇളവുകള്‍ നല്കുമ്ബോള് കേരളം ഇതിന് സാധിക്കാത്ത അവസ്ഥയിലാണ്. കേസുകള്‍ കൂടുമെന്നുറപ്പായിട്ടും കൂടുതല്‍ അടച്ചിടേണ്ടെന്നാണ് മുഖ്യമന്ത്രി വിളിച്ച അവലോകനയോഗത്തിന്്റെ തീരുമാനം. വാക്സിനെടുത്തിട്ടും 5 ശതമാനത്തിലധികം പേര്‍ക്ക് കോവിഡ് വന്ന ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ ജനിതക പഠനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.