ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 26ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്ബളത്തോടെയുള്ള അവധി പ്രഖ്യാപിച്ചിട്ടുണ്ട്.കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെൻ്റ് ആക്ടിൻ്റെ പരിധിയില്‍ വരുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ വ്യവസായ കേന്ദ്രങ്ങള്‍ക്കും അവധി പ്രഖ്യാപിക്കാൻ ലേബർ കമ്മീഷണർ ആവശ്യമായ ക്രമീകരണം ചെയ്യണമെന്നും അവധി ദിവസം വേതനം നിഷേധിക്കുകയോ കുറയ്ക്കുകയോ ചെയ്യരുതെന്നും ഉത്തരവില്‍ പറയുന്നു.കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കും. ഏപ്രില്‍ 26ന് നടക്കും. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കായുള്ള ഉദ്യോഗസ്ഥ വിന്യാസം സംബന്ധിച്ച് അധിക നിർദേശങ്ങള്‍ പുറപ്പെടുവിച്ചു. ഓർഡർ എന്ന സോഫ്റ്റ്വെയർ മുഖേനയാണു തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കായി ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നത്.മതിയായ കാരണങ്ങളാല്‍ ഒരു ജീവനക്കാരനു പോളിങ് ഡ്യൂട്ടി ചെയ്യാനാകാത്ത സാഹചര്യമുണ്ടായാല്‍ സോഫ്റ്റ് വെയറിലെ ഡാറ്റാ എൻട്രി സമയത്തുതന്നെ കാരണം വ്യക്തമാക്കുന്നതിനുള്ള അവസരം സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇപ്രകാരം നല്കുന്ന വിവരങ്ങളുടെ കൃത്യത അനുബന്ധരേഖകളും ഓഫിസ് രേഖകളും പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതു സ്ഥാപനത്തിന്റെ മേധാവിയുടെയും നോഡല്‍ ഓഫീസറുടെയും ഉത്തരവാദിത്തമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്‍ അറിയിച്ചു.
ഗുരുതരമായ ആരോഗ്യ കാരണങ്ങളാല്‍ ഡ്യൂട്ടി ചെയ്യാൻ സാധിക്കാത്തവർ മെഡിക്കല്‍ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകള്‍ സഹിതവും, പങ്കാളികള്‍ക്ക് ഇരുവർക്കും പോളിംഗ് ഡ്യൂട്ടി ലഭിച്ചിട്ടുള്ള പക്ഷം അതില്‍ ആവശ്യമെങ്കില്‍ ഒരാളെ ഒഴിവാക്കുന്നതിന് നിയമന ഉത്തരവുകള്‍ സഹിതവും, തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരം ഒഴിവാക്കപ്പെട്ട വിഭാഗത്തില്‍പ്പെടുന്നവർക്ക് നിയമനം ലഭിക്കുന്നപക്ഷം നിയമന ഉത്തരവ് സഹിതവും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ (ജില്ലാ കളക്ടർ) നിയന്ത്രണത്തിലുള്ള ഡിസ്ട്രിക് ഓർഡർ സെല്ലില്‍ നിയമന ഉത്തരവിലെ പരിശീലന തീയതിക്കു മുമ്ബായി പോളിംഗ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കുന്നതിനായി അപേക്ഷ സമർപ്പിക്കണം