Home Featured പൊന്നിനെക്കാള്‍ വിലയുള്ള നായ; 20 കോടിക്ക് നായയെ വാങ്ങി ബെംഗളൂരു യുവാവ്

പൊന്നിനെക്കാള്‍ വിലയുള്ള നായ; 20 കോടിക്ക് നായയെ വാങ്ങി ബെംഗളൂരു യുവാവ്

ബെംഗളൂരു: വളര്‍ത്തുമൃഗങ്ങളെ ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ചിടത്തോളം അവര്‍ക്കു വേണ്ടി എത്ര പണം വേണമെങ്കിലും ചെലവഴിക്കാന്‍ മടിയില്ലാത്തവരാണ്.പ്രത്യേകിച്ചും നായപ്രേമികള്‍. 20 കോടി രൂപ മുടക്കി ഒരു നായയെ സ്വന്തമാക്കിയിരിക്കുകയാണ് ബെംഗളൂരുവിലെ കെന്നല്‍ ക്ലബ് ഉടമയായ സതീഷ്. ഒന്നര വയസുള്ള കൊക്കേഷ്യന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍ പെട്ട നായ്ക്കുട്ടിയെയാണ് സതീഷ് ആറു മാസം മുന്‍പ് ഹൈദരാബാദില്‍ നിന്നും കൊണ്ടുവന്നത്.

കാവല്‍ നായയായി അറിയപ്പെടുന്ന കൊക്കേഷ്യന്‍ ഷെപ്പേര്‍ഡ് റഷ്യ,തുര്‍ക്കി,അര്‍മേനിയ, സര്‍ക്കാസിയ, ജോര്‍ജിയ എന്നിവിടങ്ങളില്‍ സാധാരണയായി കാണപ്പെടുന്ന നായയാണ്. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അപൂര്‍വ ഇനമാണ്. വളരെ ശക്തരും ബുദ്ധിശക്തിയുള്ളവരുമാണ് ഈ നായകള്‍. 10-12 വര്‍ഷമാണ് ഇവയുടെ ആയുസ്. അമേരിക്കന്‍ കെന്നല്‍ ക്ലബിന്‍റെ അഭിപ്രായത്തില്‍, അതിക്രമിച്ചു കടക്കുന്നവരില്‍ നിന്ന് സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനും ചെന്നായ്ക്കള്‍, കൊയോട്ടുകള്‍ തുടങ്ങിയ വലുതും ചെറുതുമായ വേട്ടക്കാരില്‍ നിന്ന് കന്നുകാലികളെ സംരക്ഷിക്കുന്നതിനും മറ്റ് പല ചുമതലകള്‍ക്കും കൊക്കേഷ്യന്‍ ഇടയന്മാര്‍ നൂറ്റാണ്ടുകളായി ഈ നായകളെ ഉപയോഗിച്ചിരുന്നു.

കാഡബോംസ് കെന്നല്‍സിന്‍റെ ഉടമയും ഇന്ത്യന്‍ ഡോഗ് ബ്രീഡേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റുമായ സതീഷ്, വിലകൂടിയതും അപൂര്‍വവുമായ നായ ഇനങ്ങളെ വാങ്ങുന്നയാളാണ്. കൊറിയന്‍ ദോസ മാസ്റ്റിഫുകള്‍ എന്ന ഇനത്തില്‍ പെട്ട നായയെ 1 കോടി കൊടുത്താണ് നേരത്തെ സതീഷ് വാങ്ങിയത്. അലാസ്കന്‍ മലമുട്ട്- 8 കോടി, ടിബറ്റന്‍ മാസ്റ്റിഫ് 10 കോടി..സതീഷ് നായകളെ വാങ്ങിയതിന്‍റെ കണക്കാണിത്.

ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു ബ്രീഡറില്‍ നിന്ന് വാങ്ങിയ 20 കോടി രൂപ വിലയുള്ള നായയ്ക്ക് “കാഡബോം ഹെയ്ഡര്‍” എന്നാണ് സതീഷ് പേരിട്ടത്. അടുത്തിടെ ട്രിവാന്‍ഡ്രം കെന്നല്‍ ക്ലബ്ബ് ഇവന്റിലും ക്രൗണ്‍ ക്ലാസിക് ഡോഗ് ഷോയിലും പങ്കെടുത്ത കാഡബോം ഹെയ്‌ഡര്‍ 32 മെഡലുകള്‍ നേടിയിരുന്നു.

ബൈക്കും തോളിലേറ്റി പോലീസ് ഇന്‍സ്പെക്ടര്‍ പിന്നിട്ടത് 100 മീറ്റര്‍ ദൂരം : ആര്‍ആര്‍ആര്‍ ഇഫക്ടാണെന്ന് സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി : ആര്‍ ആര്‍ ആറില്‍ ബൈക്കും ചുമന്ന് ഫൈറ്റ് ചെയ്യുന്ന ജൂനിയര്‍ എന്‍ ടിആറിനെ അത്ര പെട്ടെന്നൊന്നും മറക്കാനിടയില്ല .ഇപ്പോഴിതാ ബൈക്കും ചുമന്ന് നടക്കുന്ന യുവാവാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത് .ബീഹാറിലെ കൈമൂര്‍ ജില്ല നിവാസി ഹാമര്‍ ഹെഡ്മാന്‍ എന്ന പേരില്‍ പ്രശസ്തനായ ധര്‍മേന്ദ്രയാണ് 120 കിലോഗ്രാം ഭാരമുള്ള മോട്ടോര്‍ ബൈക്ക് തോളിലേറ്റിയത് . 30 സെക്കന്‍ഡില്‍ 100 മീറ്റര്‍ ദൂരം പിന്നിട്ട റെക്കോര്‍ഡ് നേട്ടമാണ് ഇദ്ദേഹം നേടിയത്.

ഡിസംബര്‍ 31 ന് ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ് ധര്‍മേന്ദ്ര ഈ നേട്ടം കൈവരിച്ചത്.പങ്കെടുത്ത 21 പേരെ പരാജയപ്പെടുത്തി ഒന്നാം സ്ഥാനം നേടിയ അദ്ദേഹം ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിലും തന്റെ പേര് രേഖപ്പെടുത്തി. “റെക്കോര്‍ഡ് നേട്ടം കൈവരിച്ചതില്‍ സന്തോഷമുണ്ട് . എന്റെ നേട്ടം. മറ്റുള്ളവര്‍ക്ക് പ്രചോദനമാകട്ടെ ” ത്രിപുര പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഇന്‍സ്‌പെക്ടര്‍ കൂടിയായ ധര്‍മ്മേന്ദ്ര പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group