ബംഗളൂരു: ദക്ഷിണാഫ്രിക്കയില്‍ നിന്ന് ബംഗളൂരുവിലെത്തി കോവിഡ് സ്ഥിരീകരിച്ച രണ്ട് പേരില്‍ ഒരാളില്‍ ഇന്ത്യയില്‍ സാധാരണയായി കാണുന്ന ഡെല്‍റ്റ വകഭേദത്തില്‍ നിന്ന് വ്യത്യസ്തമായ വകഭേദമാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യമന്ത്രി ഡോ.കെ. സുധാകര്‍. ഇത് ഒമിക്രോണ്‍ ആണോയെന്നും പറയാനാവില്ല. വകഭേദം ഏതാണെന്ന് കണ്ടെത്താന്‍ ഐ.സി.എം.ആറിന്‍റെ സഹായം തേടിയിട്ടുണ്ട്. ജനിതക ശ്രേണീകരണത്തിന് സാമ്ബിളുകള്‍ അയച്ചിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി
അതിർത്തിയിൽ കടുപ്പിച്ച് കർണാടക; മുത്തങ്ങ വഴി യാത്ര ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞു
ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ 63കാരനായ വ്യക്തി ക്വാറന്‍റീനില്‍ കഴിയുകയാണ്. പുറമേക്ക് ലക്ഷണങ്ങളൊന്നുമില്ല. ഇദ്ദേഹവുമായി ബന്ധപ്പെട്ട മുഴുവനാളുകളെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. രണ്ട് പേരില്‍ ഒരാളില്‍ സ്ഥിരീകരിച്ചത് ഡെല്‍റ്റ വകഭേദമാണ്
ഡെല്‍റ്റ വകഭേദമാണ് ഇരുവരിലും കണ്ടെത്തിയതെന്നായിരുന്നു നേരത്തെ ആരോഗ്യ അധികൃതര്‍ പറഞ്ഞിരുന്നത്. നവംബര്‍ ഒന്നുമുതല്‍ 26 വരെ ദക്ഷിണാഫ്രിക്കയില്‍നിന്ന് 94പേരാണ് ബംഗളൂരുവിലെത്തിയത്. ഇതില്‍ രണ്ടുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.