ബെംഗളൂരു: യൂണിവേഴ്സിറ്റി (പിയു) വാർഷിക പരീക്ഷയു ടെ മാതൃകയിൽ ഈ മാസം 29 മുതൽ ഡിസംബർ 10 വരെ രണ്ടാം വർഷ മിഡ്ടേം പരീക്ഷ നടത്താനുള്ള ബോർഡ് തീരുമാനത്തിനെതിരെ അധ്യാപകർ രംഗത്ത്. നേരിട്ടുള്ള ക്ലാസുകൾക്കായി കോളജുകൾ പൂർണമായി തുറന്നിട്ട് കുറച്ചു കാലമേ ആയിട്ടുംള്ളൂ. പരീക്ഷയ്ക്കായി വിദ്യാർഥികൾ വേണ്ട തയാറെടുപ്പു നടത്തിയിട്ടില്ല.കോളജ് അധ്യാപകരുമായും പ്രിൻസിപ്പൽമാരുമായും ആലോചിക്കാതെയാണ് ബോർഡിന്റെ തീരുമാനമെന്നും സംസ്ഥാന പ്രിൻസിപ്പൽസ് അസോസിയേഷൻ പ്രസിഡന്റ് ശ്രീകാന്ത ഗൗഡ പറഞ്ഞു. മുൻകാലങ്ങളിൽ പിയു കോളജ് തലങ്ങളിൽ നടന്ന മിഡ് ടെം പരീക്ഷ ഇക്കുറി ബോർഡ് തലത്തിൽ നടത്താനുള്ള നീക്കത്തെ കുടിയാണ് അധ്യാപകർ എതിർക്കുന്നത്. സംസ്ഥാനത്ത് പിയു ക്ലാസുകൾ ഓഗസ്റ്റ് 23നാണ് ആരംഭിച്ചത്.കർണാടകയിൽ കോവിഡ് മൂന്നാം തരംഗ പ്രവചനം നിലനിൽക്കെ, പിയു അവസാന പരീക്ഷ നടത്താൻ സാഹചര്യമില്ലാതെ വന്നാൽ മിഡ് ടേം പരീക്ഷയുടെ മാർക്ക് പരിഗണിച്ചാവുമോ ഫലം പ്രഖ്യാപനമെന്ന ആശങ്ക വിദ്യാർഥികൾക്കുമുണ്ട്.