Home Featured ബംഗളൂരു: മലാലി മസ്ജിദ് കേസ്: വിധി പറയുന്നത് നവംബര്‍ ഒമ്ബതിലേക്ക് മാറ്റി

ബംഗളൂരു: മലാലി മസ്ജിദ് കേസ്: വിധി പറയുന്നത് നവംബര്‍ ഒമ്ബതിലേക്ക് മാറ്റി

ബംഗളൂരു: മംഗളൂരു മലാലി ജുമാമസ്ജിദുമായി ബന്ധപ്പെട്ട കേസില്‍ വിധി പറയുന്നത് നവംബര്‍ ഒമ്ബതിലേക്ക് മാറ്റി. കേസ് പരിഗണിക്കുന്ന മംഗളൂരുവിലെ മൂന്നാം അഡീഷനല്‍ സിവില്‍ കോടതിയില്‍ തിങ്കളാഴ്ച വിധി പറയാനിരുന്ന കേസ് നവംബറിലേക്ക് മാറ്റുകയായിരുന്നു.

കഴിഞ്ഞ ഏപ്രിലില്‍ മംഗളൂരുവിലെ അതിര്‍ത്തിപ്രദേശമായ മലാലിയിലെ ജുമാമസ്ജിദില്‍ നവീകരണത്തിനിടെ ക്ഷേത്രസമാനമായ നിര്‍മിതി പള്ളിയില്‍ കണ്ടെത്തിയെന്ന അവകാശവാദത്തെ തുടര്‍ന്ന് തീവ്രഹിന്ദുത്വ സംഘടനകള്‍ പള്ളിക്കെതിരെ രംഗത്തുവരുകയായിരുന്നു. കോടതി നിയമിച്ച കമീഷണറുടെ നേതൃത്വത്തില്‍ വിശദമായ സര്‍വേയും അന്വേഷണവും ആവശ്യപ്പെട്ട അവര്‍, പ്രശ്ന പരിഹാരത്തിനായി പൂജകള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ടി.എ. ധനഞ്ജയ, ബി.എ. മനോജ്കുമാര്‍ എന്നിവരാണ് സര്‍വേ ആവശ്യപ്പെട്ട് മംഗളൂരുവിലെ മൂന്നാം അഡീഷനല്‍ സിവില്‍ കോടതിയില്‍ ഹരജി നല്‍കിയത്.

ഇതിനെതിരെ എതിര്‍ ഹരജി ഫയല്‍ചെയ്ത മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റി, മസ്ജിദ് നില്‍ക്കുന്ന സ്ഥലം വഖഫ് ഭൂമിയായതിനാല്‍ വഖഫ് സംബന്ധമായ കേസുകള്‍ പരിഗണിക്കുന്ന കോടതിയില്‍ ഹരജി കേള്‍ക്കണമെന്നും ആവശ്യപ്പെട്ടു.

700 വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്നതാണ് മസ്ജിദ്. ഏപ്രില്‍ 21നാണ് പള്ളിയുടെ നവീകരണപ്രവൃത്തികള്‍ നടക്കുന്നതിനിടെ പുരാതനമായ മരപ്പണികളാലുള്ള നിര്‍മിതി കണ്ടെത്തിയത്. തുടര്‍ന്ന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നവീകരണം നിര്‍ത്തിവെച്ചു.

മസ്ജിദ് ഇന്തോ-അറബ് മാതൃകയിലാണ് നിര്‍മിച്ചതെന്നും മരത്തിന്റെ ഇത്തരം കൊത്തുപണികളാണ് ക്ഷേത്രത്തിന്റേതാണെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നതെന്നുമാണ് മസ്ജിദ് കമ്മിറ്റി പറയുന്നത്. തുടര്‍ന്ന് പള്ളിയുടെ അരക്കിലോമീറ്റര്‍ അകലെ രാമ ആഞ്ജനേയ ക്ഷേത്രത്തില്‍ വി.എച്ച്‌.പിയുടെയും ബജ്റങ്ദളിന്റെയും നേതൃത്വത്തില്‍ പൂജകള്‍ നടത്തി. പ്രശ്നംവെപ്പില്‍ ഇവിടെ ക്ഷേത്രമുണ്ടെന്ന് തെളിയുകയും ചെയ്തുവെന്ന് അവര്‍ അവകാശപ്പെട്ടു.

താമ്ബൂല പ്രശ്നത്തിന് കേരളത്തില്‍നിന്നുള്ള പൂജാരി ഗോപാലകൃഷ്ണ പണിക്കരാണ് നേതൃത്വം നല്‍കിയത്. ക്ഷേത്രത്തിന്റെ ശ്രീകോവില്‍ മസ്ജിദുള്ള സ്ഥലത്തുനിന്ന് മാറ്റിയെന്നും എല്ലാവരും ഒരുമിച്ച്‌ ഇക്കാര്യം പരിഹരിക്കണമെന്നും ഇല്ലെങ്കില്‍ മംഗളൂരു അനുഭവിക്കുമെന്നും ജ്യോത്സ്യന്‍കൂടിയായ അദ്ദേഹം പറഞ്ഞിരുന്നു.

മുംബൈ വിമാനത്താവളം; ഇന്ന് രാവിലെ 11 മണി മുതല്‍ വൈകിട്ട് അഞ്ചുവരെ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കും

മുംബൈ : മുംബൈ വിമാനത്താവളം റണ്‍വേ അറ്റകുറ്റപ്പണികള്‍ക്കായി രാവിലെ 11 മണി മുതല്‍ വൈകിട്ട് അഞ്ചുവരെ സര്‍വീസുകള്‍ നിര്‍ത്തിവെക്കും.

ഈ സമയത്തെ വിമാനസര്‍വീസുകള്‍ പുനഃക്രമീകരിച്ചിട്ടുണ്ട്. ഡല്‍ഹി കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് മുംബൈയിലേത്. മഴയ്ക്കുശേഷമുള്ള വാര്‍ഷിക അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് ഇന്നത്തെ അടച്ചിടല്‍. രണ്ടു റണ്‍വേകളുള്ള വിമാനത്താവളത്തില്‍ രണ്ടും ഒരേസമയം അറ്റകുറ്റപ്പണി നടത്തും.

You may also like

error: Content is protected !!
Join Our WhatsApp Group