Home Featured കർണാടക:ബൈക് മറിഞ്ഞ് യുവാവ് മരിച്ചു; പിന്‍ യാത്രക്കാരന് ഗുരുതരം

കർണാടക:ബൈക് മറിഞ്ഞ് യുവാവ് മരിച്ചു; പിന്‍ യാത്രക്കാരന് ഗുരുതരം

by കൊസ്‌തേപ്പ്

മംഗ്‌ളുറു:  ദേശീയ പാതയില്‍ ജെപ്പിനമൊഗറു മഹാകാളിപ്പദവ് ക്രോസില്‍ തിങ്കളാഴ്ച പുലര്‍ചെയുണ്ടായ വാഹന അപകടത്തില്‍ ബൈക് യാത്രക്കാരനായ യുവാവ് മരിച്ചു.ഉള്ളാളിലെ മദ്യശാല മാനജര്‍ പ്രതാപ് ഷെട്ടിയാണ് (32) മരിച്ചത്.

പിന്നില്‍ സഞ്ചരിച്ച സഹപ്രവര്‍ത്തകന്‍ അഭിഷെട്ടിയെ (22) സാരമായ പരുക്കുകളോടെ മംഗ്‌ളൂറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും ചിക്കമംഗ്‌ളുറു സ്വദേശികളാണ്.

പുലര്‍ചെ രണ്ട് മണിയോടെ ഇരുവരും ജോലി കഴിഞ്ഞ് ഫരങ്കിപ്പേട്ടയിലേക്ക് മടങ്ങുന്നതിനിടെ ബൈക് നിയന്ത്രണം വിട്ടാണ് അപകടം സംഭവിച്ചത്. പ്രതാപ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ടിക്കറ്റ് ബുക്കിംഗില്‍ മാറ്റം, ഇനി യാത്രക്കാര്‍ക്ക് ലക്ഷ്യസ്ഥാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കേണ്ട…

നിങ്ങള്‍ സ്ഥിരമായി ട്രെയിനില്‍ യാത്ര ചെയ്യുന്ന വ്യക്തിയാണ് എങ്കില്‍ ഈ വാര്‍ത്ത നിങ്ങള്‍ക്ക് ഏറെ ആശ്വാസം നല്‍കും.

കാരണം, നിങ്ങളുടെ യാത്ര കൂടുതല്‍ സുഖകരമാക്കുന്നതിനായി ഇന്ത്യന്‍ റെയില്‍വേ ടിക്കറ്റ് ബുക്കിംഗില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരിയ്ക്കുകയാണ്.

വാസ്തവത്തില്‍, ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും ദീര്‍ഘദൂര യാത്രയ്ക്ക് ട്രെയിനാണ് ആശ്രയിക്കാറുള്ളത്. അതിനാലാണ് റെയില്‍ ഇന്ത്യയുടെ ജീവനാഡി എന്ന് അറിയപ്പെടുന്നത്. റെയില്‍വേ സമയാസമയങ്ങളില്‍ യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

റെയില്‍വേ നല്‍കുന്ന ഏറ്റവും പുതിയ അറിയിപ്പ് അനുസരിച്ച്‌ ടിക്കറ്റ് ബുക്കിംഗില്‍ വന്‍ മാറ്റമാണ് റെയില്‍വേ നടപ്പാക്കിയിരിയ്ക്കുന്നത്‌. അതായത്, ഇനി മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്ബോള്‍ എത്തേണ്ട സ്ഥലത്തെ വിലാസം നല്‍കേണ്ടതില്ല, അതായത്, നിങ്ങള്‍ക്ക് ഇനിമുതല്‍ ലക്ഷ്യസ്ഥാനം സംബന്ധിച്ച വിലാസം പൂരിപ്പിക്കേണ്ടതില്ല. കഴിഞ്ഞയാഴ്ചയാണ് ഇന്ത്യന്‍ റെയില്‍വേ ഇത് സംബന്ധിച്ച്‌ ഉത്തരവിറക്കിയത്.

കൊറോണ കാലത്ത് ട്രെയിന്‍ യാത്രക്കാര്‍ക്ക് തങ്ങളുടെ ലക്ഷ്യസ്ഥാനത്തെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ നല്‍കേണ്ടിയിരുന്നു. അതായത്, ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്ബോള്‍ ഐആര്‍സിടിസി വെബ്‌സൈറ്റിലും ആപ്പിലും ലക്ഷ്യസ്ഥാന വിലാസം പൂരിപ്പിക്കേണ്ടത് നിര്‍ബന്ധമാക്കിയിരുന്നു. ഈ വിവരം നല്‍കാതെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഇതുമൂലം യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു.

ടിക്കറ്റ് ബുക്കിംഗില്‍ മാറ്റം വരുത്തിയതോടെ റെയില്‍വേ യാത്രക്കാര്‍ക്ക് വലിയൊരു പ്രശ്‌നത്തില്‍ നിന്ന് മോചനമാണ് ലഭിച്ചിരിയ്ക്കുന്നത്. ഇനി മുതല്‍ ലക്ഷ്യസ്ഥാനത്തെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ നല്‍കാതെതന്നെ ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍ സാധിക്കും.

കൊറോണ നിയന്ത്രണങ്ങള്‍ നിലനിന്നിരുന്ന സമയത്ത് പല നിയമങ്ങളും പ്രത്യേകം നടപ്പാക്കിയിരുന്നു. അതിലൊന്നായിരുന്നു ലക്ഷ്യസ്ഥാനം സംബന്ധിക്കുന്ന വിവരങ്ങള്‍ നല്‍കുക എന്നത്. കൊറോണ വൈറസ് ബാധ കുറഞ്ഞു തുടങ്ങിയപ്പോള്‍ പല നിയമങ്ങളും നീക്കിക്കളഞ്ഞിരുന്നു. എന്നാല്‍ ചില നിയമങ്ങള്‍ തുടര്‍ന്നുപോന്നു. ഇപ്പോള്‍ റെയില്‍വേ ലക്ഷ്യസ്ഥാനത്തെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ നല്‍കുക എന്ന കോളം ഇല്ലാതാക്കിയതോടെ യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാണ് ലഭിച്ചിരിയ്ക്കുന്നത്.

അതുപോലെതന്നെ നിര്‍ത്തലാക്കിയ പല സേവനങ്ങളും റെയില്‍വേ പുനരാരംഭിച്ചിരിയ്ക്കുകയാണ്. അതായത്, ട്രെയിന്‍ യാത്രയില്‍ ഭക്ഷണം, തലയിണ-പുതപ്പ് എന്നിവ നല്‍കാന്‍ ആരംഭിച്ചു. ഇപ്പോള്‍ വിവിധ ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് രാത്രി ഉറങ്ങാന്‍ തലയിണകളും പുതപ്പുകളും നല്‍കുന്നുണ്ട്, എന്നാല്‍ പകര്‍ച്ചവ്യാധിയുടെ സമയത്ത് ഇതും നിര്‍ത്തിവച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group