ബംഗളൂരു: ഡ്രോണ്‍ ഉപയോഗിച്ചുള്ള ലാന്‍ഡ് മാപ്പിങ് നടത്താൻ കര്‍ണാടക സര്‍ക്കാര്‍. ഓപണ്‍ ടെൻഡര്‍ നടപടിയിലൂടെ പ്രമുഖ ജിയോ സ്പെഷല്‍ സംഘടനകളായ ആല്‍ട്ടെര,നിയോജിയോ തുടങ്ങിയവയുമായി സഹകരിച്ചാണ് പദ്ധതി.ഗദഗ്, കൊപ്പല്‍, കുടക്, ചാമരാജ് നഗര്‍, ചിക്കമഗളൂരു, വിജയപുര, യാദ്ഗിര്‍, ബിദര്‍, കലബുറഗി, റായ്ചൂര്‍ തുടങ്ങി കര്‍ണാടകയിലെ 10 ജില്ലകളിലായി 68,000 ചതുരശ്രയടി വിസ്തൃതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഉന്നത നിലവാരത്തിലുള്ള ചിത്രങ്ങള്‍ പകര്‍ത്തുന്നതിനായി ഏകദേശം 60 സര്‍വേ ഗ്രേഡ് പി.പി.കെ ഡ്രോണുകളാണ് സജ്ജമാക്കിയിരിക്കുന്നത്.
ഒരു ദിവസം ശരാശരി 1,75,000 ഏക്കര്‍ പ്രദേശം ഡ്രോണുകള്‍ മാപ്പില്‍ രേഖപ്പെടുത്തും . ഡിജിറ്റല്‍ ലാന്‍ഡ് പാര്‍സല്‍ മാപ്പുകള്‍ നിര്‍മിക്കാന്‍ എസ്.എസ്.എല്‍.ആര്‍ വകുപ്പ് ഈ ഓര്‍ത്തോ റെക്റ്റിഫൈഡ് ഇമേജുകള്‍ ഉപയോഗിക്കും. സ്ഥല ഉടമസ്ഥാവകാശ രേഖകള്‍ അപ്ഡേറ്റ് ചെയ്യുന്നതിനും സംസ്ഥാനത്തുടനീളമുള്ള അടിസ്ഥാന സൗകര്യ വികസനത്തിനും ഈ ഡിജിറ്റല്‍ മാപ്പുകള്‍ നിര്‍ണായക പങ്കുവഹിക്കും.
എങ്ങനെ മനസ്സിലായി അത് മോദിയാണെന്ന് ? കജോളിനെ പിന്തുണച്ചും തള്ളിയും സോഷ്യല്‍ മീഡിയ
വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് രാജ്യത്തെ നയിക്കുന്നതെന്ന ബോളിവുഡ് നടി കജോളിന്റെ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയ.എന്നാല്‍ ചിലര്‍ ഇതിനെ വര്‍ഗീയ വല്‍കരിക്കുകയും കജോളിനെതിരെ സൈബര്‍ ആക്രമണം നടത്തുകയും ചെയ്യുന്നുണ്ട്. സമയം കജോള്‍ ഒരാളുടെയും പേര് പറയാതിരുന്നിട്ടും അത് മോദിയെ കുറിച്ചാണെന്ന് എങ്ങനെ മനസിലായി എന്ന് പരിഹസിക്കുന്നവരുമുണ്ട്.
പരാമര്‍ശം വിവാദമായ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസത്തെ കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചുമാണ് താൻ പറഞ്ഞതെന്നും ഇതിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളൊന്നുമില്ലെന്നും കജോള്‍ വ്യക്തമാക്കി.ഇന്ത്യ പോലൊരു രാജ്യത്ത് മാറ്റങ്ങള്‍ വളരെ പതുക്കെയാണ് നടക്കുന്നതെന്നും മാറ്റങ്ങളില്‍ വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ടെന്നും എന്നാല്‍ ഇവിടെ ഭരിക്കുന്നത് വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണെന്നുമായിരുന്നു ബോളിവുഡ് താരം കാജോള്‍ പറഞ്ഞത്.ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാജോള്‍ ഇക്കാര്യം പറഞ്ഞത്.