ബെംഗളൂരു: സ്ത്രീയാത്രക്കാരെ കയറ്റാതെപോകുന്ന ബസ് ജീവനക്കാർക്കെതിരേ കർശനനടപടികൾ സ്വീകരിക്കുമെന്ന് കർണാടക ആർ.ടി.സി.സ്ത്രീകൾക്ക് സൗജന്യ യാത്രയനുവദിച്ചതിനുശേഷം കൈകാട്ടിയിട്ടും ബസുകൾ നിർത്താതെ പോകുകയാണെന്ന വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് അധികൃതരുടെ തീരുമാനം.ഇത്തരം പരാതികൾലഭിച്ചാൽ കണ്ടക്ടർമാരിൽനിന്ന ഡ്രൈവർമാരിൽനിന്നും പിഴ ഈടാക്കുന്നതുൾപ്പെടെയുള്ള ശിക്ഷാനടപടികളാണ് സ്വീകരിക്കുക.
ഇതു സംബന്ധിച്ച ഉത്തരവ് കർണാടക ആർ.ടി.സി. പുറത്തിറക്കി. അതേസമയം, ബസിൽ തിരക്ക് ക്രമാതീതമാകുമ്പോഴാണ് ചിലയിടങ്ങളിൽ നിർത്താൻ കഴിയാത്തതെന്നാണ് ബസ് ജീവനക്കാരുടെ വാദം.നേരത്തേ യാത്രക്കാരുടെ സുരക്ഷയുറപ്പാക്കണമെന്ന് കർണാടക ആർ.ടി.സി. ജീവനക്കാരോട് നിർദേശിച്ചിരുന്നു.ബസിൽനിന്ന് വീണ് രണ്ടു സംഭവങ്ങളിലായി രണ്ടുപേർ മരിച്ച സാഹചര്യത്തിലായിരുന്നു നിർദേശം.
ഇനിയും സമയമുണ്ട് രാഹുല്‍, താടിവടിച്ച് ഒരു വിവാഹം കഴിക്കൂ’: രാഹുല്‍ ഗാന്ധിയോട് ലാലു
പാട്ണയിൽ നടത്തിയ പ്രതിപക്ഷ പത്രസമ്മേളനത്തിനിടെ രാഹുല്‍ഗാന്ധിയോട് പതിവ് ശൈലിയില്‍ ഉപദേശം കൊടുത്ത് ലാലുപ്രസാദ് യാദവ്.ഇനിയും സമയമുണ്ട്, താടി വെട്ടി വിവാഹം കഴിക്കൂ’ എന്നാണ് രാഹുലിനോടുള്ള ലാലുവിന്റെ സ്നേഹോപദേശം. കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി നിതീഷ് കുമാര്‍ വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ യോഗം പൂര്‍ത്തിയാക്കി നേതാക്കള്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു.
ഇതിനിടെയാണ് ലാലുപ്രസാദിന്റെ തമാശ.അദാനി ഗ്രൂപ്പിനെതിരെ പാര്‍ലമെന്റില്‍ ഗാന്ധി നടത്തിയ പ്രതിഷേധങ്ങളെയും രാജ്യവ്യാപകമായി നടത്തിയ ഭാരത് ജോഡോ യാത്രയെയും അഭിനന്ദിച്ച യാദവ്, യാത്രയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് താടി വളര്‍ത്തിയെന്നും പറഞ്ഞു. ശേഷം ഇനിയും സമയമുണ്ടെന്നും വിവാഹം കഴിക്കണമെന്നും സ്നേഹോപദേശവും നല്‍കി.മുൻ കോണ്‍ഗ്രസ് അധ്യക്ഷയും രാഹുല്‍ ഗാന്ധിയുടെ അമ്മയുമായ സോണിയ ഗാന്ധിയും അദ്ദേഹത്തെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ആര്‍ജെഡി മേധാവി കൂട്ടിച്ചേര്‍ത്തു.
താൻ പറയുന്നത് അവൻ കേള്‍ക്കുന്നില്ല, ദയവുചെയ്ത് അവനെ വിവാഹം കഴിക്കാൻ പറയൂ എന്ന് സോണിയാ ഗാന്ധിപറഞ്ഞതായി ലാലു പറഞ്ഞു.