Home Featured ബെംഗളൂരു:പി.യു. പരീക്ഷ; വിദ്യാർഥികൾക്ക് സൗജന്യയാത്രയുമായി കർണാടക ആർ.ടി.സി.

ബെംഗളൂരു:പി.യു. പരീക്ഷ; വിദ്യാർഥികൾക്ക് സൗജന്യയാത്രയുമായി കർണാടക ആർ.ടി.സി.

ബെംഗളൂരു: രണ്ടാംവർഷ പി.യു. സപ്ലിമെന്ററി പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് കർണാടക ആർ.ടി.സി. സൗജന്യയാത്ര അനുവദിച്ചു. ഈ മാസം 21-നും സെപ്റ്റംബർ രണ്ടിനുമിടയിലാണ് പരീക്ഷ നടക്കുന്നത്.വീടിരിക്കുന്ന സ്ഥലത്തുനിന്ന് പരീക്ഷാകേന്ദ്രത്തിലേക്കും തിരിച്ചുമാണ് സൗജന്യയാത്ര അനുവദിക്കുക. വിദ്യാർഥികൾ ഹാൾ ടിക്കറ്റ് മാത്രം കാണിച്ചാൽ മതി. സംസ്ഥാനത്തെവിടെയും ഓർഡിനറി, സിറ്റി, എക്സ്‌പ്രസ് ബസുകളിൽ സൗജന്യയാത്ര ലഭിക്കും.

ബെംഗളൂരു കോര്‍പറേഷന്‍ ( ബിബിഎംപി)ആസ്ഥാനത്ത് വന്‍ തീപിടിത്തം;ചീഫ് എഞ്ചിനീയര്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്ക് ഗുരുതരപരുക്ക്

ബെംഗളൂരു: ബിബിഎംപി ആസ്ഥാനത്തെ ക്വാളിറ്റി കണ്‍ട്രോള്‍ ലബോറട്ടറിയില്‍ വെള്ളിയാഴ്ചയുണ്ടായ തീപിടിത്തത്തില്‍ അഞ്ച് ബിബിഎംപി എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടെ ഒമ്ബത് പേര്‍ക്ക് 40% വരെ പൊള്ളലേറ്റു .പരിക്കേറ്റവര്‍ ഇപ്പോള്‍ വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടസമയത്ത് കെട്ടിടത്തിലുണ്ടായിരുന്ന ഒമ്ബത് പേര്‍ക്കും തീപിടിത്തത്തില്‍ പരിക്കേറ്റിരുന്നു. ബിറ്റുമിനസ് കോണ്‍ക്രീറ്റ് സാമ്ബിളില്‍ ഉപയോഗിക്കുന്ന ബിറ്റുമിന്റെ ശതമാനം നിര്‍ണ്ണയിക്കാൻ ലാബിലെ ജീവനക്കാര്‍ ബിറ്റുമെൻ എക്സ്ട്രാക്ഷൻ ടെസ്റ്റ് നടത്തുന്നതിനിടെയാണ് സംഭവം നടന്നതെന്ന് ബിബിഎംപിയും പോലീസും ഉള്‍പ്പെടെയുള്ള വിവിധ ഏജൻസികളിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പരിശോധനയ്‌ക്കായി ബെൻസീൻ ഉപയോഗിക്കുന്നുണ്ടെന്നും കോണ്‍ക്രീറ്റ് സാമ്ബിള്‍ ടെസ്റ്റിംഗ് മെഷീനില്‍ ഓവനില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമിതമായി ചൂടായതിനെ തുടര്‍ന്ന് ഓവൻ, സാമ്ബിള്‍ സഹിതം പൊട്ടിത്തെറിക്കുകയും, ലാബില്‍ സൂക്ഷിച്ചിരുന്ന ബെൻസീൻ ചൂടില്‍ തീപിടിക്കുകയും ചെയ്തു. സ്‌ഫോടനം നടന്ന ലബോറട്ടറിയുടെ പ്രവേശന കവാടം മാത്രമാണ് തീപിടിത്തത്തില്‍ തകര്‍ന്നത്ചീഫ് എഞ്ചിനീയര്‍ ശിവകുമാര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ കിരണ്‍, സന്തോഷ് കുമാര്‍, വിജയമാല, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ശ്രീധര്‍, ഫസ്റ്റ് ഡിവിഷൻ അസിസ്റ്റന്റ് സിറാജ്, ഓപ്പറേറ്റര്‍ ജ്യോതി, പ്രോജക്‌ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് ശ്രീനിവാസ്, കമ്ബ്യൂട്ടര്‍ ഓപ്പറേറ്റര്‍ മനോജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നതെന്ന് ബിബിഎംപി കമ്മീഷണര്‍ തുഷാര്‍ ഗിരി നാഥ് പറഞ്ഞു. അഗ്നിശമന സേനയും പോലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി പരിക്കേറ്റവരെ വിക്ടോറിയ ആശുപത്രിയിലെ പൊള്ളല്‍ വാര്‍ഡില്‍ ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ചു.തീപിടിത്തത്തില്‍ ഫയലുകളോ രേഖകളോ നശിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.വിക്ടോറിയ ആശുപത്രി അധികൃതര്‍ പറയുന്നതനുസരിച്ച്‌, ഇരകളായ മൂന്ന് പേര്‍ക്ക് കണ്ണിന് പരിക്കേറ്റു, ഒമ്ബത് പേര്‍ക്കും 40% പൊള്ളലേറ്റിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group