ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാര്‍ തിരുപ്പതി ക്ഷേത്രത്തിലെ ലഡു പ്രസാദം തയ്യാറാക്കാന്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ആരോപണത്തിന് പിന്നാലെ വിശദീകരണവുമായി കർണാടക മില്‍ക്ക് ഫെഡറേഷൻ.കഴിഞ്ഞ നാല് വർഷമായി തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ബോർഡ് തങ്ങളില്‍ നിന്ന് നെയ്യ് വാങ്ങിയിട്ടില്ലെന്ന് കർണാടക മില്‍ക്ക് ഫെഡറേഷൻ പറഞ്ഞു.എന്നാല്‍, ആന്ധ്രാപ്രദേശില്‍ ചന്ദ്രബാബു നായിഡുവിൻ്റെ നേതൃത്വത്തിലുള്ള തെലുങ്കുദേശം പാർട്ടി (ടിഡിപി) സർക്കാർ അധികാരമേറ്റതു മുതല്‍ നന്ദിനി നെയ്യ് നല്‍കിയിട്ടുണ്ടെന്ന് ബോർഡ് വ്യക്തമാക്കി.
തിരുമലയിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ എത്തുന്ന കോടിക്കണക്കിന് ഭക്തര്‍ക്ക് വിതരണം ചെയ്യുന്ന പ്രസാദമാണ് ലഡു.തിരുപ്പതി ലഡുപോലും ഗുണനിലവാരമില്ലാത്ത ചേരുവകള്‍ കൊണ്ടാണ് തയ്യാറാക്കിയത്. ലഡു തയ്യാറാക്കുന്നതിന് നെയ്യിന് പകരം മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചത്,’ നായിഡു ആരോപിച്ചു. നായിഡുവിന്റെ ഈ ആരോപണം വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. അമരാവതിയില്‍ എന്‍ഡിഎ നിയമസഭാ കക്ഷിയോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ചന്ദ്രബാബു നായിഡു.അതേസമയം മൃഗക്കൊഴുപ്പ് അടങ്ങിയ മായം കലർന്ന എണ്ണയാണ് നെയ്യില്‍ ഉപയോഗിച്ചിരിക്കുന്നതെന്നാണ് പുറത്ത് വന്ന പരിശോധനാ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നതെന്ന് ടിഡിപി ദേശീയ വക്താവ് അനം വെങ്കിട്ട രമണ റെഡ്ഡി പറഞ്ഞു.
മത്സ്യ എണ്ണ, നായ്ക്കള്‍ ഉള്‍പ്പെടെ ചത്ത മൃഗങ്ങളില്‍ നിന്നുള്ള കൊഴുപ്പ് തുടങ്ങിയ മറ്റ് വസ്തുക്കളും നെയ്യില്‍ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഗോമാംസത്തില്‍ മായം കലർത്തിയ ലഡൂകള്‍ ദൈവത്തിന് വിളമ്ബിയിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു.വെങ്കിടേശ്വര ഭഗവാന് വിളമ്ബുന്ന ഭക്ഷണത്തിലും ഈ മായം കലർന്ന മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നതായും റെഡ്ഡി ആരോപിച്ചു. ഈ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകള്‍ വൈകുന്നേരം 4 മണിക്ക് നടക്കുന്ന തത്സമയ സെഷനില്‍ ടിഡിപി അവതരിപ്പിക്കുമെന്നും റെഡ്ഡി, എക്‌സിലെ ഒരു പോസ്റ്റില്‍ അറിയിച്ചു.