ബെംഗളൂരു: ദേവനഹള്ളിയിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കെഐഎ) നവംബർ രണ്ടിന് നാദപ്രഭു കെംപഗൗഡയുടെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്യുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.
നാദപ്രഭു” കെംപഗൗഡ തീം പാർക്കിന് തറക്കല്ലിട്ട ശേഷം സെപ്റ്റംബർ 1 വ്യാഴാഴ്ച മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു, “റോമിൽ, അലക്സാണ്ടറിന് ഉപദേശങ്ങൾ നൽകിയ അരിസ്റ്റോട്ടിലിന്റെ ചരിത്രപരമായ നാഴികക്കല്ല് ഉണ്ട്. എന്നാൽ അതിനേക്കാളും മഹത്തായ ഒരു ചരിത്രം നമുക്കുണ്ട്. നിർഭാഗ്യവശാൽ, നമ്മൾ ചരിത്രത്തെ വേഗത്തിൽ മറക്കുകയാണ്. ഇനി രണ്ടു വർഷത്തിനുള്ളിൽ കെംപഗൗഡ ആരാണെന്ന് ആർക്കും അറിയില്ല. ഇതിനായി ഞങ്ങൾ ഒരു പ്രതിമ സ്ഥാപിക്കുക മാത്രമല്ല, കെമ്പഗൗഡ സന്ദർശിച്ചതും താമസിച്ചതുമായ എല്ലാ സ്ഥലങ്ങളും വികസിപ്പിക്കുകയും ചെയ്യും.
ഈ പദ്ധതിക്ക് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പ തന്റെ ഭരണകാലത്ത് തറക്കല്ലിട്ടിരുന്നു. നിലവിൽ, ഞങ്ങൾ തറക്കല്ലിടുക മാത്രമല്ല, തീം പാർക്കിൽ ഉൾപ്പെടുത്തുന്നതിനായി കർണാടക സംസ്ഥാനത്തെ ഓരോ ഗ്രാമത്തിൽ നിന്നും മണ്ണ് കൊണ്ടുവരികയും ചെയ്യും. കെംപെഗൗഡ ഈ നാടിനുവേണ്ടി ചെയ്ത മഹത്തായ പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇത് നമ്മെ സഹായിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗളുരു :ഇതര മത വിദ്യാര്‍ഥിനിയുമായി സംസാരിച്ച കോളജ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചതായി പരാതി
മംഗ്ളുറു:ഹിന്ദു വിദ്യാര്‍ഥിനിയുമായി ക്യാംപസില്‍ സംസാരിച്ചു നിന്ന മുസ്‌ലിം വിദ്യാര്‍ഥിയെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചുവെന്ന് പരാതി.സുള്ള്യ കസബ കൊടിയബയലിലെ ഫസ്റ്റ് ഗ്രേഡ് കോളജ് ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ഥിയും ജാല്‍സൂര്‍ സ്വദേശിയുമായ പൈഞ്ചാര്‍ വീട്ടില്‍ മുഹമ്മദ് സനിഫ് (19) ആണ് അക്രമത്തിനിരയായത്.
ഇതേ കോളജിലെ വിദ്യാര്‍ഥി പല്ലവിയുമായാണ് സനിഫ് ദീര്‍ഘനേരം സംസാരിച്ചു നിന്നത്. ഇത് ശ്രദ്ധയില്‍ പെട്ട ഏതാനും വിദ്യാര്‍ഥികള്‍ ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് അറിയിച്ച് തന്നെ മൈതാനത്തേക്ക് കൊണ്ടു പോവുകയായിരുന്നുവെന്ന് സനിഫ് സുള്ള്യ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ‘പല്ലവിയോട് സംസാരിച്ചതിനെ കുപ്പായ കോളറില്‍ പിടിച്ച് ചോദ്യം ചെയ്ത സംഘം മരക്കഷണം കൊണ്ട് പുറത്ത് അടിച്ചു.
ബിബിഎ അവസാന വര്‍ഷ വിദ്യാര്‍ഥികളായ ദീക്ഷിത്, ധനുഷ്, പ്രജ്വല്‍, ബികോം അവസാന വര്‍ഷ വിദ്യാര്‍ഥികളായ തനൂജ്, മോക്ഷിത്, ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ഥി അക്ഷയ്, എന്‍എംസി കോളജിലെ ഗൗതം എന്നിവരുടെ നേതൃത്വത്തിലാണ് മര്‍ദിച്ചത്, പരാതിയില്‍ പറഞ്ഞു.നിലത്തിട്ട് ചവിട്ടുകയും ജീവന്‍ വേണമെങ്കില്‍ പല്ലവിയുമായുള്ള സൗഹൃദം അവസാനിപ്പിച്ചോ എന്ന് താക്കീത് നല്‍കുകയും ചെയ്തതായും സനിഫ് പരാതിപ്പെട്ടു. മര്‍ദ്ദനമേറ്റ പാടുകളോടെ വീട്ടില്‍ എത്തിയ വിദ്യാര്‍ഥിയെ ബന്ധുക്കളാണ് സുള്ള്യ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.