കർണാടകയിലെ ബീദറിലെ ആനദൂര ഗ്രാമത്തില്‍ മൂന്ന് ദിവസം മൃതദേഹം കിടന്നിരുന്ന ടാങ്കിലെ വെള്ളം കുടിച്ചതില്‍ നാട്ടുകാർക്ക് ആശങ്ക.ഗ്രാമവാസിയായ രാജു ഷൈലേഷ് (27) ദാമ്ബത്യ തർക്കത്തെ തുടർന്ന് മാർച്ച് 27 ന് ടാങ്കില്‍ ചാടി ജീവിതം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ഇക്കാര്യമറിയാതെ നാട്ടുകാർ വെള്ളം സാധാരണപോലെ ഉപയോഗിച്ചു. മൃതദേഹം അഴുകിയതോടെ ടാപ്പുകളില്‍ മലിനജലം ലഭിച്ചത് നാട്ടുകാർ ഗ്രാമപഞ്ചായത്തിനെ അറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഷൈലേഷിൻ്റെ മൃതദേഹം കണ്ടെത്തിയത്. ഫയർ ആൻഡ് എമർജൻസി സർവീസ് ഉദ്യോഗസ്ഥരും പൊലീസും നാട്ടുകാരും ചേർന്നാണ് മൃതദേഹം ടാങ്കില്‍ നിന്ന് പുറത്തെടുത്തത്.
രാജുവിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഇയാളുടെ ഭാര്യ ആറുമാസം മുമ്ബ് പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയി. അതിനുശേഷം തിരിച്ചെത്തിയില്ല. നിരാശനായ രാജു ടാങ്കില്‍ ചാടി ജീവനൊടുക്കിയതായി അമ്മ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഗ്രാമവാസികള്‍ മലിനജലം കഴിച്ചതിനാല്‍ മുൻകരുതല്‍ നടപടിയായി ഗ്രാമത്തില്‍ ആരോഗ്യവകുപ്പ് താല്‍ക്കാലിക മെഡിക്കല്‍ ക്യാമ്ബ് ആരംഭിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായാല്‍ ഉടൻ വൈദ്യസഹായം തേടണമെന്ന് ജില്ലാ ആരോഗ്യ കുടുംബക്ഷേമ ഓഫീസർ ഡോ. ധ്യാനേശ്വര് നീർഗുഡി ഗ്രാമവാസികളോട് നിർദ്ദേശിച്ചു.
സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അമ്മയ്‌ക്കും മൂന്ന് മക്കള്‍ക്കും ദാരുണാന്ത്യം
: സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികളടക്കം നാല് പേർ മരിച്ചു. ഉത്തർപ്രദേശിലെ ഡിയോറിയ ജില്ലയിലാണ് സംഭവം.മരിച്ചവരെല്ലാം കുടുംബാംഗങ്ങളാണ്. പൊലീസും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.ഭക്ഷണം തയ്യാറാക്കുന്നതിനിടെ ഉഗ്ര ശബ്ദത്തോടെ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടൻ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.സ്ഫോടനത്തില്‍ വീട് ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്. അതേസമയം, സിലിണ്ടർ പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമല്ല. തുടർ നടപടികള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.