
ബെംഗളൂരു നഗരവികസന മന്ത്രി ബയരതി ബസവരാജ് ഉൾപ്പെടെ 3 പേർക്ക് എതിരെയുള്ള ഭൂമികയ്യേറ്റ കേസിലെ നിയമ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ബയരതി ബസവരാജിനു പുറമേ ബിജെപി എംഎൽസി ആർ.ശങ്കർ, റിട്ട.സബ് റജിസ്ട്രാർ അരുൺ വി.കൽഗുച്ച്കർ എന്നിവർക്കെതിരെ 400 കോടി രൂപയു ടെ ഭൂമികയ്യേറ്റ ആരോപണങ്ങളിമേലുള്ള ക്രിമിനൽ കേസ് പ്രത്യേക കോടതി പരിഗണിച്ചുവരുന്നതിനിടെയാണിത്.
കൽക്കെരെയിൽ 2003ൽ നടത്തിയ ഭൂമി റജിസ്ട്രേഷൻ വ്യാജരേഖ ചമച്ചുള്ളതാണെന്ന് ആരോപിച്ച് മാതപ്പ എന്നയാൾ നൽകിയ പരാതിയിലാണു 2018ൽ പ്രത്യേക കോടതി കേസെടുത്തത്. വേണ്ടത്ര തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടിയുള്ള പൊലീസ് റിപ്പോർട്ട് തള്ളിയ കോടതി നവംബർ 25ന് വീണ്ടും സമൻസ് അയച്ചു. ഇതിനെ ചോദ്യം ചെയ്തുള്ള ഹർജിയി ലാണ് മന്ത്രി ഉൾപ്പെടെയുള്ളവർക്ക് ആശ്വാസ നടപടി. മന്ത്രി ബയരതി ബസവരാജിനെതിരെയുള്ള ഭൂമികയ്യേറ്റ കേസ്, സമ്മേളന നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് കോൺഗ്രസ് സഭയിലും കൗൺസിലിലും കഴിഞ്ഞ ദിവസം ധർണ നടത്തിയിരുന്നു.