Home Featured ‘ഹുബ്ബള്ളി ഈദ്​ഗാഹ് മൈതാനിയിൽ ​ഗണേഷ ചതുർഥി ആഘോഷം നടത്താം’; രാത്രിയിൽ കർണാടക ഹൈക്കോടതി വിധി‌

‘ഹുബ്ബള്ളി ഈദ്​ഗാഹ് മൈതാനിയിൽ ​ഗണേഷ ചതുർഥി ആഘോഷം നടത്താം’; രാത്രിയിൽ കർണാടക ഹൈക്കോടതി വിധി‌

കർണാടകയിലെ ഹുബ്ബള്ളി ജില്ലയിലെ ഈദ്ഗാ മൈതാനിയിൽ നിബന്ധനകൾക്ക് വിധേയമായി ഗണേശ ചതുർത്ഥി ആഘോഷിക്കാൻ കർണാടക ഹൈക്കോടതി ചൊവ്വാഴ്ച അനുമതി നൽകി. ഹുബ്ബള്ളിയിലെ ഈദ്ഗാ മൈതാനിയിൽ ഗണേശ ചതുർത്ഥി ആഘോഷിക്കാൻ ധാർവാഡ് മുനിസിപ്പൽ കോർപ്പറേഷൻ നൽകിയ അനുമതി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തള്ളിയാണ് ഹൈക്കോടതി അനുമതി നൽകിയത്. ചൊവ്വാഴ്ച രാത്രി വൈകിയാണ് ഉത്തരവ്. ജസ്റ്റിസ് അശോക് എസ് കിനാഗിയുടെ ബെഞ്ചാണ് ഹർജി പരി​ഗണിച്ചത്. 

ഹുബ്ബള്ളി ഈദ്ഗാ മൈതാനത്ത് ഗണേശ ചതുർത്ഥി ആഘോഷം അനുവദിക്കാനുള്ള അധികൃതരുടെ തീരുമാനത്തിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. ബെം​ഗളൂരുവിലെ ഈദ്ഗാഹിൽ സുപ്രീംകോടതി അനുമതി നിഷേധിച്ചത് ഹുബ്ബള്ളിയിൽ ബാധകമാകില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. 

ബംഗളൂരുവിലെ ചാമരാജ്പേട്ടിലെ ഈദ്ഗാ മൈതാനിയിൽ ഗണേശ ചതുർത്ഥി ആഘോഷങ്ങൾ നടത്തരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടതിന് മണിക്കൂറുകൾക്ക് ശേഷമാണ് കർണാടക ഹൈക്കോടതിയുടെ വിധി വന്നത്. ഹുബ്ബള്ളി ഈദ്ഗാഹ് മുനിസിപ്പൽ കമ്മീഷണർ ആരാധനാലയമാക്കി മാറ്റാൻ ശ്രമിക്കുന്നുവെന്നും ഹിന്ദുക്കൾ ആദ്യമായാണ് ഈദ്​ഗാഹ് മൈതാനത്ത് ആഘോഷം നടത്താന്ഡ ശ്രമിക്കുന്നതെന്നും ഹർജിക്കാരൻ വാദിച്ചു. അതേസമയം, കേസിൽ സ്വത്തിന്റെ പേരിൽ തർക്കമില്ലെന്നും ചാമരാജ്‌പേട്ടയിലെ പ്രശ്നത്തിൽനിന്ന് വ്യത്യസ്തമാണെന്നും എഎജി ധ്യാൻ ചിന്നപ്പ പറഞ്ഞു. ഭൂമി ആരാധനാലയമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഹുബ്ബള്ളിയിലെ ഈദ്ഗാ മൈതാനിയിൽ മൂന്ന് ദിവസത്തേക്ക് ഗണേഷ ചതുർഥി ആഘോഷിക്കാൻ ഹുബ്ബള്ളി-ധാർവാഡ് മുനിസിപ്പൽ കോർപ്പറേഷൻ (എച്ച്ഡിഎംസി) തീരുമാനിച്ചത്. തിങ്കളാഴ്ച ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും നടത്തിയ യോഗത്തിന് ശേഷം മേയർ ഐരേഷ് അഞ്ചത്തഗേരിയാണ്  തീരുമാനം അറിയിച്ചത്. ഈ വിഷയത്തിൽ തീരുമാനമെടുക്കാൻ കോർപ്പറേഷൻ രൂപീകരിച്ച കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

സുപ്രീം കോടതി ഉത്തരവ് പ്രകാരം, മുസ്ലീങ്ങൾക്ക് വർഷത്തിൽ രണ്ടുതവണ (റംസാൻ, ബക്രീദ്) മൈതാനത്ത് പ്രാർത്ഥന നടത്താൻ അനുവാദമുണ്ട്. അതേസമയം കോർപ്പറേഷൻ സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും മൈതാനത്ത് ദേശീയ പതാക ഉയർത്തുന്നു.

വിനോദയാത്രയ്ക്ക് എത്തിയ 62 കാരി സുരക്ഷാ ബാരിക്കേഡുകള്‍ മറികടന്ന് മലമുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്‌തു, ബാഗിനുള്ളില്‍ 16,000 രൂപയും ഫോട്ടോയും

കോയമ്ബത്തൂര്‍: നീലഗിരിയിലെ ദൊഡബെട്ട മലമുകളില്‍ നിന്ന് ചാടി 62 കാരിയായ സ്ത്രീ ആത്മഹത്യ ചെയ്തു. കുടുംബത്തോടൊപ്പം വിനോദയാത്രയ്‌ക്ക് എത്തിയതായിരുന്നു ഇവര്‍. കോയമ്ബത്തൂര്‍ രാഗവേന്ദ്ര നഗര്‍ സ്വദേശി നടരാജിന്റെ ഭാര്യ ലീലാവതിയാണ് മരിച്ചത്.

ബസില്‍ ഊട്ടിയില്‍ വന്ന സ്ത്രീ ഓട്ടോ പിടിച്ചാണ് ഇവിടെയെത്തിയത്. തമിഴ്നാട്ടിലെ ഏറ്റവും ഉയരംകൂടിയ മലയായ ദൊഡബെട്ടയില്‍ നിന്നും ആളുകള്‍ താഴേക്ക് ചാടി ആത്മഹത്യ ചെയ്യുന്നത് തടയാന്‍ സുരക്ഷാ ബാരിക്കേഡുകള്‍ കെട്ടി തിരിച്ചിരുന്നു. വിനോദസഞ്ചാരികള്‍ സുരക്ഷാ ബാരിക്കേഡുകള്‍ മറികടന്ന് പോകരുതെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു. ഇത് മറികടന്നാണ് ലീലാവതി മുന്നോട്ട് പോയി ആത്മഹത്യ ചെയ്‌തത്.

സമീപത്ത് വീഡിയോ എടുത്തുകൊണ്ടിരുന്നവര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ താഴേക്ക് ചാടുകയായിരുന്നു. വിവരമറിഞ്ഞ് ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ബാഗിലുള്ള ഫോട്ടോയില്‍ നിന്നാണ് ലീലാവതിയെ തിരിച്ചറിഞ്ഞത്. 16,000 രൂപയും ബാഗിലുണ്ടായിരുന്നു. മൃതദേഹം ഊട്ടി സര്‍ക്കാര്‍ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് കൈമാറി. ആത്മഹത്യയുടെ കാരണം ഇത് വരെ കണ്ടെത്തിയിട്ടില്ല. കുടുംബപ്രശ്നമാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

You may also like

error: Content is protected !!
Join Our WhatsApp Group