Home Featured ഭൂതക്കോല പരാമര്‍ശം: നടന്‍ ചേതനെതിരായ ക്രിമിനല്‍ കേസില്‍ ഇടപെടാനാവില്ലെന്ന് കര്‍ണാടക ഹൈകോടതി

ഭൂതക്കോല പരാമര്‍ശം: നടന്‍ ചേതനെതിരായ ക്രിമിനല്‍ കേസില്‍ ഇടപെടാനാവില്ലെന്ന് കര്‍ണാടക ഹൈകോടതി

ബംഗളൂരു: നടന്‍ ചേതന്‍ അഹിംസ നടത്തിയ ‘ഭൂതക്കോല ‘ പരാമര്‍ശവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസില്‍ ഇടപെടാനാവില്ലെന്ന് കര്‍ണാടക ഹൈകോടതി.ഐ.പി.സി 505 (രണ്ട്) വകുപ്പു പ്രകാരം ക്രിമിനല്‍കേസ് രജിസ്റ്റര്‍ ചെയ്തത് ചോദ്യംചെയ്ത് ചേതന്‍ സമര്‍പ്പിച്ച ഹരജി തള്ളിയാണ് ജസ്റ്റിസ് എം.ഐ. അരുണ്‍ നിലപാട് വ്യക്തമാക്കിയത്.കാന്താര സിനിമയുമായി ബന്ധപ്പെട്ടാണ് ചേതന്‍ സമൂഹമാധ്യമത്തില്‍ ‘ഭൂതക്കോല’ പരാമര്‍ശം നടത്തിയത്.

‘ഭൂത ക്കോലം’ ഹിന്ദുമതത്തിന്റെ ഭാഗമല്ലെന്നായിരുന്നു വാദം. പ്രസ്തുത പരാമര്‍ശം ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്നും ചേതനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും ഹിന്ദുത്വ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ പൊലീസ് ക്രിമിനല്‍കേസ് ഫയല്‍ ചെയ്തത്.തന്റെ പ്രസ്താവനയില്‍ മതവികാരത്തെയോ വ്യക്തികളെയോ സമൂഹത്തെയോ വ്രണപ്പെടുത്തുന്ന ഒന്നുമില്ലെന്ന ചേതന്റെ വാദം ഹൈകോടതി അംഗീകരിച്ചില്ല.

തന്റെ പ്രസ്താവനയെ അക്കാദമികമായാണ് കാണേണ്ടതെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍, കേസ് അന്വേഷണം നടക്കുന്നതിനാല്‍ ഈ വിഷയത്തില്‍ ഇടപെടാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചു.

ഷാരോണ്‍ രാജ് വധക്കേസ്; മുഖ്യപ്രതി ഗ്രീഷ്മ കോടതിയില്‍ മൊഴിമാറ്റി

തിരുവനന്തപുരം: പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മ കോടതിയില്‍ മൊഴിമാറ്റി. പൊലീസ് നിര്‍ബന്ധിച്ച്‌ കുറ്റസമ്മതം നടത്തിച്ചെന്നാണ് മജിസ്‌ട്രേറ്റിന് രഹസ്യ മൊഴി നല്‍കിയത്.നെയ്യാറ്റിന്‍കര രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് വിനോദ് ബാബുവിന് മുമ്ബാകെയാണ് രഹസ്യമൊഴി നല്‍കിയത്. അതേസമയം ഗ്രീഷ്മയുടെ റിമാന്‍ഡ് കാലാവധി ഡിസംബര്‍ 22 വരെ നീട്ടി.

ഷാരോണിനെ ജ്യൂസില്‍ വിഷം കലര്‍ത്തി കൊന്നത് താനാണെന്ന് ഗ്രീഷ്മ നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു. പലതവണ ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കിയതയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണസംഘം നിര്‍ബന്ധിച്ചു കുറ്റസമ്മതം നടത്തിച്ചതായാണ് ഗ്രീഷ്മയുടെ ഇപ്പോഴത്തെ മൊഴി എന്നാണ് സൂചന. കുറ്റസമ്മതം നടത്തിയാല്‍ അമ്മയെയും അമ്മാവനെയും പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നതായും രഹസ്യമൊഴിയില്‍ പരാമര്‍ശം ഉണ്ട്. പക്ഷേ മറിച്ചാണ് സംഭവിച്ചത്.

അതുകൊണ്ടാണ് ഇപ്പോള്‍ രഹസ്യ മൊഴി നല്‍കുന്നതെന്നും ഗ്രീഷ്മ മജിസ്‌ട്രേറ്റിനെ അറിയിച്ചു.ഇന്നലെ ഉച്ചയോടെ ആയിരുന്നു അട്ടക്കുളങ്ങര വനിത ജയിലില്‍ നിന്ന് അന്വേഷണസംഘം ഗ്രീഷ്മയുമായി നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിയത്. അഭിഭാഷകനുമായി രണ്ട് മിനിറ്റ് തനിച്ച്‌ സംസാരിക്കാന്‍ ഗ്രീഷ്മക്ക് അവസരം നല്‍കിയ പോലീസ് രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് വിനോദ് ബാബുവിന്റെ മുറിയില്‍ എത്തിച്ചു.

പെന്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തണമോ എന്ന മജസ്‌ട്രേറ്റിന്റെ ചോദ്യത്തിന് ഗ്രീഷ്മ വേണമെന്ന് മറുപടി നല്‍കിയതോടെ വീഡിയോ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് മജിസ്‌ട്രേറ്റിന്റെ മുറിയില്‍ വച്ച്‌ രഹസ്യമൊഴി രേഖപ്പെടുത്തിയത്

You may also like

error: Content is protected !!
Join Our WhatsApp Group