രക്ഷിതാക്കളെയും വിദ്യാർഥികളെയും ഒരുപോലെ വട്ടം കറക്കി സർക്കാറിന്റെയും സ്വകാര്യ സ്കൂള്‍ മാനേജ്മെന്റുകളുടെയും കോടതി വ്യവഹാരം.5,8,9,11 ക്ലാസുകളിലെ ബോർഡ് പരീക്ഷകള്‍ സംസ്ഥാന ബോർഡുമായി അഫിലിയേറ്റ് ചെയ്‌ത സ്‌കൂളുകളില്‍ നടത്താൻ അനുമതി നല്‍കി കർണാടക ഹൈകോടതി ഡിവിഷൻ ബെഞ്ച് വെള്ളിയാഴ്ച ഉത്തരവിട്ടു. നേരത്തെ, ഈ ക്ലാസുകളിലേക്കുള്ള ബോർഡ് പരീക്ഷ അനുവദിച്ച ഹൈകോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ സ്കൂള്‍ മാനേജ്മെന്റുകാരുടെ സംഘടനയായ രജിസ്ട്രേഡ് അണ്‍ എയ്ഡഡ് പ്രൈവറ്റ് സ്കൂള്‍സ് മാനേജ്മെന്റ് അസോസിയേഷന്റെ (ആർ.യു.പി.എസ്.എ) കർണാടക ഘടകം സുപ്രീം കോടതിയെ സമീപിക്കുകയും അനുകൂല സ്റ്റേ ഉത്തരവ് സമ്ബാദിക്കുകയും ചെയ്തിരുന്നു.
ഹൈകോടതി ഡിവിഷൻ ബെഞ്ചില്‍നിന്ന് അന്തിമ ഉത്തരവ് വരുന്നതുവരെ ബോർഡ് പരീക്ഷകള്‍ നടത്തേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട് വിശദമായി അന്വേഷിച്ച് തീരുമാനമെടുക്കാൻ കർണാടക ഹൈകോടതി ഡിവിഷൻ ബെഞ്ചിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇക്കാര്യത്തിലാണ് വെള്ളിയാഴ്ച ഹൈകോടതിയുടെ ഇടപെടല്‍ ഉണ്ടായത്. ഈ അക്കാദമിക വർഷത്തില്‍ത്തന്നെ പരീക്ഷ നടത്താനാണ് ഹൈകോടതി കർണാടക സർക്കാറിന് നല്‍കിയ നിർദേശം.ബോർഡ് പരീക്ഷ വിഷയത്തില്‍ കർണാടക സർക്കാറും സ്വകാര്യ സ്കൂള്‍ മാനേജ്മെന്റുകളും നടത്തുന്ന നിയമപോരാട്ടത്തില്‍ വിദ്യാർഥികളാണ് ബലിയാടുകളാവുന്നതെന്ന് രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
വേനലവധി അടുത്തിട്ടും ബോർഡ് പരീക്ഷ നടക്കുമോ ഇല്ലയോയെന്ന ആശങ്കയിലാണ് വിദ്യാർഥികളും രക്ഷിതാക്കളും. മലയാളികളടക്കം നിരവധി ഇതരസംസ്ഥാന വിദ്യാർഥികള്‍ ബംഗളൂരുവിലും മൈസൂരുവിലും മറ്റു നഗരങ്ങളിലും സ്കൂളുകളില്‍ പഠിക്കുന്നുണ്ട്. ഹോളി, ഈസ്റ്റർ, പെരുന്നാള്‍, വിഷു, ഉഗാദി തുടങ്ങി അവധി ദിനങ്ങള്‍ കൂടി വരുന്നതിനാല്‍ നാട്ടിലേക്ക് മാതാപിതാക്കള്‍ക്കൊപ്പം മടങ്ങേണ്ട വിദ്യാർഥികളാണ് ശരിക്കും പ്രയാസത്തിലായത്. കുട്ടികളെ നാട്ടിലെ സ്കൂളുകളിലേക്ക് മാറ്റാൻ ആഗ്രഹിച്ച രക്ഷിതാക്കളും ദുരിതത്തിലായി. പുതിയ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍, ഇനി സർക്കാർ 5,8,9,11 ക്ലാസുകളിലെ ബോർഡ് പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചാലും അടുത്തയാഴ്ച എസ്.എസ്.എല്‍.സി പരീക്ഷ ആരംഭിക്കുന്നതിനാല്‍ അതു പൂർത്തിയായാലേ പരീക്ഷ നടത്താനാവൂ.
പരീക്ഷ നടത്തിയാലും ഫലപ്രഖ്യാപനത്തിനും സമയമെടുക്കും. ഫീസ് മുഴുവൻ വിദ്യാർഥികളില്‍നിന്ന് സ്കൂള്‍ അധികൃതർ കൈപ്പറ്റിയതിനാല്‍ പരീക്ഷ നീളുന്നത് സംബന്ധിച്ച് മാനേജ്മെന്റിന് ആശങ്കയൊന്നുമില്ലെന്ന് രക്ഷിതാക്കള്‍ കുറ്റപ്പെടുത്തുന്നു.
ഇന്ത്യ സന്ദര്‍ശിച്ചതില്‍ ഖേദമില്ല’; ജാര്‍ഖണ്ഡില്‍ ലൈംഗികാതിക്രമത്തിന് ഇരയായ സ്പാനിഷ് യുവതി
ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ സ്പാനിഷ് യുവതിയെ ജാര്‍ഖണ്ഡില്‍വെച്ച് ഏഴ് പുരുഷന്മാര്‍ അടങ്ങിയ സംഘം ലൈംഗികമായി പീഡിപ്പിച്ച വാര്‍ത്ത വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.രാജ്യത്തെ സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കും ഈ സംഭവം വഴിതെളിച്ചു. എന്നാല്‍, ഇന്ത്യ സന്ദര്‍ശിച്ചതില്‍ താന്‍ ദുഃഖിക്കുന്നില്ലെന്നും ഇത് എവിടെ വെച്ചാണെങ്കിലും സംഭവിക്കുമായിരുന്നെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് യുവതി.”ഇന്ത്യയിലേക്ക് പോകരുതെന്ന് എന്ന് ഞാന്‍ പറയുമെന്നാണ് ലോകത്തിലുള്ള എല്ലാവരും കരുതുന്നത്. എന്നാല്‍, ജീവിതം അതിനേക്കാള്‍ സങ്കീര്‍ണമാണ്. ഇന്ത്യയില്‍ വെച്ച് എനിക്ക് സംഭവിച്ചത് മറ്റെവിടെ വെച്ചും സംഭവിക്കാം. അടുത്തിടെ മധ്യ അമേരിക്കയിലെ ബെലീസ് സന്ദര്‍ശിച്ച ദമ്ബതിമാര്‍ക്കും ഇതേ കാര്യം സംഭവിച്ചു,” സൗത്ത് ചൈന മോണിംഗ് പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ യുവതി പറഞ്ഞു.ചിലയാളുകള്‍ അത്തരമൊരു നിഗമനത്തില്‍ എത്തിച്ചേരുന്നത് എന്തുകൊണ്ടാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു.
ജോലിക്ക് പോകുക, രണ്ട് കുട്ടികളെ പ്രസവിക്കുക, നമ്മുടെ മാത്രം ചുറ്റുവട്ടത്ത് ഒതുങ്ങി ജീവിക്കുക എന്ന രീതിയാണ് സമൂഹം നമ്മോട് നിര്‍ദേശിക്കുന്നത്. ഈ ചുറ്റുപാടില്‍ നിന്ന് ഒരാള്‍ പുറത്തുകടക്കുമ്ബോള്‍ നമ്മള്‍ റിസ്‌ക് എടുക്കുന്നതായി അവര്‍ കരുതുന്നു,” യുവതി പറഞ്ഞു. ”ഞാന്‍ വീടുവിട്ടു പോകുകയും ഞാന്‍ റിസ്‌ക് എടുക്കുകയും ചെയ്തു. എന്നാല്‍ അതില്‍ ഞാന്‍ ദുഃഖിക്കുന്നില്ല. ഞങ്ങളുടെ യാത്രയില്‍ സംഭവിച്ചതോര്‍ത്ത് ഞാന്‍ ഖേദിക്കുന്നില്ല,” യുവതി കൂട്ടിച്ചേര്‍ത്തു.വീട്ടില്‍ നിന്ന് പുറത്തുപോകുന്നതില്‍ പേടിക്കേണ്ടതില്ല. എന്നാല്‍, സഹായം അഭ്യര്‍ഥിച്ചാല്‍ വേഗത്തില്‍ ലഭ്യമാകുന്ന സ്ഥലത്ത് തങ്ങാന്‍ ശ്രമിക്കണമെന്നും അവര്‍ നിര്‍ദേശിച്ചു.”സ്ത്രീകള്‍ പേടികൂടാതെ വീട് വിട്ട് പുറത്തുപോകുകയും യാത്ര ചെയ്യുകയും വേണം.
എന്നാല്‍, നിങ്ങള്‍ ഒരിടത്തു തങ്ങുകയാണെങ്കില്‍ റോഡില്‍ നിന്ന് വളരെ അകലെയല്ലാതിരിക്കാന്‍ ശ്രദ്ധിക്കണം. കൂടാതെ, ഫോണില്‍ സിഗ്നല്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം,” അവര്‍ പറഞ്ഞു. ഇപ്പോള്‍ താനും പങ്കാളിയും യാത്രകള്‍ക്ക് താത്കാലിക അവധി നല്‍കിയിരിക്കുകയാണെന്നും വൈകാതെ തന്നെ തങ്ങളുടെ ബൈക്ക് യാത്ര പുനഃരാരംഭിക്കുമെന്നും അവര്‍ കൂട്ടിച്ചേർത്തു