ബെംഗളൂരു : വിവാദമായ കർണാടക മതപരിവർത്തന വിരുദ്ധ ബില്ലിനെതിരെ ഒരു ലക്ഷം ഒപ്പുകൾ ശേഖരിക്കാൻ നാഷണൽ സോളിഡാരിറ്റി ഫോറം ക്യാമ്പയിൻ ആരംഭിച്ചു.ക്രിസ്ത്യൻ സമൂഹത്തെ പീഡിപ്പിക്കുന്നത് തടയാൻ നിയമം പിൻവലിക്കണമെന്ന് കോൺഗ്രസ് നേതാവ് മാർഗരറ്റ് ആൽവ കത്തിൽ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.ഫോറം എല്ലാ മതവിശ്വാസങ്ങളിൽ നിന്നും പശ്ചാത്തലങ്ങളിൽ നിന്നുമുള്ള ഒരു ലക്ഷം പേരുടെ ഒപ്പുകൾ ശേഖരിക്കുമെന്ന് കത്തിൽ പറയുന്നു. നിയമനിർമ്മാണത്തിൽ നിന്ന് സർക്കാരിനെ പിന്തിരിപ്പിക്കുമെന്നായിരുന്നു പ്രചാരണം.
===========================================================================================
മുസ്കാൻ ഖാന് പാരിതോഷികം: സംഘടനയ്ക്കെതിരെ പരാതി
ബെംഗളൂരു • ഹിജാബ് വിലക്കി നെ തുടർന്നുള്ള സംഘർഷങ്ങളുടെ ഭാഗമായി കാവിധാരിക ളായ വിദ്യാർഥികളെ ഒറ്റയ്ക്കു നേരിട്ട മണ്ഡ്യ പിഇഎസ് കോളജിലെ മുസ്ലിം വിദ്യാർഥിനി മുസ്കാൻ ഖാന് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച ജാമിയത്ത് ഉലമ എ ഹിന്ദിനെതിരെ നരേന്ദ്ര മോദി വിചാർ മഞ്ച് പൊലീസിൽ പരാതി നൽകി. ബികോം രണ്ടാം വർഷ വിദ്യാർഥിനിയായ മുസ്കാൻ പർദ ധരി ച്ചെത്തിയപ്പോൾ ജയ് ശ്രീരാം മന്ത്രം മുഴക്കി തടയാനെത്തിയ വിദ്യാർഥികളെ തക്ബീർ മുഴക്കി നേരിട്ട ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഒറ്റയ്ക്കു നിന്നു പ്രതിരോധിച്ച് മുസ്‌കാനെ നേരിട്ടു വിളിച്ച് പ്രശംസിച്ചവരിൽ ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) അസദുദീൻ ഒവൈസി എംപി യും ഉൾപ്പെടുന്നു.