രാജ്യത്ത് ഏറ്റവും കൂടുതൽ സ്ത്രീ ലൈംഗികത്തൊഴിലാളികളുള്ളത് കർണാടകയിലാണെന്ന് പഠനം. പ്രോഗ്രാമാറ്റിക് മാപ്പിങ് ആൻഡ് പോപ്പുലേഷൻ സൈസ് എസ്റ്റിമേഷനാണ് പഠനം നടത്തിയത്.സ്ത്രീ ലൈംഗികത്തൊഴിലാളികളുടെ ഏറ്റവും ഉയർന്ന സാന്ദ്രതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കർണാടക ഒന്നാമതാണ്- 15.4 ശതമാനം.
ആന്ധ്രപ്രദേശ് (12.0 ശതമാനം), മഹാരാഷ്ട്ര (9.6 ), ഡൽഹി (8.9), തെലങ്കാന (7.6 ) എന്നിവ പിറകെയുണ്ട്. രാജ്യത്തെ മൊത്തം ലൈംഗികത്തൊഴിലാളി ജനസംഖ്യയുടെ 53.0 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്ത്രീ ലൈംഗികത്തൊഴിലാളികൾ, പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാർ, ട്രാൻസ്ജെൻഡർ, മയക്കുമരുന്ന് കുത്തിവെക്കുന്നവർ എന്നിവരെയാണ് എച്ച്.ഐ.വി ഏറ്റവും കൂടുതൽ ബാധിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്.
ഹണിട്രാപ്പിൽ കുടുക്കി ഒരു കോടി തട്ടിയെടുത്ത കേസ്; ഒളിവിലായിരുന്ന യുവതി കീഴടങ്ങി
അയൽക്കാരനായ സോഫ്റ്റ്‌വെയർ എൻജിനീയറെ ഹണിട്രാപ്പിൽ കുടുക്കി ഒരു കോടി അറുപത്തെട്ടു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതിയായ യുവതി കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കോട്ടയം ജില്ലാ കോടതിയും ഹൈക്കോടതിയും മുൻകൂർ ജാമ്യം നിഷേധിച്ചതോടെയാണ് ബുധനാഴ്ച (June 4) രാവിലെ പ്രതി അതിരമ്പുഴ അമ്മഞ്ചേരി സ്വദേശിനി ധന്യ അർജുൻ കീഴടങ്ങിയത്.
ഇവർ 8 മാസം ഗർഭിണിയാണ്. ധന്യയുടെ ഭർത്താവ് അർജുൻ, കൂട്ടുപ്രതിയായ സുഹൃത്ത് തിരുവഞ്ചൂർ സ്വദേശി അലൻ തോമസ് എന്നിവർ ഇപ്പോഴും ഒളിവിലാണ്.
ഉന്നതങ്ങളിൽ സ്വാധീനമുള്ള ധന്യയും ഭർത്താവും ചേർന്ന് പലരെയാണ് ഇത്തരം കള്ളക്കേസുകളിൽ കുടുക്കി പണം തട്ടിയെടുത്തത്. തന്നെ ബാലത്സംഗം ചെയ്യാൻ ശ്രമിച്ചു എന്നു കാണിച്ച് കൊടുത്ത കള്ളപ്പരാതി അന്വേഷിച്ച ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ പിആർഒയെയും ധന്യ വിജിലൻസ് കേസിൽ കുടുക്കിയിരുന്നു.
ആലപ്പുഴ സ്വദേശിയും എൻജിനീയറുമായ യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കി 60 ലക്ഷവും 59.5 പവൻ സ്വർണവും തട്ടിയെടുത്തു എന്ന പരാതിയിലാണ് അതിരമ്പുഴ സ്വദേശിനിയായ ധന്യയ്ക്കും ഭർത്താവിനും യുവതിയുടെ സുഹൃത്തായ തിരുവഞ്ചൂർ സ്വദേശിയായ യുവാവിനും എതിരേ കോട്ടയം ഗാന്ധിനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തുടർന്ന് ഇവർ ഒളിവിൽ പോവുകയായിരുന്നു.