
ബെംഗളൂരു : വീടുകളിൽ കോവിഡ് ചികിത്സയിലിരിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുന്നതോടെ, ഫോണിലൂടെയുള്ള ടെലികൺസൽറ്റേഷൻ സംവിധാനം ഊർജിതമാക്കി ആരോഗ്യവകുപ്പ്. പ്രകടമായ ലക്ഷണങ്ങളില്ലാത്തവർക്ക് വീടുകളിൽ തന്നെ പരമാവധി ചികിത്സ തുടരാനാണു സർക്കാർ പ്രോത്സാഹിപ്പിക്കുന്നതെന്ന് ആരോഗ്യമന്ത്രി ഡോ. കെ സുധാകർ പറഞ്ഞു. കോവിഡ് ലക്ഷണങ്ങളുള്ളവരെ കണ്ടത്താനായി ഫോണിലൂടെയുള്ള ടെലിയാജിങ്ങിനായി 1533 എന്ന ഹെൽപ് ലൈനും സീകരിച്ചിട്ടുണ്ട്. ടെലിട്രയാജിങ്ങിനും ടെലി കൺസൽറ്റേഷനുമായി 10000 ഡോക്ടർമാർക്കാണു പരിശീലനം നൽകിയത്. മെഡിക്കൽ കോഴ്സുകൾ പഠിക്കുന്ന അവസാന വർഷ വിദ്യാർഥികളെയും ഇതിനായി ഉപയോഗപ്പെടുത്തും.