ചിക്കമംഗളൂറു ജില്ലയിലെ തരികെരെ നഗരസഭ തെരഞ്ഞെടുപ്പ് ഫലം തിങ്കളാഴ്ച പ്രഖ്യാപിച്ചപ്പോള്‍ 23 ല്‍ 15വാര്‍ഡുകളില്‍ വിജയിച്ച് കോണ്‍ഗ്രസ് ഏകക്ഷി ഭരണം ഉറപ്പിച്ചു.
ബി ജെ പി ഒരു സീറ്റില്‍ ഒതുങ്ങി. ബി ജെ പി എംഎല്‍എ ഡി എസ് സുരേഷ് പ്രതിനിധാനം ചെയ്യുന്ന നിയമ സഭ മണ്ഡലമാണിത്.
*തമിഴ്നാട്ടിലും നിപ്പ ; വ്യാജ വർത്തയെന്നു കോയമ്പത്തൂർ കളക്ടർ*
കഴിഞ്ഞ മാസമാണ് 22 വാര്‍ഡുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ഒരു വാര്‍ഡില്‍ സ്ഥാനാര്‍ഥിക്ക് അതിരില്ലായിരുന്നു. ഏഴ് വാര്‍ഡുകളില്‍ പ്രാദേശിക നീക്കുപോക്ക് സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. ബി ജെ പി ശക്തമായ പ്രചാരണം തെരഞ്ഞെടുപ്പില്‍ നടത്തിയിരുന്നു.
ഈ മാസം മൂന്നിന് നടന്ന മൈസൂറു കോര്പറേഷന് യറനഹള്ളി (36) വാര്‍ഡ് ഉപതെരഞ്ഞെടുപ്പ് ഫലം തിങ്കളാഴ്ച അറിവായപ്പോള്‍ കോണ്‍ഗ്രസിലെ രജനി അണ്ണയ്യ (4113) 1997 വോടുകളുടെ ഭൂരിപക്ഷത്തില്‍ ജെ ഡി എസിലെ ലീലാവതിയെ (2116) പരാജയപ്പെടുത്തി.
ബി ജെ പിയുടെ ശോഭ ആര് രമേശിന് 601 വോടുകള്‍ മാത്രമാണ് ലഭിച്ചത്. മേയര്‍ കൂടിയായിരുന്ന ജെ ഡി എസ് അംഗം റുക്മിണി മഡെഗൗഢയെ കോടതി അയോഗ്യയാക്കിയതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.