Home Featured ലഹരി വിൽപ്പനയും കടത്തും തടയാൻ ഡ്രഗ് ഫ്രീ കർണാടക’മൊബൈൽ ആപ്പുമായി പോലീസ്

ലഹരി വിൽപ്പനയും കടത്തും തടയാൻ ഡ്രഗ് ഫ്രീ കർണാടക’മൊബൈൽ ആപ്പുമായി പോലീസ്

ബെംഗളൂരു : ലഹരി വിൽപ്പനയും കടത്തുംക്രമാതീതമായി വർധിക്കുന്ന പശ്ചാത്തലത്തിൽ ‘ഡ്രഗ് ഫ്രീ കർണാടക’മൊബൈൽ ആപ്പുമായി പോലീസ്. ലഹരി നിർമാണം, കടത്ത്, വിൽപ്പന, ഉപയോഗം എന്നിവ സംബന്ധിച്ച ഏത് വിവരങ്ങളും പൊതുജനങ്ങൾക്ക് ആപ്പ് വഴി പോലീസിനെ അറിയിക്കാം. ഇങ്ങനെ നൽകുന്ന വിവരങ്ങൾ പോലീസ് രഹസ്യമായാണ് പങ്കുവെക്കുക.പൊതുജനങ്ങൾക്ക് മൊബൈൽ ഫോണുകളിലേക്ക് ആപ്പ് ഡൗൺലോഡ് ചെയ്് ഇംഗ്ലീഷിലോ കന്നഡയിലോ വിവരങ്ങൾ പങ്കുവെക്കാം.

ഇങ്ങനെ നൽകുന്ന വിവരങ്ങളുടെ ലൊക്കേഷൻ ലോക്കൽ പോലീസ്, ബെംഗളൂരു, മംഗളൂരു, കലബുറഗി, ബെലഗാവ്, ഹുബ്ബള്ളി, മൈസൂരു എന്നിവിടങ്ങളിലെ ഡെപ്യൂട്ടി പോലീസ് കമ്മിഷണർമാർക്കും ബന്ധപ്പെട്ട പോലീസ് സൂപ്രണ്ടുമാർക്കും കൈമാറും.ബെംഗളൂരു : ലഹരി വിൽപ്പനയും കടത്തും

ക്രമാതീതമായി വർധിക്കുന്ന പശ്ചാത്തലത്തിൽ ‘ഡ്രഗ് ഫ്രീ കർണാടക’മൊബൈൽ ആപ്പുമായി പോലീസ്. ലഹരി നിർമാണം, കടത്ത്, വിൽപ്പന, ഉപയോഗം എന്നിവ സംബന്ധിച്ച ഏത് വിവരങ്ങളും പൊതുജനങ്ങൾക്ക് ആപ്പ് വഴി പോലീസിനെ അറിയിക്കാം. ഇങ്ങനെ നൽകുന്ന വിവരങ്ങൾ പോലീസ് രഹസ്യമായാണ് പങ്കുവെക്കുക.പൊതുജനങ്ങൾക്ക് മൊബൈൽ ഫോണുകളിലേക്ക് ആപ്പ് ഡൗൺലോഡ് ചെയ്് ഇംഗ്ലീഷിലോ കന്നഡയിലോ വിവരങ്ങൾ പങ്കുവെക്കാം.

ഇങ്ങനെ നൽകുന്ന വിവരങ്ങളുടെ ലൊക്കേഷൻ ലോക്കൽ പോലീസ്, ബെംഗളൂരു, മംഗളൂരു, കലബുറഗി, ബെലഗാവ്, ഹുബ്ബള്ളി, മൈസൂരു എന്നിവിടങ്ങളിലെ ഡെപ്യൂട്ടി പോലീസ് കമ്മിഷണർമാർക്കും ബന്ധപ്പെട്ട പോലീസ് സൂപ്രണ്ടുമാർക്കും കൈമാറും.

ദുബായിൽ നിന്നെത്തി പണവും നൽകി; വധു പറഞ്ഞതെല്ലാം കള്ളം, നെഞ്ചുപൊട്ടി പ്രവാസി

വിവാഹം കഴിക്കാൻ വേണ്ടി ദുബായിയില്‍ നിന്നെത്തി, ബന്ധുക്കളെയും കൂട്ടി വധു പറ‌ഞ്ഞ സ്ഥലത്ത് എത്തിയപ്പോഴാണ് എല്ലാം ചതിയാണെന്ന് യുവാവ് മനസിലാക്കിയത്. പഞ്ചാബിനെ മോഗയിലാണ് സംഭവം. മൂന്ന് വർഷമായി ഇൻസ്റ്റാഗ്രാമിൽ സംസാരിച്ചിരുന്ന മൻപ്രീത് കൗറിനെ വിവാഹം കഴിക്കാൻ ഒരു മാസം മുമ്പാണ് ദീപക് കുമാർ (24) ദുബായിയില്‍ നിന്ന് ജലന്ധറിലേക്ക് എത്തിയത്. ഇൻസ്റ്റാഗ്രാമിൽ കൂടെ പരിചയപ്പെട്ട് അടുപ്പത്തിലായെങ്കിലും ഇരുവരും നേരിട്ട് കണ്ടിട്ടുണ്ടായിരുന്നില്ല. വധു പറഞ്ഞതനുസരിച്ച് താൻ കുടുംബത്തോടൊപ്പം ജലന്ധറിലെ മാണ്ഡിയാലി ഗ്രാമത്തിൽ നിന്ന് മോഗയിലേക്ക് വിവാഹ വേദിയിൽ എത്തുകയായിരുന്നു ദീപക്. മോഗയിൽ എത്തിയപ്പോൾ വധുവിന്‍റെ വീട്ടുകാര്‍ ആളുകളെത്തി അവരെ വിവാഹ വേദിയിലേക്ക് കൊണ്ട് പോകുമെന്ന് ദീപക്കിനോടും കുടുംബത്തോടും പറഞ്ഞു. 

എന്നാൽ, അഞ്ചുമണിവരെ കാത്തുനിന്നിട്ടും ആരും എത്തിയില്ല. വിവാഹ വേദിയാണെന്ന് പറഞ്ഞ റോസ് ഗാർഡൻ പാലസിനെ കുറിച്ച് അവർ നാട്ടുകാരോട് ചോദിച്ചെങ്കിലും മോഗയിൽ അങ്ങനെയൊരു സ്ഥലമില്ലെന്നായിരുന്നു മറുപടി ലഭിച്ചത്. ഇതോടെ താൻ ചതിക്കപ്പെട്ടുവെന്ന് ദീപക്കിന് മനസിലായത്. താൻ മൂന്ന് വര്‍ഷമായി ദുബായിയിൽ ജോലി ചെയ്യുകയാണെന്നും മൂന്ന് വർഷമായി മൻപ്രീത് കൗറുമായി ഇൻസ്റ്റഗ്രാമിലൂടെ ബന്ധമുണ്ടെന്നും ദീപക് പറഞ്ഞു. 

ഫോട്ടോകൾ കണ്ടിട്ടുണ്ടെങ്കിലും ഇതുവരെ മൻപ്രീതിനെ നേരിട്ട് കണ്ടിട്ടില്ല. അവരുടെ മാതാപിതാക്കൾ ഫോൺ കോളുകൾ വഴിയാണ് വിവാഹം ഉറപ്പിച്ചത്. നേരത്തെ 50,000 രൂപ മൻപ്രീതിന് ട്രാൻസ്ഫർ ചെയ്ത് നല്‍കിയിരുന്നതായും ദീപക് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൻപ്രീതിന്‍റെ ഫോണ്‍ ഇപ്പോൾ സ്വച്ച് ഓഫ് ചെയ്ത നിലയിലാണെന്നും പൊലീസ് പറഞ്ഞു. 

You may also like

error: Content is protected !!
Join Our WhatsApp Group