ബംഗളൂരു: പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിന് ബംഗളൂരു പാലസ് മൈതാനം ഭൂമി കൂടി ചേർത്ത് റോഡ് വികസിപ്പിക്കാൻ ഒരുങ്ങി സർക്കാർ.കഴിഞ്ഞ മന്ത്രിസഭ യോഗം ഇതു സംബന്ധിച്ച് തീരുമാനമെടുത്തതായി റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ മാധ്യമങ്ങളോട് പറഞ്ഞു. ജയമഹല്‍ റോഡും ബെള്ളാരി റോഡും മേക്രി സർക്കിളും വീതി കൂട്ടാൻ പാലസ് ഗ്രൗണ്ടിലെ 15.5 ഏക്കർ അക്വയർ ചെയ്യാൻ 2006ല്‍ സർക്കാർ പദ്ധതിയിട്ടിരുന്നു. ഇതിന്റെ മുന്നോടിയായി ഗ്രൗണ്ടിനകത്ത് ചുറ്റുമതിലും പണിതു. എന്നാല്‍ കഴിഞ്ഞ ബി.ജെ.പി സർക്കാർ കൊട്ടാരം ഭൂമി ഏറ്റെടുക്കലിനെതിരെ നിലപാടെടുത്തു.
ഭൂമി ഏറ്റെടുക്കല്‍ നടപടിക്കെതിരെ 2006-’07 കൊട്ടാരം അധികൃതർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ കേസില്‍ നഗരവികസന ചീഫ് സെക്രട്ടറി, അഡി. ചീഫ് സെക്രട്ടറി, ബൃഹത് ബംഗളൂരു മഹാനഗരപാലിക കമീഷണർ എന്നിവർക്ക് എതിരെ സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഈ വേളയിലാണ് റോഡ് വീതികൂട്ടല്‍ തീരുമാനവുമായി സർക്കാർ മുന്നോട്ട് പോവുന്നത്. ഭൂമി നേരിട്ട് ഏറ്റെടുക്കുന്നതിന് പകരം ട്രാൻസ്ഫറബ്ള്‍ ഡെവലപ്മെന്റ് റൈറ്റ്സ് (ടി.ഡി.ആർ) 1996ല്‍ സർക്കാർ പാലസ് ഗ്രൗണ്ട് പാർക്കായി പ്രഖ്യാപിക്കുകയും തുറന്ന മൈതാനമായി പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍, ഇതു സംബന്ധിച്ച വിജ്ഞാപനത്തിന് കർണാടക ഹൈകോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍, മൈസൂർ രാജകുടുംബം ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുകയും തല്‍സ്ഥിതി ഉത്തരവ് സമ്ബാദിക്കുകയുമായിരുന്നു.
ടെലിഗ്രാമിലൂടെ നഗ്ന വീഡിയോ കോള്‍; രാജസ്ഥാൻ സ്വദേശിനി മലയാളി യുവാവില്‍ നിന്നും തട്ടിയെടുത്തത് അഞ്ച് ലക്ഷം
ടെലിഗ്രാമിലൂടെ നഗ്ന വീഡിയോ കോള്‍ ചെയ്ത് യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ രാജസ്ഥാൻ സ്വദേശിനി പിടിയില്‍.രാജസ്ഥാനിലെ സവായ് മദേപൂരിലെ ജെറവാദ സ്വദേശിനിയായ മനീഷ മീണയെ (28)വയനാട് സൈബർ പൊലീസ് ജയ്‌പൂരില്‍ നിന്നാണ് പിടികൂടിയത്. ബത്തേരി സ്വദേശിയായ യുവാവില്‍ നിന്ന് യുവതി അഞ്ച് ലക്ഷം രൂപയാണ് ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്.യുവാവ് നല്‍കിയ പരാതിയില്‍ കേസെടുത്ത് ഏഴുമാസത്തോളം അന്വേഷണം നടത്തിയതിന് ശേഷമാണ് മനീഷ അറസ്റ്റിലാകുന്നത്. കഴിഞ്ഞ വർഷം ജൂലായിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പഞ്ചാബ് സ്വദേശിയുടെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ചാണ് യുവതി ടെലിഗ്രാം അക്കൗണ്ട് തുടങ്ങിയത്. തുടർന്ന് യുവാവില്‍ നിന്ന് വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് പണം സ്വീകരിച്ചത്. കേരളാ പൊലീസ് തന്നെ തിരക്കി രാജസ്ഥാനിലെത്തിയ വിവരമറിഞ്ഞതോടെ മനീഷ യുവാവിന് പണം തിരികെ അയച്ചുകൊടുക്കുകയായിരുന്നു.
അപരിചിതരുടെ അക്കൗണ്ടുകളില്‍ നിന്നുവരുന്ന റിക്വസ്റ്റുകളും വീഡിയോ കോളുകളും സ്വീകരിക്കുന്നവരാണ് ഇത്തരത്തിലുളള തട്ടിപ്പിനിരകളാവുന്നതെന്ന് സൈബർ പൊലീസ് അറിയിച്ചു. എസ്.ഐ. ബിനോയ് സ്കറിയ, എസ്.പി.സി.ഒ.മാരായ കെ. റസാക്ക്, സലാം കെ.എ., പി.എ. ഷുക്കൂർ, അനീസ്, സി.പി.ഒ.സി. വിനീഷ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.