ലോക്സഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പാലിക്കുന്നു എന്ന് ഉറപ്പുവരുത്താനും സുരക്ഷ നടപടി ഭാഗമായും കർണാടക -കേരള അതിർത്തികളില്‍ വാഹന പരിശോധന തുടങ്ങി.രേഖകളില്ലാതെ അരലക്ഷം രൂപയില്‍ കൂടുതല്‍ കൈവശംവെക്കരുതെന്ന നിയമം യാത്രക്കാർ കർശനമായി പാലിക്കണം.മതിയായ രേഖയില്ലാതെ അധിക തുകയുമായി യാത്ര ചെയ്താല്‍ പിടി വീഴും.10,000 രൂപയില്‍ കൂടുതല്‍ വിലയുള്ള ഉപഹാരങ്ങള്‍ കടത്താൻ പാടില്ല. ബാങ്ക് സ്ലിപ്പ്, എ.ടി.എം സ്ലിപ്പ് തുടങ്ങിയ രേഖകള്‍ പണം കൈവശം വെക്കുന്നവർ കരുതണം. വിവാഹം, ഗൃഹപ്രവേശം, ജന്മദിനാഘോഷം തുടങ്ങിയവക്ക് സമ്മാനങ്ങള്‍ കൊണ്ടുപോകുന്നവർ ബന്ധപ്പെട്ട ക്ഷണക്കത്തുകള്‍ കൈവശം വെക്കണം.
അനധികൃത ഇടപാടുകള്‍ നിരീക്ഷിക്കാൻ ദക്ഷിണ കന്നട ജില്ലയില്‍ 23 പ്രത്യേക ചെക്ക് പോസ്റ്റുകള്‍ പ്രവർത്തനം തുടങ്ങി.സംഘങ്ങളെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ വിന്യസിച്ചു. ക്രമസമാധാന പാലനം മുൻനിർത്തി ഏഴ് ഗുണ്ടകളെ മൂന്ന് മാസത്തേക്ക് മംഗളൂരുവില്‍നിന്ന് വിദുര ജില്ലകളിലേക്ക് നാടുകടത്താൻ ഉത്തരവിട്ടതായി സിറ്റി പോലീസ് കമീഷണർ അനുപം അഗർവാള്‍ അറിയിച്ചു.
കൊടിച്ചാലിലെ പ്രീതം, ഉർവയിലെ ഹേമന്ത് എന്ന സോനു, കൊടേകാറിലെ ശിവരാജ് എന്ന ശിവു, സോമേശ്വർ പിളറിലെ എഡ്വിൻ രാഹുല്‍ ഡിസൂസ, ഉള്ളാള്‍ മേലങ്ങാടിയിലെ കെ. ഇബ്രാഹിം, കോഡിക്കാലിലെ പ്രവീണ്‍ പൂജാരി, ദേർളക്കട്ടയിലെ മുഹമ്മദ് മുസ്തഫ എന്നിവരെയാണ് നാടുകടത്തുന്നത്. 286 പേർ അനിവാര്യമെങ്കില്‍ നാടുകടത്തേണ്ടവരുടെ പട്ടികയില്‍ ഉണ്ടെന്ന് കമീഷണർ പറഞ്ഞു.
റീല്‍സില്‍ സ്റ്റാറാകാൻ റോഡിലൂടെ ബൈക്കില്‍ അഭ്യാസപ്രകടനം 26 പേരുടെ ലൈസൻസ് റദ്ദാക്കും, 4 പേര്‍ക്കെതിരെ കേസ്, 4.70 ലക്ഷം പിഴ
റോഡിലൂടെയുള്ള ഇരുചക്രവാഹനങ്ങളുടെ അഭ്യാസപ്രകടനം അവസാനിപ്പിക്കാന്‍ കടുത്ത നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്.കഴിഞ്ഞ ദിവസം വിവിധ ജില്ലകളിലായി നടത്തിയ ഓപ്പറേഷന്‍ ബൈക്ക് സ്റ്റണ്ടില്‍ 32 വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു. 26 പേരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാനും തീരുമാനിച്ചു. മോട്ടോര്‍ വാഹനവകുപ്പും പോലീസും ചേര്‍ന്നാണ് പരിശോധന നടത്തിയത്.നാലുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനും നടപടി സ്വീകരിച്ചു. അഭ്യാസപ്രകടനം നടത്തിയവരില്‍ നിന്ന് 4,70,750 രൂപ പിഴ ഈടാക്കി. വാഹനങ്ങള്‍ രൂപമാറ്റം വരുത്തി അമിതവേഗത്തില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നതിന്റെ വീഡിയോ വിവിധ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി. ട്രാഫിക് ഐജിയുടെ കീഴിലുള്ള ട്രാഫിക് റോഡ് സേഫ്റ്റി സെല്‍ സമൂഹമാധ്യമങ്ങളില്‍ പരിശോധന നടത്തിയാണ് കുറ്റവാളികളെ കണ്ടെത്തിയത്.