Home Featured ബംഗളൂരു:ഇന്നൊവേഷൻ എക്സ്പീരിയൻസ് മ്യൂസിയം വരുന്നു..

ബംഗളൂരു:ഇന്നൊവേഷൻ എക്സ്പീരിയൻസ് മ്യൂസിയം വരുന്നു..

ബംഗളൂരുവിൽ സംസ്ഥാനത്തിന്റെ ചരിത്രവും നവീകരണവും ആഘോഷിക്കുന്ന മ്യൂസിയം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു.മ്യൂസിയം ഭാവിതലമുറയെ പ്രചോദിപ്പിക്കുമെന്നും അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ആകർഷിക്കുമെന്നും ബിഎൽആർ ഡിസൈൻ വീക്ക് കോൺഫറൻസ് ഉദ്ഘാടനം ചെയ്തുകൊണ്ട് ബൊമ്മൈ പറഞ്ഞു.

അസോസിയേഷൻ ഓഫ് ഡിസൈനേഴ്സ് ഓഫ് ഇന്ത്യയുടെ ബെംഗളൂരു ചാപ്റ്റർ ആതിഥേയത്വം വഹിക്കുന്ന ഡിസൈൻ വീക്ക് കോൺഫറൻസിന്റെ രണ്ടാം പതിപ്പ് സംസ്ഥാന സർക്കാരും ബിബിഎംപിയും സ്പോൺസർ ചെയ്തിട്ടുണ്ട്.

ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്, പേൾ അക്കാദമി, ചിത്രകലാ പരിഷത്ത് എന്നിവയാണ് ഇവന്റ് പാർട്ണർമാർ.എന്റർപ്രൈസ്, സുസ്ഥിരത, സർഗ്ഗാത്മകത, ബെംഗളൂരുവിന്റെ സുരക്ഷ തുടങ്ങിയ ഒന്നിലധികം തീമുകൾ സമ്മേളനം അഭിസംബോധന ചെയ്യുന്നു.നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളെ തടസ്സപ്പെടുത്താതെ രൂപകല്പന ചെയ്യുക എന്ന വെല്ലുവിളിയോടെയാണ് ഇൻഫ്രാസ്ട്രക്ചർ പ്ലാനിംഗ് വരുന്നത്.

ബെംഗളൂരുവിലെ പരസ്പരം ബന്ധിപ്പിച്ചിട്ടുള്ള തടാകങ്ങളും തടാക സംവിധാനവും പുനർരൂപകൽപ്പന ചെയ്യുന്നത് മറ്റൊരു വെല്ലുവിളിയാണ്,” അദ്ദേഹം പറഞ്ഞു.ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ സി എൻ അശ്വത് നാരായൺ, പൊതുമരാമത്ത് വകുപ്പ് മന്ത്രി സി സി പാട്ടീൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ബെളഗാവി അതിര്‍ത്തി തര്‍ക്കം ദേശീയ ശ്രദ്ധയിലേക്ക്

ബംഗളൂരു: സംഘര്‍ഷ സാഹചര്യം രൂപപ്പെട്ട ബെളഗാവി അതിര്‍ത്തിയിലെ തര്‍ക്കം സംബന്ധിച്ച്‌ ബുധനാഴ്ച ലോക്സഭയില്‍ ബഹളം.ബി.ജെ.പിയുടെയും എന്‍.സി.പി, ശിവസേനയുടെയും നേതാക്കള്‍ തമ്മിലാണ് ശൂന്യവേളയില്‍ രൂക്ഷമായ വാദപ്രതിവാദം നടന്നത്. ബഹളത്തിനൊടുവില്‍ എന്‍.സി.പി നേതാക്കളും ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) നേതാക്കളും ലോക്സഭയില്‍നിന്നിറങ്ങിപ്പോയി.

എന്‍.സി.പിയുടെ സുപ്രിയ സുലെയാണ് വിഷയം ആദ്യം സഭയുടെ ശ്രദ്ധയില്‍കൊണ്ടുവന്നത്.കര്‍ണാടകയില്‍ പ്രവേശിക്കുന്നതിനിടെ മറാത്തികളായ ആളുകള്‍ മര്‍ദനത്തിനിരയായതായി അവര്‍ ആരോപിച്ചു. ഇരു സംസ്ഥാനങ്ങളിലും ബി.ജെ.പിയാണ് ഭരിക്കുന്നത്. എന്നിട്ടും മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്കെതിരായാണ് കര്‍ണാടക മുഖ്യമന്ത്രി സംസാരിക്കുന്നത്. മഹാരാഷ്ട്രക്കെതിരായി ഗൂഢാലോചന നടക്കുന്നു.

മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് കഴിഞ്ഞദിവസം മര്‍ദനമേറ്റു. ഇതനുവദിക്കാനാവില്ല. ഇതൊരൊറ്റ രാജ്യമാണ്. വിഷയത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെടണമെന്നും സുപ്രിയ സുലെ ആവശ്യപ്പെട്ടു.സുപ്രിയയുടെ പ്രസ്താവനെക്കതിരെ കര്‍ണാടകയിലെ ബി.ജെ.പി എം.പിമാര്‍ എഴുന്നേറ്റ് ബഹളംവെച്ചു. ഇതിനിടെ മഹാരാഷ്ട്രയില്‍നിന്നുള്ള എന്‍.സി.പി, ശിവസേന എം.പിമാര്‍ കര്‍ണാടക സര്‍ക്കാറിനെതിരെ മുദ്രാവാക്യം മുഴക്കാന്‍ തുടങ്ങി.

ഇതോടെ സ്പീക്കര്‍ ഓം ബിര്‍ല ഇടപെട്ടു. തുടര്‍ന്ന് എന്‍.സി.പി, ശിവസേന എം.പിമാര്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.അതേസമയം, അതിര്‍ത്തിയിലെ തര്‍ക്കം സംബന്ധിച്ച്‌ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ എന്നിവര്‍ ഫോണില്‍ ചര്‍ച്ച നടത്തി.

മേഖലയില്‍ സമാധാനം നിലനിര്‍ത്താന്‍ തീരുമാനിച്ചെങ്കിലും കര്‍ണാടകയുടെ നിലപാടില്‍ മാറ്റമില്ലെന്ന് ബൊമ്മൈ ട്വീറ്റ് ചെയ്തു.മഹാരാഷ്ട്ര മുഖ്യമന്ത്രി താനുമായി ചര്‍ച്ച നടത്തിയതായും ഇരു സംസ്ഥാനങ്ങളും അതിര്‍ത്തിയില്‍ ക്രമസമാധാനം ഉറപ്പുവരുത്തുമെന്നും ബൊമ്മൈ പറഞ്ഞു. ഇരുസംസ്ഥാനങ്ങള്‍ക്കുമിടയിലെ സൗഹൃദത്തിന് ഒരു കുറവും വരില്ല.

വിഷയം സുപ്രീംകോടതിയില്‍ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.അതിനിടെ, അതിര്‍ത്തി വിഷയത്തില്‍ സര്‍വകക്ഷിയോഗത്തിന് സമയമായില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വിഷയം നിയമപരമായി നേരിടുമെന്നും കര്‍ണാടക മന്ത്രി ഗോവിന്ദ് കര്‍ജോല്‍ പറഞ്ഞു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സര്‍വകക്ഷിയോഗം വിളിക്കാത്തതിനെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ വിമര്‍ശിച്ചതിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

എപ്പോള്‍ യോഗം വിളിക്കണമെന്ന് ബി.ജെ.പിക്കറിയാം. അത്തരമൊരു സാഹചര്യം വന്നാല്‍ വിളിക്കും. ഇപ്പോള്‍ സമയമായിട്ടില്ല. മഹാരാഷ്ട്രയിലെ രാഷ്ട്രീയക്കാര്‍ നാടകം കളിക്കുകയാണ്. ഞങ്ങള്‍ അതിലെ അഭിനേതാക്കളല്ല- അദ്ദേഹം പറഞ്ഞു.ബെളഗാവി കേന്ദ്രഭരണ പ്രദേശമാക്കണം- സഞ്ജയ് റാവത്ത്ബംഗളൂരു: അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന ബെളഗാവി മേഖല കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു.

ബെളഗാവി വിഷയത്തില്‍ കര്‍ണാടക സര്‍ക്കാറിനെ കേന്ദ്രം പിന്തുണക്കുകയാണെന്ന് പരോക്ഷമായി സൂചിപ്പിച്ച അദ്ദേഹം, കേന്ദ്രത്തില്‍നിന്നുള്ള പിന്തുണയില്ലാതെ ബെളഗാവിയിലെ അനിഷ്ട സംഭവങ്ങള്‍ അരങ്ങേറില്ലെന്ന് കുറ്റപ്പെടുത്തി.മഹാരാഷ്ട്ര ഏകീകരണ്‍ സമിതി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. മറാത്തികള്‍ക്കെതിരായ ആക്രമണത്തിനെതിരെ ഉയിര്‍ത്തെണീക്കണം.

ബെളഗാവിയും സമീപത്തെ മറാത്തി സംസാരിക്കുന്ന മേഖലകളും കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിക്കണം. മറാത്തി ജനങ്ങള്‍ എന്‍.സി.പി നേതാവ് ശരദ്പവാറിനൊപ്പം ബെളഗാവിയിലേക്ക് തിരിക്കാന്‍ തയാറാണെന്നും റാവത്ത് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group