താൻ ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തി നടി ഇല്യാന ഡിക്രൂസ്. സോഷ്യല്‍ മീഡിയയിലെ പോസ്റ്റിലൂടെയാണ് താന്‍ അമ്മയാകാന്‍ പോകുന്ന വിവരം താരം ആരാധകരുമായി പങ്കുവെച്ചത്.എന്നാല്‍, ആരാണ് കുട്ടിയുടെ പിതാവെന്ന കാര്യം താരം വെളിപ്പെടുത്തിയിട്ടില്ല. താരത്തിന്റെ പോസ്റ്റിന് താഴെ ഉയരുന്ന ചോദ്യവും ഇത് തന്നെയാണ്.രണ്ടു ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് അമ്മയാകാന്‍ പോകുന്ന കാര്യം നടി അറിയിച്ചത്. കുഞ്ഞുടുപ്പിന്റെ ചിത്രമാണ് ഒന്നാമത്തേത്. രണ്ടാമത്തെ ചിത്രം ഒരു ലോക്കറ്റിന്റേതാണ്.
മാമ.. എന്നാണ് ലോക്കറ്റില്‍ എഴുതിയിരിക്കുന്നത്. കുഞ്ഞിനെ കാണാനായി കൊതിയോടെ കാത്തിരിക്കുന്നുവെന്നും ഇല്യാന പറയുന്നു.കുട്ടിയുടെ അച്ഛനെക്കുറിച്ചുള്ള ചോദ്യങ്ങളുമായി ചിലര്‍ എത്തുന്നുണ്ട്. എന്നാല്‍ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കുന്ന നടി ഇതിനോട് പ്രതികരിച്ചിട്ടില്ല. വിവാഹത്തിനെക്കുറിച്ചോ പ്രണയബന്ധത്തെക്കുറിച്ചോ നടി ഇതുവരെ ഒന്നും അറിയിച്ചിട്ടില്ലല്ലോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.ഇല്യാനയും നടി കത്രീന കൈഫിന്റെ സഹോദരന്‍ സെബാസ്റ്റ്യനും പ്രണയത്തിലാണെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.
കത്രീനയുടെ ഏക സഹോദരനാണ് സെബാസ്റ്റ്യന്‍. ആറു സഹോദരിമാരും കത്രീനയ്ക്കുണ്ട്. ഫര്‍ണിച്ചര്‍ ഡിസൈനറായ സെബാസ്റ്റ്യന്‍ ലണ്ടനിലാണ് താമസം. അഭ്യൂഹങ്ങളോട് ഇല്യാന പ്രതികരിച്ചിരുന്നില്ല.നേരത്തെ ഫോട്ടോഗ്രാഫര്‍ ആന്‍ഡ്ര്യൂ നീബോണുമായി ഇല്യാന പ്രണയത്തിലായിരുന്നു.
വര്‍ഷങ്ങള്‍ നീണ്ട ബന്ധത്തിനൊടുവില്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. സ്വന്തം ശരീരത്തെ കുറിച്ച് ചിന്തിച്ച് ആശങ്കപ്പെടുന്ന ബോഡി ഡിസ്മോര്‍ഫിക് ഡിസോര്‍ഡര്‍ എന്ന അവസ്ഥയിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്നും ആത്മഹത്യാ പ്രവണത വരെ തനിക്കുണ്ടായിരുന്നെന്നും ഇല്യാന 2017-ല്‍ തുറന്നുപറഞ്ഞിരുന്നു. താരത്തിന്റെ ശരീര ഭാരം കൂടിയത് വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ മാനസിക പ്രശ്നത്തെ കുറിച്ച് ഇല്യാന മനസുതുറന്നത്.
തുറന്ന മൈതാനത്ത് ജനങ്ങളെ ഇരുത്തി അമിത് ഷാ യുടെ സമ്മേളനം; സൂര്യാഘാതമേറ്റ് 11 പേര്‍ മരിച്ചു, രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്
ഭോപ്പാല്‍: പൊതുയോഗത്തില്‍ സൂര്യാഘാതമേറ്റ് 11 പേര്‍ മരിച്ചതുമായി ബന്ധപ്പെട്ട് അമിത് ഷായ്ക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് കോണ്‍ഗ്രസ് രംഗത്ത്.മഹാരാഷ്ട്രയിലെ നവി മുംബൈയിലെ കാര്‍ഗറില്‍ വച്ച് നടന്ന മഹാരാഷ്ട്ര ഭൂഷണ്‍ അവാര്‍ഡ് ദിന ചടങ്ങില്‍ പങ്കെടുത്ത 11 പേരാണ് സൂര്യാഘാതമേറ്റ് മരിച്ചത്. 38 ഡിഗ്രി ചൂട് അനുഭവപ്പെട്ട സമയത്തായിരുന്നു തുറന്ന ഗ്രൌണ്ടില്‍ വച്ച് സമ്മേളനം നടന്നത്.
ആളുകള്‍ തളര്‍ന്നുവീഴുമ്ബോഴും പ്രസംഗം തുടര്‍ന്നുകൊണ്ടിരുന്നു. ഇത് മാധ്യമങ്ങളാരും ചര്‍ച്ച ചെയ്യുന്നില്ലെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. ആള്‍ക്കൂട്ടത്തെക്കുറിച്ചും ചൂടിനെക്കുറിച്ചും അമിത് ഷാ പറയുന്ന വീഡിയോ പങ്കുവെച്ചാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.സാമൂഹ്യ പ്രവര്‍ത്തകന്‍ അപ്പാസാഹേബ് ധര്‍മ്മാധികാരിക്കാണ് ആഭ്യന്തര മന്ത്രി അമിത് ഷാ അവാര്‍ഡ് നല്‍കിയത്.