തിരുവനന്തപുരം: നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരമനുസരിച്ച് ഹോട്ടലുകളെയും റെസ്റ്റോറന്റുകളെയും തരംതിരിക്കാൻ സർക്കാർ ഒരുങ്ങുന്നു.ഹോട്ടലുകളുടെ നിലവാരം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോർജ്ജ് അറിയിച്ചു. ഭക്ഷണശാലകളിൽനടത്തുന്ന പരിശോധനയും ഓപ്പറേഷൻ മത്സ്യയും തുടരുമെന്നും മന്ത്രി പത്തനംതിട്ടയിൽ പറഞ്ഞു.
അതിനിടെ തിരുവനന്തപുരത്ത് വിൽക്കാൻ വെച്ച ഒരുമാസത്തിലേറെ പഴക്കമുള്ള 800 കിലോ ഗ്രാം മീൻ ആരോഗ്യവിഭാഗം പിടിച്ചെടുത്ത് നശിപ്പിച്ചു. നല്ല ആഹാരം കിട്ടുന്ന ഹോട്ടലുകളെയും റെസ്റ്റോറന്റുകളെയുംഗ്രീൻപട്ടികയിൽപ്പെടുത്തുമെന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പ്രഖ്യാപനം. വിശദാംശങ്ങൾ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വെബ്സൈറ്റിൽ ഉൾപ്പെടുത്തും.
ഇപ്പോൾ നടന്നുവരുന്ന പരിശോധന അതുപോലെ തുടരാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.തിരുവനന്തപുരം കാരക്കോണത്ത് റോഡരികിൽ വിൽക്കാനിരുന്നവരിൽ നിന്നും 800 കിലോ ഗ്രാം അഴുകിയ മീൻ ഇന്ന് പിടിച്ചെടുത്തു. കുന്നത്തുകാൽ പഞ്ചായത്തിലെ തമിഴ്നാട് അതിർത്തിയോട് ചേർന്ന കൂനൻപനയിൽ നിന്ന് വാങ്ങിയ മീനിൽ പുഴുക്കളെ കണ്ടതിനെത്തുടർന്നാണ്ടായ പരാതിയിലായിരുന്നു പരിശോധന.
ഒരു മാസം പഴക്കമുള്ള മീൻ കേടുകൂടാതെ സൂക്ഷിക്കാൻ രാസവസ്തുക്കൾ ഉപയോഗിച്ചതായും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. തിരുവനന്തപുരത്ത് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗത്തിന്റെയും പരിശോധനതുടരുകയാണ്.
ജഗതിയിൽ അച്ചായൻസ് ഫിഷ് ആന്റ് മീറ്റ്സ് എന്ന സ്ഥാപനത്തിൽ നിന്ന് പഴകിയ മീൻ പിടികൂടി. ആക്കുളത്തെ കൊച്ചി പീഡിക, ചാലാ ആസാദ് എന്നിവിടങ്ങളിലെ ഫ്രീസറിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചതിനെത്തുടർന്ന് നോട്ടീസ് നൽകി.കായംകുളം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണങ്ങളും ഭക്ഷ്യപദാർത്ഥങ്ങളും പിടികൂടി.
ആറു ഹോട്ടലുകളിൽ നിന്നാ ണ് പഴകിയ ഭക്ഷണങ്ങൾ പിടികൂടിയത്. ഹോട്ടൽ ബ്രീസ്, മാസ്റ്റർ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്, മുക്കടയിലെ കാട്ടൂസ് കിച്ചൻ, കായംകുളം സഫാരി ഹോട്ടൽ, ഹോട്ടൽ സ്വാദ്, മലബാർ ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. വൃത്തിഹീനമായ ചുറ്റുപാടിൽ കണ്ടെത്തിയ ഹോട്ടൽ സ്വാദ്, കാട്ടൂസ് കിച്ചൻ എന്നീവ അടച്ചുപൂട്ടാൻ നോട്ടീസ് നൽകും .