മോർബി : 134 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽ അതിജീവിച്ചവരെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിന് മുന്നോടിയായി ആശുപത്രിയിൽ ഒറ്റ രാത്രികൊണ്ട് ‘സേവനവാരം’. ഗുജറാത്തിലെ മോർബിയിലെ സിവിൽ ആശുപത്രിയാണ് ഒറ്റ രാത്രികൊണ്ട് മോടി പിടിപ്പിച്ചത്.
മച്ചു നദിക്ക് കുറുകെയുള്ള തൂക്കുപാലം തകർന്ന് മരിച്ച134 പേരിൽ 47 പേരും കുട്ടികളാണ്. പരിക്കേറ്റ നൂറിലധികം പേർ ചികിത്സയിലുമാണ്. അവരിൽ പലരും മോർബി സിവിൽ ആശുപത്രിയിലാണ് ചികിത്സ തേടിയിരിക്കുന്നത്. പ്രധാനമന്ത്രി ഈ ആശുപത്രിയിലുള്ളവരെ സന്ദർശിക്കുമെന്നിരിക്കെയാണ് പെട്ടന്നുള്ള അലങ്കാരപ്പമികളെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ചുമരുകളും മേൽക്കൂരയുടെ ഭാഗങ്ങളും പുതുതായി പെയിന്റ് ചെയ്തു. പുതിയ വാട്ടർ കൂളറുകൾ കൊണ്ടുവന്നു. പാലം ദുരന്തത്തിൽ പരിക്കേറ്റവരിൽ 13 ഓളം പേരെ പ്രവേശിപ്പിച്ചിരിക്കുന്ന രണ്ട് വാർഡുകളിലെ ബെഡ്ഷീറ്റുകളും വേഗത്തിൽ മാറ്റി. രാത്രി ഏറെ വൈകിയും നിരവധി ആളുകൾ പരിസരം തൂത്തുവാരുന്നത് കാണാമെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം പഴയ വാട്ടർ കൂളറുകളും കേടായ മതിലുകളും സീലിംഗും ശുചീകരണത്തിനിടയിലും ആശുപത്രിയുടെ യഥാർത്ഥ ചിത്രം വ്യക്തമാക്കുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായുള്ള നവീകരണം വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഫോട്ടോഷൂട്ട് ഉറപ്പാക്കാൻ ബിജെപി ഇവന്റ് മാനേജ്‌മെന്റിന്റെ തിരക്കിലാണെന്ന് പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും ആം ആദ്മി പാർട്ടിയും (എഎപി) ആരോപിച്ചു.
ഇതൊരു ദുരന്ത സംഭവമാണെന്ന് ഓർമ്മിപ്പിച്ച് ഹിന്ദിയിൽ കോൺഗ്രസിന്റെ ഔദ്യോഗിക ട്വീറ്റ് പ്രത്യക്ഷപ്പെട്ടു. “നാളെ, പ്രധാനമന്ത്രി മോദി മോർബിയിലെ സിവിൽ ആശുപത്രി സന്ദർശിക്കും. അതിന് മുന്നോടിയായി, പെയിന്റിംഗ് നടക്കുന്നു, തിളങ്ങുന്ന ടൈലുകൾ പാകുന്നു, എല്ലാ ക്രമീകരണങ്ങളും ചെയ്തുവരുന്നു. പ്രധാനമന്ത്രിയുടെ ചിത്രങ്ങളിൽ അപാകതയൊന്നും ഇല്ലെന്ന് ഉറപ്പുവരുത്താൻ ആണ് ഇത്. അവർക്ക് നാണമില്ല, ഒരുപാട് പേർ മരിച്ചിടത്തും അവർ ഇവന്റ് മാനേജ്‌മെന്റിൽ തിരക്കിലാണ്.” – എന്നാണ് ട്വീറ്റ്
ഈ വർഷത്തെ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ സംസ്ഥാനം പിടിക്കാൻ ശ്രമിക്കുന്ന ആം ആദ്മി പാർട്ടി (എഎപി) ‘ആശുപത്രി നവീകരണത്തിന്റെ’ ചിത്രങ്ങൾ ട്വീറ്റ് ചെയ്തു. “മോർബി സിവിൽ ആശുപത്രിയിലെ ദൃശ്യങ്ങൾ. പ്രധാനമന്ത്രിയുടെ നാളത്തെ ഫോട്ടോഷൂട്ടിൽ അപാകതയില്ലെന്ന് ഉറപ്പാക്കാൻ അറ്റകുറ്റപ്പണികൾ നടക്കുന്നു. കഴിഞ്ഞ 27 വർഷമായി ബിജെപി പ്രവർത്തിച്ചിരുന്നെങ്കിൽ, അർദ്ധരാത്രിയിൽ ആശുപത്രി അലങ്കരിക്കേണ്ട ആവശ്യം വരുമായിരുന്നില്ല” – ആംആദ്മി ട്വീറ്റ് ചെയ്തു.
നടി രംഭയും മക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു
തെന്നിന്ത്യൻ നടി രംഭ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. രംഭയും കാറില്‍ ഒപ്പമുണ്ടായിരുന്ന കുട്ടികളും അത്ഭുതകരമായി രക്ഷപ്പെട്ടു. മൂത്ത മകള്‍ സാഷ്‍യ്ക്ക് പരുക്കേറ്റിട്ടുണ്ട്. രംഭ തന്നെയാണ് കാര്‍ അപകടത്തില്‍ പെട്ട കാര്യം അറിയിച്ചത്.
സ്‍കൂളില്‍ നിന്ന് കുട്ടികളെ കൊണ്ടുവരുമ്പോള്‍ ഞങ്ങളുടെ കാറിനെ മറ്റൊരു കാര്‍ ഇടിച്ചു. ഞാനും കുട്ടികളും മുത്തശ്ശിയും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു, എന്റെ കുഞ്ഞ് സാഷ ഇപ്പോഴും ആശുപത്രിയിലാണ്. മോശം ദിവസവും മോശം സമയവും. ഞങ്ങള്‍ക്കായി പ്രാര്‍ഥിക്കൂ. നിങ്ങളുടെ പ്രാര്‍ഥന ഞങ്ങള്‍ക്ക് വലിയ കാര്യമാണ് എന്നും രംഭ സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു. കാനഡയില്‍ വെച്ച് അപകടത്തില്‍ പെട്ട കാറിന്റെയും ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന മകളുടെയും ഫോട്ടോകളും രംഭ പങ്കുവെച്ചിട്ടുണ്ട്.
തെന്നിന്ത്യൻ നടി രംഭ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. രംഭയും കാറില്‍ ഒപ്പമുണ്ടായിരുന്ന കുട്ടികളും അത്ഭുതകരമായി രക്ഷപ്പെട്ടു. മൂത്ത മകള്‍ സാഷ്‍യ്ക്ക് പരുക്കേറ്റിട്ടുണ്ട്. രംഭ തന്നെയാണ് കാര്‍ അപകടത്തില്‍ പെട്ട കാര്യം അറിയിച്ചത്.
സ്‍കൂളില്‍ നിന്ന് കുട്ടികളെ കൊണ്ടുവരുമ്പോള്‍ ഞങ്ങളുടെ കാറിനെ മറ്റൊരു കാര്‍ ഇടിച്ചു. ഞാനും കുട്ടികളും മുത്തശ്ശിയും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു, എന്റെ കുഞ്ഞ് സാഷ ഇപ്പോഴും ആശുപത്രിയിലാണ്. മോശം ദിവസവും മോശം സമയവും. ഞങ്ങള്‍ക്കായി പ്രാര്‍ഥിക്കൂ. നിങ്ങളുടെ പ്രാര്‍ഥന ഞങ്ങള്‍ക്ക് വലിയ കാര്യമാണ് എന്നും രംഭ സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു. കാനഡയില്‍ വെച്ച് അപകടത്തില്‍ പെട്ട കാറിന്റെയും ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന മകളുടെയും ഫോട്ടോകളും രംഭ പങ്കുവെച്ചിട്ടുണ്ട്.
ഒരുകാലത്ത് ഭാഷാഭേദമന്യേ മിന്നിത്തിളങ്ങിയ നടിയാണ് രംഭ. ‘സര്‍ഗം’ എന്ന മലയാള ചിത്രത്തില്‍ വിനീതിന്റെ നായികയായിട്ടാണ് രംഭ വെള്ളിത്തിരയിലെത്തുന്നത്. ‘സര്‍ഗ്ഗം’ റിലീസായ 1992ല്‍ തന്നെ ‘ആ ഒക്കടി അഡക്കു’ എന്ന സിനിമയിലൂടെ തെലുങ്കിലുമെത്തി. തുടര്‍ന്നങ്ങോട്ട് ‘ചമ്പക്കുളം തച്ചൻ’, ‘സിദ്ധാര്‍ഥ’, ‘ക്രോണിക് ബാച്ചിലര്‍’, ‘ഉള്ളത്തൈ അള്ളിത്ത’, ‘സെങ്കോട്ടൈ’, ‘വിഐപി’ തുടങ്ങി ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായി മാറി രംഭ.
മലയാലത്തിലും തെലുങ്കിലും ഹിന്ദിയിലും കന്നഡയിലുമൊക്കെ വിജയ നായികയായ രംഭ 2010ല്‍ ഇന്ദ്രകുമാര്‍ പത്മനാതനുമായി വിവാഹിതയായി. മമ്മൂട്ടി, രജനികാന്ത്, അജിത്ത്, വിജയ് തുടങ്ങിയ മുൻനിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ച രംഭ വിവാഹം കഴിഞ്ഞതിന് ശേഷമാണ് സിനിമയില്‍ നിന്ന് വിട്ടുനിന്നത്. ഇന്ദ്രകുമാര്‍ പത്മനാതൻ- രംഭ ദമ്പതിമാര്‍ക്ക് രണ്ട് പെണ്‍മക്കളും ഒരു മകനുമാണ് ഉള്ളത്. വ്യവസായിയായ ഭര്‍ത്താവ് ഇന്ദ്രകുമാര്‍ പത്മനാതനും മക്കള്‍ക്കുമൊപ്പം ടൊറന്റോയലാണ് രംഭ ഇപ്പോള്‍ താമസിക്കുന്നത്.