തെലുങ്കില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് നന്ദമൂരി ബാലകൃഷ്‌ണ. നന്ദമൂരിയുടെ ‘വീരസിംഹ റെഡ്ഡി’ തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്. ‘വീരസിംഹ റെഡ്ഡി’യില്‍ ഹണി റോസും ശ്രുതി ഹാസനുമാണ് നായികമാരായി എത്തിയത്.
വീരസിംഹ റെഡ്ഡി’യുടെ വിജയത്തോടെ തെലുഗു പ്രേക്ഷകര്‍ക്കിടയില്‍ ഹണി റോസ് ശ്രദ്ധ നേടിയിരുന്നു. ഇതോടെ താരത്തിന് അടുത്ത ഓഫറും വന്നു കഴിഞ്ഞു. നന്ദമൂരി ബാലകൃഷ്‌ണയ്‌ക്കൊപ്പം വീണ്ടും താരം ഒന്നിയ്‌ക്കുകയാണ്. അനില്‍ രവിപുടി സംവിധാനം ചെയ്യുന്ന പുതിയ തെലുഗു ചിത്രത്തിലാണ് ഹണി റോസ് വേഷമിടുക.
ചിത്രങ്ങള്‍’വീരസിംഹ റെഡ്ഡി’യുടെ വിജയാഘോഷ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. പാര്‍ട്ടിയില്‍ നന്ദമൂരി ബാലകൃഷ്‌ണയുമായി കൈകോര്‍ത്ത് ഷാംപെയിന്‍ നുകരുന്ന ഹണി റോസിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡയയില്‍ വൈറലാവുന്നത്. ഹണി റോസ് തന്നെയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
ഹണി റോസ് അഭിനയിച്ച മൂന്നാമത്തെ തെലുഗു ചിത്രമാണ് ‘വീരസിംഹ റെഡ്ഡി’. സിനിമയില്‍ മീനാക്ഷി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ചിത്രത്തിലെ ഹണി റോസിന്‍റെ പ്രകടനത്തെ ബാലകൃഷ്‌ണനും പ്രശംസിച്ചിരുന്നു. മലയാളത്തില്‍ മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടിയാണ് ഹണി റോസ് എന്നും തെലുഗുവില്‍ വലിയൊരു ഭാവി നടിയെ കാത്തിരിക്കുന്നു എന്നുമായിരുന്നു നന്ദമൂരി ബാലകൃഷ്‌ണ പറഞ്ഞത്.
വീരസിംഹ റെഡ്ഡി’യില്‍ ഇരട്ട വേഷത്തിലാണ് നന്ദമൂരി ബാലകൃഷ്‌ണ എത്തിയത്. വരലക്ഷ്‌മി ശരത് കുമാര്‍, ലാല്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു. മൈത്രി മൂവി മേക്കേഴ്‌സാണ് സിനിമയുടെ നിര്‍മാണം. 100 കോടി ക്ലബ്ബിലും ‘വീരസിംഹ റെഡ്ഡി’ ഇടംപിടിച്ചിരുന്നു. നന്ദമൂരി ബാലകൃഷ്‌ണയുടെ കരിയറിലെ രണ്ടാമത്തെ 100 കോടി ക്ലബ്ബ് ചിത്രം കൂടിയാണ് ‘വീരസിംഹ റെഡ്ഡി’. കഴിഞ്ഞ വര്‍ഷം റിലീസായ ‘അഖണ്ഡ’യാണ് താരത്തിന്‍റെ ആദ്യ 100 കോടി ക്ലബ് ചിത്രം.
കേരളത്തിൽ ട്രെയിനുകളുടെ വേഗം 160 കി.മീ ആക്കാൻ റെയിൽവേ, 31ന് ടെൻഡർ; സിൽവർലൈന് മങ്ങൽ
കൊച്ചി : കേരളത്തിലെ ട്രെയിനുകളുടെ വേഗം മണിക്കൂറില്‍ 160 കിലോമീറ്ററാക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് റെയില്‍വേ വേഗം കൂട്ടി. ഇതിനു മുന്നോടിയായി നടത്തുന്ന ലിഡാര്‍ സര്‍വേയ്ക്ക് 31-ന് റെയില്‍വേ ടെന്‍ഡര്‍ വിളിക്കും. ഇതോടെ സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാധ്യത മങ്ങി. വളവുകള്‍ നിവര്‍ത്തുകയും കല്‍വര്‍ട്ടുകളും പാലങ്ങളും ബലപ്പെടുത്തുകയും ചെയ്യുന്നതോടെ ടെയിനുകളുടെ വേഗം കൂട്ടാനാകുമെന്നാണ് വിലയിരുത്തല്‍.
സ്ഥലമെടുപ്പും കാര്യമായി വേണ്ടിവരില്ല.സംസ്ഥാനത്ത് ശരാശരി ട്രെയിന്‍ വേഗം ഇപ്പോള്‍ 90 മുതല്‍ 100 കിലോമീറ്റര്‍ വരെയാണ്. മറ്റു ചില സംസ്ഥാനങ്ങളില്‍ ഇത് 130 കിലോമീറ്റര്‍ വരെയുണ്ട്.കേരളത്തിലെ പ്രത്യേക ഭൂപ്രകൃതി മൂലമാണ് വേഗം കുറയുന്നത്.ദക്ഷിണ റെയില്‍വേ ഉന്നതതല സംഘം കഴിഞ്ഞ മാസം സംസ്ഥാനത്തെ വിവിധ പദ്ധതികളുടെ പുരോഗതിയും വികസന സാധ്യതകളും വിലയിരുത്തിയിരുന്നു.തിരുവനന്തപുരം മുതല്‍ പാലക്കാട് വരെ നടന്ന രണ്ട് ദിവസത്തെ പരിശോധനയ്‌ക്കൊപ്പം ഉന്നത ഉദ്യോഗസ്ഥരുടെ യോഗങ്ങളും നടന്നിരുന്നു.
അടുത്ത 60 വര്‍ഷം മുന്നില്‍ കണ്ടുകൊണ്ടുള്ള വികസനമാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.വേഗം തീരുന്ന ലിഡാര്‍ സര്‍വേലിഡാര്‍ (ലൈറ്റ് ഡിറ്റക്ഷന്‍ റേഞ്ചിങ്) സര്‍വേയിലൂടെ ഭൂമിയുടെ പ്രതലത്തില്‍നിന്ന് പൂര്‍ണ വിവരങ്ങള്‍ കൃത്യമായി ലഭിക്കും. ലേസര്‍ യൂണിറ്റ്, സ്‌കാനര്‍, ജി.പി.എസ്. റിസീവര്‍, ക്യാമറ എന്നിവയാണു വിമാനത്തിലുള്ളത്.ലേസര്‍ യൂണിറ്റില്‍നിന്നുള്ള രശ്മികള്‍ ഭൂതലത്തിലെത്തി മടങ്ങിയെത്തുന്നതിനെ സര്‍വറില്‍ സ്വീകരിച്ചാണ് രൂപരേഖ ഒരുക്കുക.പുതിയ റെയില്‍ പദ്ധതികളുടെ അലൈന്‍മെന്റ് നിശ്ചയിക്കാനായി ഈ സാങ്കേതിക വിദ്യ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.പരമ്പരാഗത സര്‍വേയെക്കാള്‍ വേഗത്തിലും എളുപ്പത്തിലും ലിഡാര്‍ സര്‍വേ പൂര്‍ത്തിയാക്കാം.