Home Featured ഹിജാബ് വിവാദം: ഉഡുപ്പിയിൽ സുരക്ഷാ സേനയുടെ ഫ്ലാഗ് മാർച്ച്

ഹിജാബ് വിവാദം: ഉഡുപ്പിയിൽ സുരക്ഷാ സേനയുടെ ഫ്ലാഗ് മാർച്ച്

by കൊസ്‌തേപ്പ്

സര്‍ക്കാര്‍ കോളജില്‍ ഹിജാബ് നിരോധിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷ സാഹചര്യം ചൂണ്ടികാട്ടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ച കര്‍ണാടകയിലെ ഉഡുപ്പിയില്‍ സുരക്ഷാ സനേയുടെ ഫ്ലാഗ് മാര്‍ച്ച്‌. സ്കൂളുകളും കോളജുകളും തുറക്കുന്നതിെന്‍റ മുന്നോടിയായാണ് ഫ്ലാഗ് മാര്‍ച്ച്‌ നടത്തിയത്

ഉഡുപ്പിയിലെ സര്‍ക്കാര്‍ പി.യു കോളജില്‍ ഹിജാബ് (ശിരോവസ്ത്രം) ധരിക്കുന്ന െപണ്‍കുട്ടികളെ ക്ലാസില്‍ കയറാനനുവദിക്കാത്തതാണ് സംഭവങ്ങളുടെ തുടക്കം. ഹിജാബ് ധരിച്ച പെണ്‍കുട്ടികളെ ഡിസംബര്‍ 31 മുതല്‍ ക്ലാസില്‍ പ്രവേശിപ്പിക്കുന്നില്ല. ഇതിനെതിരെ പെണ്‍കുട്ടികള്‍ സമരത്തിലാണ്. എന്നാല്‍, സമരം ചെയ്യുന്ന പെണ്‍കുട്ടികള്‍ക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയാണ് ചെയ്തത്.

ഹിജാബ് നിരോധന വിവാദം ദേശീയ -അന്തര്‍ദേശീയ തലങ്ങളില്‍ വരെ ചര്‍ച്ചയാകുകയും നൊബേല്‍ ജേതാവ് മലാല യൂസഫ് സായിയെ പോലുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. സമരത്തിന് പിന്തുണ വര്‍ധിക്കുന്ന സാഹചര്യത്തിലും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കര്‍ണാടക സര്‍ക്കാര്‍ ഹിജാബിനെതിരെ നിലപാട് ശക്തമാ ക്കുകയായിരുന്നു. കാവി ഷാളണിഞ്ഞെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്തു.

സംഘര്‍ഷമുണ്ടായതോടെ മേഖലയിലെ സ്കൂളുകളും കോളജുകളും അടച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീണ്ടും തുറക്കാനൊരുങ്ങുകയാണ്. ഇൗ സാഹചര്യത്തില്‍ സംഘര്‍ഷ സാധ്യത ഒഴിവാക്കാനാണ് ഉഡുപ്പിയില്‍ സുരക്ഷാ സേനയുടെ ഫ്ലാഗ് മാര്‍ച്ച്‌ നടത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം.

You may also like

error: Content is protected !!
Join Our WhatsApp Group