ക്ലാസുകളിൽ ഹിജാബും മറ്റ് മതപരമായ വസ്ത്രങ്ങളും താൽക്കാലികമായി വിലക്കിയ ഹൈക്കോടതി ഉത്തരവ് പാലിച്ച് മുസ്ലീം പെൺകുട്ടികളെ ക്ലാസ് മുറികളിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിൽ കർണാടക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് വ്യാഴാഴ്ച മുസ്ലീം നിയമസഭാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.
“ഒരു പരിഷ്കരിച്ച ഏകീകൃത നയം ആവശ്യമാണ്. നിലവിൽ ഒട്ടേറെ വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. പുതിയ നയം കൊണ്ടുവരാൻ ഹൈക്കോടതി ഉത്തരവിനായി ഞങ്ങൾ കാത്തിരിക്കും, ”നാഗേഷ് പറഞ്ഞു,
വസ്ത്രധാരണത്തിന്റെ ഭാഗമായി സ്ഥാപനങ്ങൾ ഏർപ്പെടുത്തിയ ഹിജാബ് നിരോധനത്തെച്ചൊല്ലിയുള്ള പിരിമുറുക്കം കാരണം ഫെബ്രുവരി 9 ന് അടച്ചതിനുശേഷം ഈ ആഴ്ച സ്കൂളുകളും കോളേജുകളും വീണ്ടും തുറന്നു. എന്നാൽ കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹിജാബ് നിരോധിച്ചതായി സംസ്ഥാന അധികാരികൾ വ്യാഖ്യാനിച്ചതിനെത്തുടർന്ന് ശിരോവസ്ത്രം ധരിചതിനു മുസ്ലീം പെൺകുട്ടികളെ പലയിടത്തും ക്ലാസ് മുറികളിൽ നിന്ന് പുറത്താക്കി.
ഫെബ്രുവരി 10 ലെ ഉത്തരവിൽ, “എല്ലാ വിദ്യാർത്ഥികളും അവരുടെ മതമോ വിശ്വാസമോ പരിഗണിക്കാതെ, കാവി (ഭഗവ) ഷാളുകൾ, സ്കാർഫുകൾ, ഹിജാബ്, മതപതാകകൾ എന്നിവയും മറ്റും ധരിക്കുന്നതിൽ നിന്ന് അടുത്ത ഉത്തരവുകൾ വരെ ക്ലാസ് മുറിയിൽ നിന്ന് കർണാടക ഹൈക്കോടതി വിലക്കി. “കോളേജ് വികസന സമിതികൾ വിദ്യാർത്ഥികളുടെ ഡ്രസ് കോഡ്/യൂണിഫോം നിർദ്ദേശിച്ചിട്ടുള്ള അത്തരം സ്ഥാപനങ്ങളിൽ മാത്രം ഒതുങ്ങുന്നതാണ് ഉത്തരവ്” എന്നും അത് കൂട്ടിച്ചേർത്തു.
അതേസമയം, ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സംസ്ഥാനം പാലിക്കുകയാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. മുസ്ലീം വിദ്യാർത്ഥികളെ ക്ലാസുകളിൽ നിന്ന് വിലക്കുന്ന വിഷയം കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ ബുധനാഴ്ച ഉന്നയിച്ചതിന് ശേഷം “എല്ലാ കോളേജുകളിലും ഹൈക്കോടതി ഉത്തരവ് പാലിക്കും,” ബൊമ്മൈ നിയമസഭയിൽ പറഞ്ഞു. ശിരോവസ്ത്രം ധരിക്കാത്ത യൂണിഫോം നിർദേശിച്ചിട്ടുള്ള പ്രീ-യൂണിവേഴ്‌സിറ്റി കോളേജുകൾക്കാണ് ഹൈക്കോടതി ഉത്തരവ് പ്രകാരം നിയന്ത്രണം ഏർപ്പെടുത്തിയതെന്നും ബൊമ്മൈ വ്യക്തമാക്കി.