ബംഗളൂരു: അപകടത്തിൽ അംഗഭംഗമൊന്നും സംഭവിക്കാത്ത പരിക്കു മാത്രമാണു പറ്റിയതെങ്കിലും ഇരയ്ക്ക് ഉയർന്ന നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് കർണാടക ഹൈക്കോടതി. ഭാവിയിൽ ഉണ്ടാവാനിടയുള്ള നഷ്ടത്തിനുകണക്കാക്കി നഷ്ടപരിഹാരം നൽകണമെന്ന്കോടതി നിർദേശിച്ചു.അപകടത്തിൽ പരിക്കേറ്റ ഹുബ്ലി സ്വദേശി അബ്ദുൽ മെഹബൂബ് തഹസിൽദാരുടെ നഷ്ടപരിഹാരം ഉയർത്തിക്കൊണ്ടാണ് ഹൈക്കോടതി വിധി.
നേരത്തെ 5.23 ലക്ഷമായി കണക്കാക്കിയിരുന്ന നഷ്ടപരിഹാരത്തുക ഹൈക്കോടതി 6.11 ലക്ഷമായി ഉയർത്തി. അപകടത്തിൽ പെടുന്നയാൾക്കു ഭാവിയിൽ ഉണ്ടാവാനിടയുള്ള നഷ്ടം കൂടി നഷ്ടപരിഹാരം കണക്കാക്കുമ്ബോൾ വിലയിരുത്തണമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭാവിയിൽ വരുമാനത്തിൽ ഉണ്ടാവാനിടയുള്ള നഷ്ടം പ്രധാനമാണെന്ന് ജസ്റ്റിസുമാരായ കൃഷ്ണ ദീക്ഷിത്, പി കൃഷ്ണ ഭട്ട് എന്നിവർ പറഞ്ഞു.അപകടത്തിൽപ്പെട്ട അബ്ദുൽ മെഹബൂബിന് നൽപ്പതു വയസു മാത്രമാണ് പ്രായമെന്നത് കോടതി കണക്കിലെടുത്തു. ദീർഘമായ കാലമാണ് പരിക്കേറ്റയാൾക്കു മുന്നിലുള്ളത്.
ഈ കാലയളവിൽ അദ്ദേഹത്തിന്റെ വരുമാനത്തിൽ അപകടം മൂലം ഉണ്ടാവാനിടയുള്ള നഷ്ടംവിലയിരുത്തേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. തയ്യിൽ ജോലി ചെയ്യുന്ന അബ്ദുൽ മെഹബൂബ് 2009 ഡിസംബർ 31ന് കർണാടക ട്രാൻസ്പോർട്ട് ബസിൽ സഞ്ചരിക്കുമ്ബോഴാണ് അപകടത്തിൽ പെട്ടത്. മെഹബൂബ് സഞ്ചരിച്ച ബസ് ലോറിയുമായികൂട്ടിയിടിക്കുകയായിരുന്നു.
മെഹബൂബിന് നഷ്ടപരിഹാരം നൽകാൻ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ വിധിച്ചു. ഇതിനെതിരെ ന്യൂ ഇന്ത്യ അഷുറൻസ് കമ്ബനി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുക ഉയർത്തണമെന്ന് ആവശ്യപ്പെട്ട് മെഹബൂബും കോടതിയെ സമീപിച്ചു.