മംഗളൂരു: കര്‍ണാടകയിലെ തീരദേശ മേഖലയില്‍ വീണ്ടും മഴ ശക്തം.കഴിഞ്ഞ തിങ്കാളാഴ്ച മുതല്‍ ശക്തിയായി പെയ്ത മഴയ്ക്ക് ഇന്നലെ വൈകുന്നേരത്തോടെ നേരിയ ശമനമുണ്ടായിരുന്നു. എന്നാല്‍, ഇന്ന് പുലര്‍ച്ചയോടെയാണ് വീണ്ടും മഴ ശക്തിപ്പെട്ടത്.സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ നാല് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
താറുമാറായി വ്യോമഗതാഗതം: മോശം കാലാവസ്ഥയെ തുടര്‍ന്ന് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യോമ ഗതാഗതം താറുമാറായി. രാവിലെ ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന പല വിമാനങ്ങളും ഏറെ വൈകിയാണ് വിമാനത്താവളത്തില്‍ ഇറക്കിയത്. മുംബൈ, ദുബായ് എന്നിവിടങ്ങളില്‍ നിന്നുമെത്തിയ വിമാനങ്ങളാണ് വൈകി ലാന്‍ഡ് ചെയ്തത്.
ഹൈദരാബാദില്‍ നിന്നുമെത്തിയ വിമാനത്തിനും കൃത്യസമയത്ത് മംഗളൂരുവില്‍ ലാന്‍ഡ് ചെയ്യാനായിരുന്നില്ല. വായുവില്‍ ഏറെ നേരം ചുറ്റിക്കറങ്ങിയ ശേഷമായിരുന്നു ഇത് റണ്‍വേയില്‍ ഇറക്കിയത്.മലയോര മേഖലയിലും മഴ ശക്തം: സംസ്ഥാനത്ത്മലയോര മേഖലകളിലും കനത്ത മഴ തുടരുകയാണ്. മണ്ണിടിച്ചില്‍ ഉള്‍പ്പടെയുള്ള സംഭവങ്ങളും സംസ്ഥാനത്ത് നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. നിരവധി മരങ്ങള്‍ കടപുഴകി വീണ് കെട്ടിടങ്ങള്‍ക്കും മറ്റും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
കാസര്‍കോട് ജില്ലയിലും മഴ കനക്കുന്നു: കര്‍ണാടകവുമായി അതിര്‍ത്തി പങ്കിടുന്ന കാസര്‍കോടും മഴ വീണ്ടും ശക്തി പ്രാപിക്കുന്നു. പുഴകള്‍ കര കവിഞ്ഞൊഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.ഉപ്പള, മധൂര്‍, ഭീമനടി എന്നിവിടങ്ങളില്‍ നദികള്‍ അപകടനിലയും കടന്ന് ഒഴുകുകയാണ്. തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം ജില്ല ഭരണകൂടം നല്കി. ജില്ലയുടെ മലയോര മേഖലയിലും മഴ മണിക്കൂറുകളായി നിര്‍ത്താതെ പെയ്യുകയാണ്.
നിലവില്‍ ഇതുവരെ വെള്ളരിക്കുണ്ട് താലൂക്കില്‍ 90 മില്ലി മീറ്റര്‍ മഴയാണ് പെയ്തത്. ഹൊസ്ദുര്‍ഗ്, കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലും മഴ ശക്തമായി പെയ്യുകയാണ്. ജൂലൈ മൂന്ന് മുതല്‍ ഏഴ് വരെ റിപ്പോര്‍ട്ട് ചെയ്ത കണക്കനുസരിച്ച് മഴക്കെടുതിയില്‍ ഒരാളാണ് മരണപ്പെട്ടത്. നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ജില്ലയില്‍ 68 വീടുകള്‍ ഭാഗികമായും രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ പെയ്ത മഴയില്‍ 995 കര്‍ഷകരുടെ 54.66 ഹെക്ടര്‍ ഭൂമിയിലെ കൃഷി നശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
42.47 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്കുകള്‍. മഴ ശക്തികുറയുകയും വെള്ളം ഇറങ്ങുകയും ചെയ്തതോടെ വെള്ളരിക്കുണ്ട് താലൂക്കില്‍ കിനാനൂര്‍ ജിഎല്‍പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്ബില്‍ പ്രവേശിപ്പിച്ചവരെ ഇന്നലെയോടെ വീട്ടിലേക്ക് മാറ്റിയിരുന്നു.ക്യാമ്ബ് പിരിച്ചുവിട്ട വിവരം വെള്ളരിക്കുണ്ട് തഹസില്‍ദാറും അറിയിച്ചിരുന്നു. ഹൊസ്ദുര്‍ഗ് താലൂക്കിലെ പള്ളിക്കരയില്‍ 65ാം നമ്ബര്‍ അങ്കണവാടിയില്‍ ക്യാമ്ബ് ഇപ്പോഴും തുടരുകയാണ്.

ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എജുക്കേഷനൽ ടൂർ കമ്പനിയിലേക്ക് ടൂർ മാനേജർസ്, ആങ്കേഴ്സിനെ (emm cee ) ആവശ്യമുണ്ട്…( Full time, part time ) താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക..74069 47775whatsapp 79070 20425