Home Featured മംഗളൂരു:ഹൃദയാഘാതം;യാത്രക്കാരൻ വിമാനത്താവളത്തിൽ മരിച്ചു.

മംഗളൂരു:ഹൃദയാഘാതം;യാത്രക്കാരൻ വിമാനത്താവളത്തിൽ മരിച്ചു.

മംഗളൂരു : ദുബായിൽ നിന്ന് മണൽഗുരു അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.മുക്ക സ്വദേശി മുഹമ്മദ് (65) ആണ് എമിഗ്രേഷൻ വിഭാഗത്തിൽ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

ദുബായിൽ താമസിക്കുന്ന മകളെ സന്ദർശിച്ച ശേഷം നാട്ടിലേക്ക്മടങ്ങുകയായിരുന്നു മുഹമ്മദ്.

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 25 മരണം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. പരിഗഡ്വാല്‍ ജില്ലയിലെ സിംദി ഗ്രാമത്തില്‍ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.വിവാഹസംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്.ബസിലുണ്ടായിരുന്ന 21 ഓളം പേരെ രക്ഷപ്പെടുത്തി. ബസില്‍ 50 ലേറെപ്പേര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പൊലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ഡിജിപി അശോക് കുമാര്‍ അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നാലു സംഘമാണ് തിരച്ചില്‍ തുടരുന്നതെന്ന് എസ്ഡിആര്‍എഫ് കമാണ്ടന്റ് മണികാന്ത് മിശ്ര പറഞ്ഞു.

ഓണ്‍ലൈന്‍ ലുഡോ കളിയിലൂടെ പ്രണയംമൊട്ടിട്ടു; യുവാവിനെ തേടി യുപിയിലെത്തി യുവതി, ഒടുവില്‍ ഇരുവരുടെയും വിവാഹം

ഓണ്‍ലൈന്‍ ലുഡോ കളിക്കിടെ പ്രണയത്തിലായ യുവാവിനെ തേടി ബിഹാര്‍ സ്വദേശി യുപിയിലെത്തി.ഒടുവില്‍ നാട്ടുകാര്‍ ഇരുവരുടെയും വിവാഹം നടത്തിക്കൊടുത്തു. യുപിയിലെ പ്രതാപ്ഗഢ് ജില്ലയിലാണ് സംഭവം നടന്നത്. നഗരത്തിനടുത്തുള്ള ഗോപാലപുരില്‍ താമസിക്കുന്ന യുവാവ് ഓണ്‍ലൈനില്‍ ലുഡോ കളിക്കുന്നതിനിടെ ബിഹാറിലെ മുസാഫര്‍പൂരില്‍ നിന്നുള്ള പെണ്‍കുട്ടിയുമായി പരിചയപ്പെടുകയായിരുന്നു.തുടര്‍ന്ന് ഇരുവരും പ്രണയത്തിലായി.

അതിന് ശേഷമാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്.ബിഹാറിലെ മുസാഫര്‍പൂരില്‍ നിന്ന് പ്രതാപ്ഗഡിലേക്ക് പെണ്‍കുട്ടി ഒറ്റയ്ക്കാണ് വന്നത്. തിങ്കളാഴ്ച ഉച്ചയോടെ ഇരുവരും ബെല്‍ഹാ ദേവി ക്ഷേത്രത്തില്‍ എത്തി. ക്ഷേത്രപരിസരത്തെത്തിയ യുവാവിനെയും യുവതിയെയും ആളുകള്‍ ചോദ്യം ചെയ്തു. ഇതിനിടെ യുവാവും പെണ്‍കുട്ടിയും വ്യത്യസ്ത മതത്തില്‍പെട്ടവരാണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് ബഹളമുണ്ടായി.

വിവരമറിഞ്ഞ് പോലീസുകാരും ക്ഷേത്ര പരിസരത്തെത്തി.പെണ്‍കുട്ടിയുടെ വീട്ടില്‍ വിളിച്ചു അമ്മയോട് സംസാരിച്ചു. മകള്‍ക്ക് പ്രായപൂര്‍ത്തിയായെന്നും പ്രതാപ്ഗഡിലെ യുവാവുമായി പ്രണയത്തിലാണെന്നും അമ്മ പോലീസിനോട് പറഞ്ഞു. ക്ഷേത്രത്തില്‍ വെച്ച്‌ വിവാഹം നടത്തുന്നതില്‍ എതിര്‍പ്പില്ലെന്നും അമ്മ അറിയിച്ചു. യുവതിയുടെ ഈ മറുപടി പോലീസിനെപ്പോലും അമ്ബരപ്പിച്ചു.കാരണം വ്യത്യസ്ത മതക്കാരാണെങ്കിലും മകളുടെ സന്തോഷത്തിന് വേണ്ടിയാണ് അമ്മ വിവാഹത്തിന് അനുമതി നല്‍കിയത്.തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് ഇരുവരുടെയും വിവാഹം നടത്തിക്കൊടുത്തു

You may also like

error: Content is protected !!
Join Our WhatsApp Group