Home Featured “എപ്പോള്‍ ഗോശാലകള്‍ നിര്‍മിക്കും?” കര്‍ണാടക സര്‍ക്കാറിനോട് ഹൈക്കോടതി

“എപ്പോള്‍ ഗോശാലകള്‍ നിര്‍മിക്കും?” കര്‍ണാടക സര്‍ക്കാറിനോട് ഹൈക്കോടതി

ബംഗളൂരു: തെരുവ് പശുക്കളെ സംരക്ഷിക്കുന്നതിനായി നിര്‍മിക്കാമെന്നേറ്റ 15 ഗോശാലകള്‍ എപ്പോള്‍ നിര്‍മിക്കുമെന്ന് വ്യക്തമാക്കണമെന്ന് കര്‍ണ്ണാടക സര്‍ക്കാറിനോട് ഹൈകോടതി. ഇത് സര്‍ക്കാറിന്‍റെ പഞ്ചവത്സര കര്‍മ പദ്ധതിയിലുള്ളതാണോയെന്നും ചീഫ് ജസ്റ്റിസ് റിതു രാജ് അശ്വതി ചോദിച്ചു. കോടതിനിയമ സേവന കമ്മിറ്റി സമര്‍പ്പിച്ച പൊതു താല്‍പര്യ ഹരജി പരിഗണിക്കുമ്ബോഴാണ് ഇക്കാര്യം ചോദിച്ചത്.

ഈ വര്‍ഷം ആഗസ്റ്റ് ഒന്നിന് മുമ്ബായി ഗോശാലകള്‍ നിര്‍മിക്കുമെന്നാണ് മുഖ്യമന്ത്രി ബസവരാജ് ബോമ്മെ പറഞ്ഞിരുന്നത്. അഞ്ച് ഗോശാലകള്‍ ജൂലൈ 15ന് മുമ്ബായും പത്തെണ്ണം ആഗസ്റ്റ് ഒന്നിനും തുടങ്ങുമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. സ്ഥലം ഏറ്റെടുക്കാന്‍ കഴിയാതിരുന്ന ബംഗളൂരുവിലൊഴികെ മറ്റ് 29 ജില്ലകളിലും ഗോശാലകള്‍ പണിതിട്ടുണ്ട്. കുഴല്‍ക്കിണര്‍ വഴി ജലസൗകര്യം ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു.

ജില്ലാതല കമ്മിറ്റികളെ പദ്ധതിയുടെ മേല്‍നോട്ടം ഏല്‍പ്പിച്ചിട്ടുണ്ട്. സ്വകാര്യ ഏജന്‍സികള്‍ നടത്തുന്ന 197 ഗോശാലകള്‍ക്ക് സര്‍ക്കാര്‍ സാമ്ബത്തിക സഹായം നല്‍കുന്നുണ്ടെന്നും വ്യക്തമാക്കി. താലൂക്ക്, ഗ്രാമ തലത്തില്‍ ഗോശാല ഉണ്ടാകേണ്ടത് ആവശ്യമാണെന്നും ജില്ലയില്‍ ഒരു ഗോശാല വീതം ഉണ്ടായാല്‍ തെരുവ് പശുക്കള്‍ കുറയുമെന്നും കോടതി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group