ബെംഗളൂരു: നാഗാവര ട്രാഫിക് ജംഗ്ഷന് സമീപം മാലിന്യ കൂമ്പാരത്തിനുള്ളിൽ അജ്ഞാതന്റെ പകുതി കത്തിക്കരിഞ്ഞ മൃതദേഹം ശനിയാഴ്ച കണ്ടെത്തി
ബിബിഎംപി തൊഴിലാളികൾ മാലിന്യം നീക്കം ചെയ്യുമ്പോഴാ മൃതദേഹം കണ്ടത് . ഇത് ഇപ്പോൾ അംബേദ്കർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
നിയമം അനുസരിച്ച് , പോലീസുകാർ ഇത്തരം മൃതദേഹങ്ങൾ ഫ്രീസറിൽ സൂക്ഷിക്കുകയും കുടുംബാംഗങ്ങൾ അല്ലെങ്കിൽ മരിച്ചയാൾക്ക് അറിയാവുന്ന വ്യക്തികൾക്കായി തിരയുകയും വേണം. തിരിച്ചറിയൽ അസാധ്യമാകുമ്പോൾ, പോലീസുകാർ ഇത് ഒരു അജ്ഞാത ശരീരമാണെന്ന് പ്രഖ്യാപിക്കുകയും പോസ്റ്റ്‌മോർട്ടത്തിനായി അയയ്ക്കുകയും പിന്നീട് അവസാന കർമ്മങ്ങൾ നടത്തുകയും ആണ് ചെയ്യുക.
മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി പതിവായി സന്ദർശിച്ച റാഗ്‌പിക്കർമാരിൽ ഒരാളാണ് ഇരയെന്ന് പോലീസുകാർ സംശയിക്കുന്നു.
ഏതെങ്കിലും തർക്ക വിഷയത്തിൽ ഇര കൊല്ലപ്പെട്ടിരിക്കണം. കൊലയാളികൾ മൃതദേഹം തീകൊളുത്തി ഓടി രക്ഷപ്പെട്ടതായതാണ് തോന്നുന്നത് ,” ഗോവിന്ദപുര പോലീസ് പറഞ്ഞു.