ബംഗളൂരു: ബി.ബി.എം.പിക്ക് കീഴില്‍ 243 വാര്‍ഡുകളിലും മത്സ്യ വില്പനശാലകള് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.ഓരോ വാര്‍ഡിലും 1,500 മുതല്‍ 2,000 വരെ ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തില്‍ വില്പനശാലകള് തുടങ്ങാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്.ഇതിനാവശ്യമായ സ്ഥലം വിട്ടുനല്‍കും. ബംഗളൂരുവില്‍ പദ്ധതി വിജയകരമായാല്‍ കര്‍ണാടകയിലെ മറ്റു കോര്‍പറേഷനുകളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരു പാലസ് മൈതാനത്ത് ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച ഉള്‍നാടന്‍ മത്സ്യ ഉല്പാദക കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസ്തുത പദ്ധതി ഗ്രാമീണ മേഖലയിലും നഗരമേഖലയിലും നിരവധി പേര്‍ക്ക് ഉപജീവനമാര്ഗമാവുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഉല്പാദനം, വിപണനം, മാനേജ്മെന്റ്, കയറ്റുമതി, പ്രാദേശിക വിപണി തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ മത്സ്യബന്ധന മേഖലയിലുണ്ട്. വിപണനം, നടത്തിപ്പ്, ഗതാഗതം എന്നിവയില്‍ പങ്കാളികളാകാന്‍ സ്വകാര്യ മേഖല മുന്നോട്ടുവന്നാല്‍ എല്ലാ സഹായവും നല്കാന് സര്‍ക്കാര്‍ തയാറാണ്.എട്ടു ലക്ഷം കോടി രൂപയുടെ മത്സ്യബന്ധന വ്യാപാരം സംസ്ഥാനത്തെ ജി.ഡി.പി നിരക്ക് വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അല്‍മാട്ടി അണക്കെട്ട്, മണ്ഡ്യയിലെ കെ.ആര്.എസ് അണക്കെട്ട് എന്നിവിടങ്ങളില്‍ ചിലര്‍ മാത്രമായി മത്സ്യബന്ധനം നടത്തുന്നത് അവസാനിപ്പിക്കും.
ഇവ മത്സ്യബന്ധനത്തിനായി എല്ലാവര്ക്കും തുറന്നുനല്‍കും. 5,600 ഗ്രാമപഞ്ചായത്തുകളിലെ കുളങ്ങളില്‍ മത്സ്യകൃഷിക്കായി ഗ്രാന്‍ഡ് അനുവദിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.കേബിള്‍ വല വഴി മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് നല്കുന്ന മൂന്നു ലക്ഷം രൂപ വീതം സബ്സിഡി നിലവിലുള്ള 300ല്‍നിന്ന് 1000 ആയി വര്‍ധിപ്പിക്കും. സ്ത്രീ സാമര്‍ഥ്യ പദ്ധതിക്ക് കീഴില്‍ മൂന്നു ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെ ധനസഹായം നല്‍കും.
സ്ത്രീശക്തി ഗ്രൂപ്പുകള്‍ക്കും സ്വാമി വിവേകാനന്ദന് പദ്ധതിക്കു കീഴിലും ഉള്‍നാടന്‍ മത്സ്യബന്ധനം നടത്തുന്നതിന് നല്കുന്ന സബ്സിഡി പ്രയോജനപ്പെടുത്തി മത്സ്യബന്ധനം നടത്താന്‍ 1,000 സംഘങ്ങള്‍ മുന്നോട്ടുവരണം. സബ്സിഡി നീട്ടുന്നതിനുള്ള ഗ്രാന്‍ഡുകള്‍ നേരത്തെതന്നെ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വലിയ ട്രെയിലറുകള്‍ ഉപയോഗിച്ച് ആഴക്കടല്‍ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ‘സമ്ബത്ത്’ പദ്ധതി ആരംഭിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് ‘സമ്ബത്ത്’പദ്ധതിയില്‍ 40 ശതമാനം സബ്സിഡി കൂടാതെ കുറഞ്ഞ പലിശക്ക് വായ്പയോടൊപ്പം 100 പുതിയ ഉള്‍നാടന്‍ ബോട്ടുകള്‍ സംസ്ഥാനം നല്‍കിയിട്ടുണ്ട്.
അടുത്ത വര്‍ഷം 300 ബോട്ടുകള്‍ വിതരണം ചെയ്യാനാണ് പദ്ധതി.മത്സ്യ ഉല്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ മത്സ്യത്തൊഴിലാളി സംഘടനകള്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ഫിഷറീസ്-തുറമുഖ മന്ത്രി എസ്. അങ്കാര, മന്ത്രിമാരായ ഡോ. സി.എന്‍. അശ്വത് നാരായണ്‍, ബൈരതി ബസവരാജ്, കോട്ട ശ്രീനിവാസ പൂജാരി, ബി.സി. നാഗേഷ്, ഫിഷറീസ് വകുപ്പ് സെക്രട്ടറി സല്‍മ കെ. ഫഹിം എന്നിവര്‍ പങ്കെടുത്തു.
ദയവായി പ്ലാസ്റ്റിക് കൊണ്ടുവരരുത്; അലക്ഷ്യമായി വലിച്ചെറിയരുത്; നീലക്കുറിഞ്ഞി കാണാന്‍ എത്തുന്നവരോട് അപേക്ഷിച്ച് നീരജ് മാധവ്
ഇടുക്കി: നീലക്കുറിഞ്ഞി കാണാന്‍ ശാന്തന്‍പാറയില്‍ എത്തുന്ന വിനോദ സഞ്ചാരികളോട് പ്ലാസ്റ്റിക് കുപ്പികള്‍ അലക്ഷ്യമായി വലിച്ചെറിയരുതെന്ന അഭ്യര്‍ത്ഥനയുമായിയുവ നടന് നീരജ് മാധവ്.ശാന്തന്‍പാറയില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ ദയവായി പ്ലാസ്റ്റിക് ഇട്ട് സ്ഥലം മലിനമാക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം അഭ്യര്‍ത്ഥനയുമായി എത്തിയത്.
നീലക്കുറിഞ്ഞി സന്ദര്‍ശനം വലിയ ഒരു ദുരന്തമായി മാറുകയാണ്. ഇവിടേക്ക് എത്തുന്ന വിനോദ സഞ്ചാരികള്‍ വലിയ അളവില്‍ പ്ലാസ്റ്റിക് കുപ്പികള്‍ ഉപേക്ഷിക്കുന്നു. പ്രദേശത്ത് മാത്രമല്ല ചെടികള്‍ക്ക് മുകളിലും കുപ്പികള്‍ ഉപേക്ഷിക്കുന്നു. മാലിന്യങ്ങള്‍ നീക്കം ചെയ്ത് ഇവിടം ശുചിയായി വയ്ക്കാന്‍ അധികൃതര്‍ അവര്‍ക്കാവുന്ന തരത്തിലുള്ളതെല്ലാം ചെയ്യുന്നുണ്ട്.
എന്നാല്‍ ആളുകള്‍ ഇത് ഗൗനിക്കുന്നില്ല.നീലക്കുറിഞ്ഞി കാണാന്‍ ഇവിടേക്ക് എത്തുന്നവരോട് ഒരു അഭ്യര്‍ത്ഥനയുണ്ട്. പ്ലാസ്റ്റിക് വസ്തുക്കള്‍ ദയവായി ഇവിടേക്ക് കൊണ്ടുവരരുത്. കൊണ്ടുവന്നാലും ഉപേക്ഷിക്കരുത് എന്നും നീരജ് മാധവ് ആവശ്യപ്പെട്ടു. പ്രദേശത്ത് ഉപേക്ഷിച്ച് പോയ പ്ലാസ്റ്റിക് കുപ്പികളുടെ ചിത്രങ്ങളും അദ്ദേഹം കുറുപ്പിനൊപ്പം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.