ബംഗളൂരു: നമ്മ മെട്രോ മൂന്നാം ഘട്ടത്തിലെ രണ്ട് പാതകളുടെ നിർമാണത്തിന് സർക്കാർ അനുമതി. രണ്ട് പാതകളിലായി 44.65 കിലോമീറ്ററായിരിക്കും ദൈർഘ്യം.ജെ.പി. നഗർ നാലാം ഫേസ് മുതല്‍ കെംപാപുര വരെയാകും ഒന്നാം ഇടനാഴി. 32.15 കിലോമീറ്റർ നീളമാണ് ഈ പാതക്കുണ്ടാവുക.ഹൊസഹള്ളി മുതല്‍ മാഗഡി റോഡ് വഴി കഡ്ബഗരെ വരെയാണ് രണ്ടാം ഇടനാഴി. 12.50 കിലോമീറ്ററാണ് ഈ പാതയുടെ നീളം. മെട്രോ മൂന്നാംഘട്ട പദ്ധതിയുടെ നിർമാണച്ചെലവിന്റെ 85 ശതമാനം സംസ്ഥാന സർക്കാറും ബാക്കി കേന്ദ്ര സർക്കാറുമാണ് വഹിക്കുക. ബംഗളൂരു സബ് അർബൻ റെയില്‍വേ പദ്ധതിയുടെ മൂന്ന് ഘട്ടങ്ങളും 2027 ഡിസംബറില്‍ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് കർണാടക സർക്കാർ ജർമനിയിലെ കെ.ഡബ്ല്യു.എഫ് വികസന ബാങ്കിന്റെ ധനസഹായത്തിനുള്ള ധാരണപത്രം ഒപ്പു വെച്ചിരുന്നു. നാലു ശതമാനം പലിശനിരക്കില്‍ 20 വർഷത്തേക്ക് 4561 കോടി രൂപയാണ് കടമെടുക്കുന്നത്.
ബംഗളൂരു നഗരത്തിന്റെ പ്രധാന ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന നാലു റെയില്‍വേ ഇടനാഴികള്‍ ഉള്‍പ്പെട്ടതാണ് സബ് അർബൻ പദ്ധതി. ബംഗളൂരു സിറ്റി റെയില്‍വേ സ്റ്റേഷനില്‍നിന്ന് ദേവനഹള്ളിയിലേക്കാണ് ഒന്നാം ഇടനാഴി. ചിക്കബണവര-യശ്വന്ത്പുർ രണ്ടാം ഇടനാഴി അടുത്ത വർഷം ജൂണില്‍ പൂർത്തിയാവും. ഇടനാഴി നാലില്‍പെട്ട ബെന്നിഹനഹള്ളി-രജനുകുണ്ടെ ഭാഗം 2026 ഡിസംബറില്‍ പൂർത്തിയാവും.ഫണ്ടിന്റെ കുറവും സ്ഥലമെടുപ്പ് കാലതാമസവും കാരണം വൈകിയ ഒന്നും മൂന്നും ഇടനാഴികളുടെ നിർമാണം 2027 ഡിസംബറില്‍ കഴിയുന്നതോടെ പദ്ധതി സമ്ബൂർണമാക്കുകയാണ് ലക്ഷ്യം.
കൂടെവന്നയാളുടെ സഹായം പാരയായി, യുവതി ഡ്രൈവിംഗ് ടെസ്റ്റില്‍ തോറ്റു
ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്ന സമയത്ത് ‘എച്ച്’ എടുക്കുന്നതിനിടെ കൂടെവന്നയാള്‍ നിർദേശം നല്‍കിയത് യുവതിക്ക് വിനയായി.വെള്ളിയാഴ്ച രാവിലെ കാക്കനാട് ടെസ്റ്റ് ഗ്രൗണ്ടില്‍ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നിലാണ് സംഭവം. എറണാകുളം ആർടി ഓഫീസിന്റെ കീഴില്‍ കാക്കനാട് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ കാർ ലൈസൻസ് എടുക്കുന്നതിന് എത്തിയതായിരുന്നു വടുതല സ്വദേശിനിയായ യുവതി. ‘എച്ച്’ എടുക്കുന്നതിനിടെ യുവതിക്കൊപ്പം വന്ന യുവാവ് ഓരോ വളവിലും സ്റ്റിയറിംഗ് എങ്ങോട്ട് തിരിക്കണമെന്ന് പുറമെനിന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. യുവാവിന്റെ നിർദേശം മനസിലാക്കിയാണ് യുവതി വാഹനം ഓടിച്ചിരുന്നത്.ഗ്രൗണ്ടിലുണ്ടായിരുന്ന അസിസ്റ്റന്റ് മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർ സ്റ്റാൻലി യുവാവിനെ വിലക്കുകയും യുവതിയെ ടെസ്റ്റില്‍ തോല്‍പ്പിക്കുകയും ചെയ്തു.