ബെംഗളൂരു : ബല്ലാരിയിൽ വ്യാസനകെരിറെയിൽവേ സ്റ്റേഷനും വ്യാസകോളനി റെയൽവേ സ്റ്റേഷനുമിടയിൽ വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെ ഗുഡ്സ് തീവണ്ടി പാളംതെറ്റി. തീവണ്ടിയുടെ മുൻവശത്തെ പത്ത് വാഗണുകളും നടുവിലത്തെ രണ്ട് വാഗണുകളുമാണ് പാളംതെറ്റിയത്. ആർക്കും പരിക്കില്ല.ഇതേത്തുടർന്ന് ഇതുവഴിയുള്ള ഏതാനുംതീവണ്ടികൾ റദ്ദാക്കി. ഹൊസപെട്ട് ഹരിഹർ പാസഞ്ചർ സ്പെഷ്യൽ തീവണ്ടിയുടെ ശനിയാഴ്ച വരെയുള്ള സർവീസുകൾ റദ്ദാക്കി.
ഹരിഹർ-ഹൊസപെട്ട് പാസഞ്ചർ സ്പെഷ്യലിന്റെ ഞായറാഴ്ച വരെയുള്ള സർവീസുകളും റദ്ദാക്കി. ബല്ലാരി-ഹരിഹർ ബല്ലാരി ഡെമു സ്പെഷ്യലിന്റെയും ഹൊസപേട്ട്-ബല്ലാരി-ഹൊസപെട്ട് ഡെമു സ്പെഷ്യലിന്റെയും ശനിയാഴ്ച വരെയുള്ള സർവീസുകളും റദ്ദാക്കി. വിജയപുര യെശ്വന്തപുര എക്സ്പ്രസിന്റെ യാത്ര ഹൊസപേട്ടെ, ബല്ലാരി കന്റോൺമെന്റ് റായദുർഗ, ചിക്ജാജൂർ വഴി തിരിച്ചുവിട്ടു. യെശ്വന്തപുര-വിജയപുര എക്സ്പ്രസ് തീവണ്ടിയുടെ യാത്ര ചിക്ജാജുർ, റായദുർഗ, ബല്ലാരി കന്റോൺമെന്റ് വഴിയും തിരിച്ചുവിട്ടു
വിമാനത്തില്‍ കുതിര, 30,000 അടി ഉയരത്തിലെത്തിയപ്പോള്‍ കൂട് പൊളിച്ച് പുറത്തേക്ക് ചാടി, ഒടുവില്‍ അടിയന്തര ലാൻഡിങ്….
വിമാനം 30,000 അടി ഉയരത്തിലെത്തിയപ്പോള്‍ വിമാനത്തില്‍ പ്രത്യേകം തയ്യാറാക്കിയ കൂട്ടില്‍ നിന്നും കെട്ടഴിഞ്ഞ കുതിര പുറത്ത് ചാടി. ന്യൂയോര്‍ക്കില്‍ നിന്ന് ബെല്‍ജിയത്തിലേക്ക് പോകുകയായിരുന്ന ബോയിംഗ് 747 കാര്‍ഗോ ജെറ്റ് വിമാനത്തിലാണ് ഈ സംഭവം ഉണ്ടായത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ഹൗഡിനി എന്ന കുതിരയാണ് തന്‍റെ കെട്ടിയിരുന്ന കൂട്ടില്‍ നിന്നും യാദൃശ്ചികയാ സ്വതന്ത്രയായി വിമാനത്തില്‍ ബഹളം വച്ചത്. ഇതോടെ വിമാനജീവനക്കാര്‍ എല്ലാം പരിഭ്രാന്തരായി. “ഞങ്ങള്‍ക്ക് വിമാനത്തില്‍ ജീവനുള്ള ഒരു മൃഗമുണ്ട്. ഒരു കുതിരയാണത്.
കുതിരയ്ക്ക് രക്ഷപ്പെടാൻ കഴിഞ്ഞു. ഞങ്ങള്‍ക്ക് കുതിരയെ സുരക്ഷിതമായി തിരികെ കൊണ്ടുവരാൻ കഴിയില്ല. അതിനാല്‍ വിമാനം ജോണ്‍ എഫ് കെന്നഡി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ അടിയന്തരമായി ലാന്‍റ് ചെയ്യാന്‍ അനുവദിക്കണം എന്നായിരുന്നു എയര്‍ അറ്റ്‌ലാന്‍റ ഐസ്‌ലാൻഡിക് ഫ്ലൈറ്റ് 4592 -ന്‍റെ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിന് കൈമാറിയ സന്ദേശം.
മാത്രമല്ല, കുതിരയെ പരിശോധിക്കാന്‍ ഒരു മൃഗഡോക്ടറെ സജ്ജമാക്കണമെന്നും വിമാനത്തിന്‍റെ ഭാരം കുറയ്ക്കാനായി 20 ടണ്ണോളം നിന്ധനം വിമാനത്തില്‍ നിന്നും മാറ്റണമെന്നും പൈലറ്റ് ആവശ്യപ്പെട്ടു..ഒടുവില്‍ വിമാനത്തിന് അടിയന്തരമായി ഇറങ്ങാന്‍ അനുമതി നല്‍കി. കുതിരയെ നിയന്ത്രണ വിധേയമാക്കിയ ശേഷം വിമാനം ലക്ഷ്യസ്ഥാനത്തേക്ക് തിരിച്ചെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, വിമാനത്തില്‍ എന്തിനാണ് കുതിരകളെ കൊണ്ട് പോയതെന്ന് വ്യക്തമല്ല.റേസ് കുതിരകളാകും വിമാനത്തിലുണ്ടായിരുന്നതെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. മൃഗങ്ങളെ കൊണ്ടു പോകുന്നതിനായി വിമാനങ്ങളില്‍ ‘ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് തുടങ്ങിയ വ്യവസ്ഥകളുണ്ട്. മാത്രമല്ല, മൃഗങ്ങളുടെ വലിപ്പത്തിന് അനുസരിച്ചുള്ള കണ്ടെയ്നറുകളും വിമാനത്തില്‍ ലഭ്യമാണെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.മാത്രമല്ല,
വിമാനത്തില്‍ മൃഗങ്ങളെ കൊണ്ട് പോകുമ്ബോള്‍ അവ അസ്വസ്ഥരാകുന്ന ആദ്യ സംഭവമല്ല ഇതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ ദുബായില്‍ നിന്ന് ബാഗ്ദാദിലേക്ക് പുറപ്പെടുന്ന ഇറാഖി എയര്‍വേയ്‌സ് വിമാനത്തില്‍ ഒരു കരടി അതിന്‍റെ കൂട്ടില്‍ നിന്നും രക്ഷപ്പട്ടെന്ന വാര്‍ത്ത ഏറെ ശ്രദ്ധനേടിയിരുന്നു.വിമാനത്തിലെ കാര്‍ഗോ ഹോള്‍ഡില്‍ നിന്നാണ് കരടി പുറത്തുചാടിയത്.വിമാനത്തിലെ കാര്‍ഗോയില്‍ നിയമപരമായി കൊണ്ടുവരുകയായിരുന്ന കരടിയെ കൂട്ടിലടച്ചാണ് സൂക്ഷിച്ചിരുന്നത്. എന്നാല്‍ അബദ്ധവശാല്‍ പുറത്തുചാടുകയായിരുന്നു. ദുബൈ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ കരടി കൂട് പൊളിച്ച് പുറത്തേക്ക് തലയിടുകയായിരുന്നു.ഇതോടെ യാത്രക്കാരും ജീവനക്കാരും പരിഭ്രാന്തരായി. വിമാനത്തില്‍വെച്ച് കരടിയെ മയക്കിയ ശേഷം വിമാനത്തില്‍ നിന്ന് പുറത്തിറക്കാന്‍ ജീവനക്കാര്‍ യുഎഇ അധികൃതരുമായി ഏകോപിപ്പിച്ചിരുന്നു. തുടര്‍ന്ന് മയക്കിയ ശേഷമാണ് കരടിയെ കൊണ്ടുപോയത്.