
ന്യൂഡൽഹി : മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിൽ ആറാം പ്രതിക്കെതിരെ ചുമത്തിയിരുന്ന ആസൂത്രിത കുറ്റകൃത്യ വകുപ്പ് ഒഴിവാക്കിയ നടപടി സുപ്രീം കോടതി റദ്ദാക്കി. മുഖ്യപ്രതി അമോൽ കാലെയുടെ കൂട്ടാളി മോഹൻ നായകിനെതിരെ ചുമത്തിയിരുന്ന കർണാടക സം ഘടിത കുറ്റകൃത്യനിരോധന നിയമം (കകോക്ക) നീക്കിയതു ചോദ്യം ചെയ്ത് ഗൗരിയുടെ സഹോദരി കവിതാ ലങ്കേഷാണു ഹർജി നൽകിയത്. ഈ വകുപ്പുകൾ കൂടി ചേർക്കാനാണ് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
മോഹന്റെ അപേക്ഷയിൽ കർണാടക ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘം കരോക്ക ഒഴിവാക്കിയത്. മാധ്യമ പ്രവർത്തകയായിരുന്ന ഗൗരി 2017 സെപ്റ്റംബർ 5 നാണ് വെടിയേറ്റു കൊല്ലപ്പെട്ടത്.