ബംഗളൂരു: ബെംഗളൂരുവില്‍ മലയാളികള്‍ അടക്കമുള്ള നിരവധിപേരില്‍ നിന്നും കോടികള്‍ വെട്ടിച്ചതിന് പിടിയിലായ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ നിര്‍മ്മാതാവ് സദാനന്ദന്‍ രംഗോരത്ത് ജാമ്യത്തിലിറങ്ങി കേരളത്തിലേയ്ക്ക് മുങ്ങി. ഫ്ളാറ്റ് ലീസിന് നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത കേസിലും സിനിമാ അഡ്രസ് ഉപയോഗിച്ച് സിനിമാ പ്രേമികളുടെ കയ്യില്‍ നിന്ന് കോടികള്‍ വെട്ടിച്ച കേസിലും പ്രതികളാണ് സദാനന്ദന്‍ രംഗോരത്തും ഭാര്യ ഹീരാ റാണിയും.

ഇയാള്‍ക്കെതിരെ നിരവധിപേര്‍ പരാതിയുമായി രംഗത്തെത്തിയിട്ടും തുടക്കത്തില്‍ കേസെടുക്കാന്‍ കര്‍ണാടക പൊലീസ് തയ്യാറായിരുന്നില്ല. ഒടുവില്‍ ഇടപാടുകാരുടെ നിരന്തര പ്രതിഷേധങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കുമൊടുവിലാണ് ബംഗലൂരു പൊലീസ് കേസെടുത്തത്. അതിനും ഒരു വര്‍ഷത്തിന് ശേഷം 2020 ഒക്ടോബറിലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. അപ്പോഴും ഹീരാറാണിയെ അറസ്റ്റ് ചെയ്യാന്‍ അവര്‍ തയ്യാറായില്ല. പല കാരണങ്ങള്‍ പറഞ്ഞ് അറസ്റ്റ് വൈകിച്ച് ഹീരാറാണിക്ക് മുന്‍കൂര്‍ ജാമ്യം എടുക്കാന്‍ സമയം നല്‍കുകയായിരുന്നെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു.
ഫ്ളാറ്റ് മൂന്ന് വര്‍ഷത്തേയ്ക്ക് ലീസ് നല്‍കാമെന്നേറ്റ് 130 ഓളം കുടുംബങ്ങളില്‍ നിന്ന് 10 മുതല്‍ 15 ലക്ഷം വരെ രൂപ വീതം ഇവര്‍ ഉടമസ്ഥരായിരുന്ന വെസ്റ്റാ പവര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്ബനി തട്ടിയെടുത്തു. ലീസിന് കൊടുത്ത ഫ്ളാറ്റുകളില്‍ ആദ്യത്തെ നാല് മാസം സദാനന്ദന്‍ കൃതിയമായി വാടക ഉടമസ്ഥന് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് പണം നല്‍കാതെ അയാള്‍ മുങ്ങുകയായിരുന്നു. ഇതെതുടര്‍ന്ന് ഫ്ളാറ്റുകളുടെ യഥാര്‍ത്ഥ ഉടമസ്ഥന്‍ ഫ്ളാറ്റിലെത്തി ഇടപാടുകാരോട് ഒന്നുകില്‍ വാടക നല്‍കുകയോ അല്ലെങ്കില്‍ ഫ്ളാറ്റ് ഒഴിഞ്ഞുകൊടുക്കുകയോ വേണമെന്ന് ആവശ്യപ്പെട്ടു. ഫ്ളാറ്റിന് വേണ്ടി ലോണെടുത്തും കടം വാങ്ങിയും ലക്ഷങ്ങള്‍ സദാനന്ദന് നല്‍കിയിട്ട് ഫ്ളാറ്റിന് വാടക കൂടി നല്‍കേണ്ട ഗതികേടിലാണ് ഇപ്പോള്‍ പരാതിക്കാര്‍.
ഈ കേസില്‍ ഒരു എഫ്‌ഐആര്‍ മാത്രമായിരുന്നു പൊലീസ് ഇട്ടത്. 130 പരാതികള്‍ക്കുംകൂടി ഒരു എഫ്‌ഐആര്‍ ഇടുന്നതിനെതിരെ അന്നുതന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. സദാനന്ദന്‍ രംഗോരത്തിന് അനുകൂലമായ നടപടികളാണ് പൊലീസ് കൈക്കൊള്ളുന്നതെന്ന ആരോപണം അന്നുതന്നെ ഉണ്ടായിരുന്നു. ആ ആരോപണങ്ങളെ ശരി വയ്ക്കുന്ന നടപടികളാണ് പിന്നീട് അവരില്‍ നിന്നും ഉണ്ടായത്.

GPR Safe Storage Contact: +91 80954 70818 www.gharperaho.in
സദാനന്ദന് ജാമ്യം നല്‍കുന്നതിന് കര്‍ണാടക പൊലീസിന് യാതൊരു എതിര്‍പ്പും ഉണ്ടായിരുന്നില്ല. എന്നാല്‍ ജാമ്യം ലഭിച്ച അയാള്‍ ജാമ്യവ്യവസ്ഥ ലംഘിച്ച് കേരളത്തിലേയ്ക്ക് കടന്നപ്പോള്‍ അയാളെ കുറിച്ചുള്ള യാതൊരു വിവരങ്ങളും തങ്ങളുടെ കയ്യിലില്ല എന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. അയാളുടെ ഫോണ്‍ നമ്ബര്‍ സ്വിച്ച് ഓഫ് ആണ്. അയാള്‍ പാലക്കാട് ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അയാളുടെ പേരില്‍ കേരളത്തില്‍ എവിടെയും എഫ്‌ഐആര്‍ ഇല്ലാത്തതിനാല്‍ കേരളാപൊലീസിന് ഒന്നും ചെയ്യാനാവില്ല.
ഫ്ളാറ്റ് ലീസിന് നല്‍കാമെന്നേറ്റ് 130 ഓളം പേരുടെ കൈയില്‍ നിന്നും പണം വാങ്ങി പറ്റിച്ചതിന് സദാനന്ദന്‍ രംഗോരത്തിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ട് രണ്ട് വര്‍ഷമായിട്ടും കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ലെന്ന് പരാതിക്കാര്‍ പറയുന്നു. സദാനന്ദന്‍ സംസ്ഥാനം വിടുക കൂടി ചെയ്തതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് പരാതിക്കാര്‍.
സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ പേരില്‍ സിനിമാ മോഹികളായ ചെറുപ്പക്കാരെയും പണം മുടക്കാന്‍ ആഗ്രഹിക്കുന്നവരെയും കബളിപ്പിച്ചു കോടികള്‍ തട്ടിയെടുത്ത ഒരു കേസും ഇയാളുടെ പേരിലുണ്ട്. ആ കേസില്‍ 77ലേറെ ആളുകളില്‍ നിന്നും കോടികള്‍ പിരിച്ചെടുത്തു മുങ്ങി നടക്കുകയായിരുന്നു ഇയാള്‍.

സാള്‍ട്ട് ആന്‍ഡ് പെപ്പറിന് പുറമേ സിദ്ധാര്‍ഥ് ഭരതന്‍ ഒരുക്കിയ നിദ്രയും നിര്‍മ്മിച്ച സദാനന്ദന്‍ സംസ്ഥാന പുരസ്‌ക്കാരവും നേടിയിട്ടുണ്ട്. സിനിമയിലെ ഈ അഡ്രസ് ഉപയോഗിച്ചു കൊണ്ടു പണം തട്ടിപ്പ് പതിവാക്കുകയായിരുന്നു സദാനന്ദന്‍. രണ്ട് സിനിമ നിര്‍മ്മിച്ച ശേഷം ഈ സിനിമാ ബന്ധങ്ങള്‍ ഉപയോഗിച്ചു കൊണ്ട് സിനിമ മോഹമുള്ളവരെ വലയില്‍ ആക്കിയാണ് സദാനന്ദന്‍ പണം തട്ടിപ്പു നടത്തിയത്.
ബംഗളുരുവിലെ മലയാളി യുവാവ് രതീഷ് കൃഷ്ണന്‍ എന്നയാളാണ് സദാനന്ദന്റെ തട്ടിപ്പുകള്‍ അക്കമിട്ടു നിരത്തികൊണ്ട് ആദ്യം രംഗത്തുവന്നത്. നാല് ലക്ഷത്തിലേറെ രൂപയാണ് രതീഷിന് നഷ്ടമായത്. രതീഷ് തന്റെ അനുഭവം തുറന്നു പറഞ്ഞതോടെ നിരവധി പേര്‍ ഇയാളെ സൂക്ഷിക്കണം എന്ന അഭിപ്രായം പങ്കുവെച്ചു ആഷിഖ് അബുവും സിദ്ധാര്‍ത്ഥ് ഭരതനും ഇക്കാര്യം സോഷ്യല്‍ മീഡീയയിലൂടെ നേരത്തെ അറിയിച്ചിരുന്നു. കോടികളാണ് പലര്‍ക്കും സദാനന്ദന്‍ കൊടുക്കാനുള്ളത്.
The Shoe Shop!!
NIKE,ADIDAS,PUMA,REEBOK,SKECHERS!!
തുടങ്ങി ലോകോത്തര ബ്രാൻഡ് ഷൂ ഉത്പന്നങ്ങൾ 50% മുതൽ 70% വരെ വിലക്കുറവിൽ കൊറമംഗലയിലും ഇന്ദിര നഗറിലും
📱വിശദമായ വിവരങ്ങൾക്ക് വാട്സ്ആപ്പ് മെസ്സേജ് ചെയ്യാം 7806918741
follow us on Instagram 👇👇👇
https://instagram.com/theshoeshopbangalore?igshid=oae1ks9fmhpw