Home Featured കര്‍ണാടകയില്‍ ജെ.ഡി.എസിന് വീണ്ടും തിരിച്ചടി;രണ്ട് മുൻ എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍

കര്‍ണാടകയില്‍ ജെ.ഡി.എസിന് വീണ്ടും തിരിച്ചടി;രണ്ട് മുൻ എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍

കര്‍ണാടകയില്‍ ജെ.ഡി.എസിന് വീണ്ടും തിരിച്ചടി. പാര്‍ട്ടിയുടെ രണ്ട് മുൻ എം.എല്‍.എമാരും നിരവധി പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേര്‍ന്നു.മുൻ ജെ.ഡി.എസ് എം.എല്‍.എമാരായ ആര്‍. മഞ്ജുനാഥ്, ഡി.സി. ഗൗരി ശങ്കര്‍ എന്നിവരാണ് നൂറുകണക്കിന് പ്രവര്‍ത്തകര്‍ക്കൊപ്പം ബുധനാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ജെ.ഡി.എസില്‍നിന്നും ബി.ജെ.പിയില്‍നിന്നും കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസിലെത്തുമെന്ന് കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായ ഡി.കെ. ശിവകുമാര്‍ പറഞ്ഞിരുന്നു. ക്യൂൻസ് റോഡിലെ കോണ്‍ഗ്രസ് സംസ്ഥാനകമ്മിറ്റി ഓഫിസില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡി.കെ. ശിവകുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

ജെ.ഡി.എസ് വിട്ടുപോകാതിരിക്കാൻ എം.എല്‍.എമാരെ ഒരുമിച്ച്‌ ഹാസനിലെത്തിച്ച്‌ വിശ്വാസം ഉറപ്പിക്കുന്ന നടപടികള്‍ സംസ്ഥാന പ്രസിഡന്റ് കുമാരസ്വാമി സ്വീകരിക്കുന്നതിനിടെയാണ് മുൻ എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ടത്. ദാസറഹള്ളി മണ്ഡലം മുൻ എം.എല്‍.എയാണ് ആര്‍. മഞ്ജുനാഥ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുനിരാജുവാണ് ഇദ്ദേഹത്തെ 9,000 വോട്ടിന് പരാജയപ്പെടുത്തിയത്. ബംഗളൂരു അര്‍ബൻ ജില്ലയിലെ മണ്ഡലമായ ദാസറഹള്ളിയിലെ പ്രധാന നേതാവായ മ ഞ്ജുനാഥിന്റെ വരവ് വരുന്ന ബി.ബി.എം.പി തെരഞ്ഞെടുപ്പിലടക്കം കോണ്‍ഗ്രസിന് കരുത്താകുമെന്നാണ് കരുതുന്നത്.

ഗൗരി ശങ്കര്‍ 2008ലാണ് തുമകുരു ജില്ലയിലെ മധുഗിരി മണ്ഡലത്തില്‍നിന്ന് എം.എല്‍.എയായത്. തുടര്‍ന്ന് തുമകുരു റൂറല്‍ മണ്ഡലത്തില്‍നിന്ന് മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 2018 ല്‍ വിജയിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സുരേഷ് ഗൗഡയോട് 5000 വോട്ടിന് തോറ്റു. അഴിമതി കേസില്‍ കഴിഞ്ഞ മാര്‍ച്ചില്‍ ഇദ്ദേഹത്തെ കര്‍ണാടക ഹൈകോടതി അയോഗ്യനാക്കിയിരുന്നു. എന്നാല്‍ വിധി കോടതി പിന്നീട് സ്റ്റേ ചെയ്തു. ഭരണകക്ഷിയായ കോണ്‍ഗ്രസിലേക്ക് ഇരുപാര്‍ട്ടികളില്‍നിന്നും കൊഴിഞ്ഞുപോക്കുണ്ടാകുമെന്ന് കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യയും പറഞ്ഞിരുന്നു. മുൻ എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ടത് ജെ.ഡി.എസിന് തിരിച്ചടിയാണ്. ഇതിന് മുമ്ബും നിരവധി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

നടി വിജയശാന്തി ബി.ജെ.പി വിട്ടു; കോണ്‍ഗ്രസിലേക്ക്

നടിയും ബി.ജെ.പി നേതാവുമായ വിജയശാന്തി പാര്‍ട്ടി വിട്ടു. മുന്‍ എം.പി കൂടിയായ താരം ബുധനാഴ്ചയാണ് ബി.ജെ.പിയില്‍ നിന്നും രാജിവച്ചത്.രാജിക്കത്ത് സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജി. കിഷൻ റെഡ്ഡിക്ക് ഔദ്യോഗികമായി സമര്‍പ്പിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഈയിടെ മുന്‍ എം.പി വിവേക് വെങ്കട്ട്സ്വാമി, മുൻ എംഎല്‍എ കോമതിറെഡ്ഡി രാജഗോപാല്‍ റെഡ്ഡി എന്നിവരും ബി.ജെ.പി വിട്ടിരുന്നു. ഇവരോടൊപ്പം വിജയശാന്തിയും ബി.ജെ.പി വിടുമെന്ന് സൂചനകളുണ്ടായിരുന്നു. രണ്ടുപേരും നേരത്തെ പാര്‍ട്ടി വിട്ടെങ്കിലും വിജയശാന്തി തുടരാൻ തീരുമാനിക്കുകയായിരുന്നു.

എന്നിരുന്നാലും, പാര്‍ട്ടി നേതൃത്വം അവളെ പാര്‍ശ്വവല്‍ക്കരിക്കുന്നതായി മനസ്സിലാക്കിയതോടെ, ഒടുവില്‍ ബി.ജെ.പി വിടാന്‍ തീരുമാനമെടുത്തു.കോണ്‍ഗ്രസ് നേതാക്കള്‍ വിജയശാന്തിയുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരാൻ അവര്‍ക്ക് ഊഷ്മളമായ ക്ഷണം നല്‍കിയതായും ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. രാഹുല്‍ ഗാന്ധി, പാര്‍ട്ടി അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ തുടങ്ങിയ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസിലേക്കുള്ള അവരുടെ ഔപചാരിക പ്രവേശനം നടന്നേക്കുമെന്നാണ് ഊഹാപോഹങ്ങള്‍ സൂചിപ്പിക്കുന്നു.ബി.ജെ.പിയുടെ പ്രവര്‍ത്തനത്തിലുള്ള അതൃപ്തിയാണ് വിജയശാന്തി രാജിവയ്ക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചത്.

കുറച്ചുകാലമായി നടി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നുവെന്നും പാര്‍ട്ടിയുടെ രണ്ട് താരപ്രചാരകരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നിഷേധിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group