Home Featured പ്രതിസന്ധി രൂക്ഷം : ബംഗളൂരുവിലെ ഓഫീസ് ഒഴിഞ്ഞ് ബൈജൂസ്

പ്രതിസന്ധി രൂക്ഷം : ബംഗളൂരുവിലെ ഓഫീസ് ഒഴിഞ്ഞ് ബൈജൂസ്

കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട പ്രമുഖ വിദ്യാഭ്യാസ ടെക്‌നോളജി (എഡ്‌ടെക്/EdTech) പ്ലാറ്റ്‌ഫോമായ ബൈജൂസ് ചെലവ് കുറയ്ക്കുന്നതിനും ഫണ്ടിംഗിലുണ്ടായിട്ടുള്ള കാലതാമസം പരിഹരിക്കുന്നതിനുമായി ബംഗളൂരുവിലെ വലിയ ഓഫീസ് സ്‌പേസ് ഒഴിഞ്ഞതായി മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.ബംഗളൂരുവില്‍ മൂന്ന് ഓഫീസുകളാണ് ബൈജൂസിന് ഉള്ളത്. ഇതില്‍ 5.58 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കല്യാണി ടെക് പാര്‍ക്കിലെ പ്രോപ്പര്‍ട്ടിയാണ് ഇപ്പോള്‍ ഒഴിഞ്ഞിരിക്കുന്നത്. ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാരോട് ജൂലൈ 23 മുതല്‍ മറ്റ് ഓഫീസുകളിലേക്ക് മാറുകയോ അല്ലെങ്കില്‍ വീട്ടിലിരുന്നു ജോലി ചെയ്യാനോ ബൈജൂസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഒപ്പം പ്രസ്റ്റീജ് ടെക് പാര്‍ക്കിലെ ഒമ്ബത് നിലകളില്‍ രണ്ടെണ്ണം വേണ്ടെന്നു വയ്ക്കുകയും ചെയ്തിട്ടുണ്ട്.രാജ്യത്തെമ്ബാടുമായി 30 ലക്ഷം ചതുരശ്ര അടി ഓഫീസ് സ്‌പേസാണ് ബൈജൂസ് വാടകയ്ക്ക് എടുത്തിരിക്കുന്നത്. കഴിഞ്ഞ ജൂണിലാണ് ബൈജൂസ്ബംഗളൂരുവില്‍ രണ്ട് ഓഫീസ് കോംപ്ലക്‌സുകള്‍ വാട്കയ്‌ക്കെടുത്തത്. ഇതില്‍ ഒരെണ്ണം കഴിഞ്ഞ മാസം ഒഴിയുകയും ജീവനക്കാരെ മാറ്റിവിന്യസിക്കുകയും ചെയ്തു. ഓഗ്‌സ്‌റ്റോടെ രണ്ടാമത്തെ കെട്ടിടവും ഒഴിയാനാണ് തീരുമാനം.

ആശ്വാസമായി വായ്പ പുനഃക്രമീകരണം:കടപത്രിസന്ധി പരിഹരിക്കാന്‍ വായ്പക്കാരുമായി പുതിയ ധാരണയുണ്ടാക്കാന്‍ ബൈജൂസ് തയ്യാറായതായും റിപ്പോര്‍ട്ടുകളുണ്ട്. ബൈജൂസിന്റെ 9,800 കോടി രൂപ (120 കോടി ഡോളര്‍) ടേം ബി വായ്പകളില്‍ (Term Loan B/TLB) ) 85 ശതമാനവും നല്‍കിയിട്ടുള്ള വായ്പക്കാരുമായി ധാരണയിലെത്തി വായ്പ പുനഃസംഘടിപ്പിക്കാനാണ് നീക്കം നടക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് അറിയുന്നു. വായ്പയെടുത്തയാള്‍ക്ക് പലിശമാത്രം അടച്ചു കൊണ്ട് മുതല്‍ തിരിച്ചടയ്ക്കാൻ സമയം നല്‍കുകയാണ് ടേം ലോണ്‍ ബി യുടെ ഉദ്ദേശ്യം.ഓഗസ്റ്റ് മൂന്നിന് നിക്ഷേപകരും ബൈജൂസും തമ്മില്‍ എഗ്രിമെന്റ് ഒപ്പുവയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ലോണ്‍ നിബന്ധനകള്‍ വിജയകരമായി ചര്‍ച്ചനടത്തി തീരുമാനിക്കാനായാല്‍ ഉടന്‍ പണം തിരിച്ചടയ്ക്കണമെന്ന നിബന്ധനയില്‍ നിന്ന് വായ്പാദാതാക്കള്‍ പിന്‍മാറും. മാത്രമല്ല നിലവില്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരമാകുകയും ചെയ്യും

വൃഷ്ണം മുറിച്ചുമാറ്റിയ നിലയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ ശരീരം, ആത്മഹത്യയെന്ന് സംശയം

ഹൈദരാബാദ്: ഹൈദരാബാദ് ഗാന്ധി ആശുപത്രിയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥി ചോര വാര്‍ന്നു മരിച്ചു. ഇരുപതുകാരനായ ദീക്ഷിത് റെഡ്ഡിയാണ് വൃഷ്ണം മുറിച്ച്‌ ചോര വാര്‍ന്നു മരിച്ചത്.ഇയാള്‍ വിഷാദ രോഗിയാണെന്നും ആത്മഹത്യ ചെയ്തതാകുമെന്നുമാണ് പ്രാഥമിക നിഗമനം.അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പമായിരുന്നു ദീക്ഷിതിന്റെ താമസം. നാല് വ‌ര്‍ഷത്തിന് മുൻപ് ദീക്ഷിത് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നെങ്കിലും രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നുവെന്നും ചികിത്സ മുടങ്ങിയതാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നും സഹപാഠികള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group