Home Featured ഐഡി ഫ്രഷ് ഫുഡ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ വിദ്വേഷപ്രചാരണം; ആസൂത്രിതമെന്ന് കമ്പനി

ഐഡി ഫ്രഷ് ഫുഡ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ വിദ്വേഷപ്രചാരണം; ആസൂത്രിതമെന്ന് കമ്പനി

by മൈത്രേയൻ

മലയാളി സംരംഭകന്‍റെ ഉടമസ്ഥതയിലുള്ള ബംഗളൂരു ആസ്ഥാനമായ ഐഡി ഫ്രഷ് ഫുഡ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ സംഘ്പരിവാര്‍ വിദ്വേഷപ്രചാരണം.

പശുക്കൊഴുപ്പ് ഭക്ഷണ ചേരുവയായി ഉപയോഗിക്കുന്നു എന്നാണ് സമൂഹമാധ്യമങ്ങള്‍ വഴി സംഘ്പരിവാര്‍ ആരോപിക്കുന്നത്. ഒരൊറ്റ ഹിന്ദു പോലും ഐഡി ഉത്പന്നങ്ങള്‍ ഉപയോഗിക്കരുത് എന്നും ക്യാമ്ബയിന്‍ ആവശ്യപ്പെടുന്നു. പ്രൗഡ് ഹിന്ദു/ഇന്ത്യന്‍ എന്നവകാശപ്പെടുന്ന ട്വിറ്റര്‍ ഉപയോക്താവ് ശ്രീനിവാസ എസ്.ജിയാണ് ക്യാമ്ബയിന് തുടക്കമിട്ടത്.

യുവവ്യവസായി പി.സി മുസ്തഫയാണ് ഐഡി ഫ്രഷ് ഫുഡ് സ്ഥാപകന്‍. പ്രധാനമായും റെഡി ടു കുക്ക് ഇഡലി, ദോശ മാവുകളാണ് കമ്ബനി വില്‍ക്കുന്നത്. തങ്ങള്‍ക്കെതിരെ നടക്കുന്ന പ്രചാരണങ്ങളില്‍ കഴമ്ബില്ലെന്ന് കമ്ബനി വ്യക്തമാക്കി. ആരോപണങ്ങളുമായി ബന്ധപ്പെട്ട് വിശദമായ പ്രസ്താവനയും കമ്ബനി പുറപ്പെടുവിച്ചിട്ടുണ്ട്.

പ്രചാരണങ്ങള്‍ ഇങ്ങനെ

ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വെറ്ററന്‍, സംരംഭകന്‍ എന്നെല്ലാം അവകാശപ്പെടുന്ന ശ്രീനിവാസ എസ്ജി സെപ്തംബര്‍ നാലിന് പോസ്റ്റ് ചെയ്ത ട്വീറ്റിങ്ങനെ; ഐഡി ഇഡലി ദോശ മാവുകള്‍ വില്‍ക്കുന്ന ചെന്നൈയിലെ എല്ലാ കടക്കാരോടും സൂപ്പര്‍മാര്‍ക്കറ്റുകളോടും, അവര്‍ പശുവിന്റെ എല്ലും കാളക്കുട്ടിയുടെ കുടലില്‍ നിന്നുണ്ടാക്കുന്ന പ്രോട്ടീനും മാവില്‍ ഉപയോഗിക്കുന്നുണ്ട്. മുസ്‌ലിം ജീവനക്കാര്‍ മാത്രമുള്ള കമ്ബനിയാണ് ഇതെന്ന് യഥാര്‍ത്ഥത്തില്‍ എത്ര പേര്‍ക്കറിയാം. ഹലാല്‍ സര്‍ട്ടിഫൈഡുമാണ്. ഓരോ ഹിന്ദുവും ഐഡിയുടെ ഉത്പന്നങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം.’

സ്ഥാപനം ആരംഭിച്ച മുസ്തഫയുടെയും ബന്ധുക്കളുടെയും പേരെടുത്തു പറഞ്ഞും ഇയാള്‍ വിദ്വേഷ പ്രചാരണം നടത്തുന്നുണ്ട്. ഈ സന്ദേശം പിന്നീട് ഫേസ്ബുക്കിലും വാട്‌സാപ്പിലും നിരവധി തവണ ഷെയര്‍ ചെയ്യപ്പെട്ടു.

ഐഡി ഫ്രഷിന്റെ വിശദീകരണം

ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ് എന്നറിയിച്ച്‌ ഐഡി ഫ്രഷ് പുറത്തിറക്കിയ പ്രസ്താവന ഇങ്ങനെ;’ഐഡി ഉല്‍പ്പന്നങ്ങളില്‍ മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നു എന്ന തെറ്റിദ്ധാരണാജകനവും അടിസ്ഥാന രഹിതവുമായ വിവരങ്ങള്‍ അടങ്ങുന്ന വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ ചില ഉപഭോക്താക്കള്‍ക്ക് ലഭിച്ചിട്ടുണ്ട്. തെറ്റിദ്ധാരണയുണ്ടാക്കുന്ന വിവരങ്ങള്‍ അതിവേഗത്തില്‍ പടര്‍ന്നതു കൊണ്ടാണ് ഞങ്ങള്‍ ഇതേക്കുറിച്ച്‌ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിക്കുന്നത്.”

കമ്ബനിയുടെ ഉത്പന്നങ്ങളില്‍ ഐഡി വെജിറ്റേറിയന്‍ ചേരുവകള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഐഡി ഇഡലി ദോശമാവില്‍ അരി, പരിപ്പ്, ഉലുവ, വെള്ളം എന്നിവയാണ് ഉപയോഗിക്കുന്നത്. ഇത് സമ്ബൂര്‍ണമായി പ്രകൃതിദത്തമാണ്. ഞങ്ങളുടെ ഉത്പന്നങ്ങളില്‍ മൃഗസത്തുകള്‍ ഉപയോഗിക്കുന്നില്ല’

അന്താരാഷ്ട്ര നിലവാരത്തിലാണ് തങ്ങള്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതെന്നും ഇവ രാസമുക്തവും ഭക്ഷ്യസുരക്ഷാ മാനേജ്‌മെന്റ് സംവിധാനത്തിന് അനുസൃതമാണെന്നും കമ്ബനി പ്രസ്താവനയില്‍ വ്യക്തമാക്കി.

പുരസ്‌കാരങ്ങള്‍ നേടിയ കമ്ബനി

2005ല്‍ ബംഗളൂരുവില്‍ ആരംഭിച്ച കമ്ബനി മൈസൂരു, മംഗളൂരു, പൂനെ, ഹൈദരാബാദ്, വിജയവാഡ, വിശാഖപട്ടണം, രാജ്മുണ്ഡ്രി, ചെന്നൈ, എറണാകുളം, കോയമ്ബത്തൂര്‍ തുടങ്ങി രാജ്യത്തെ 35 നഗരങ്ങളില്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്. യുഎസ്, യുഎഇ, ഒമാന്‍ എന്നിവിടങ്ങളിലേക്ക് കയറ്റുമതിയുമുണ്ട്

അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രൊസസ്ഡ് ഫുഡ് പ്രോഡക്‌ട്‌സ് എക്‌സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് അതോറിറ്റി (എപിഇഡിഎ) യുഎസ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ (യുഎസ്ഡിഎ), നാഷണല്‍ പ്രോഗ്രാം ഫോര്‍ ഓര്‍ഗാനിക് പ്രൊഡക്ഷന്‍ (എന്‍പിഒപി) എഫ്‌എസ്‌എസ്‌എഐക്കു കീഴിലെ ജൈവിക് ഭാരത് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയ കമ്ബനി കൂടിയാണ് ഐഡി ഫ്രഷ്.

ദ ഹിന്ദു ബിസിനസ് ലൈനിന്റെ കണക്കുപ്രകാരം 2021 സാമ്ബത്തിക വര്‍ഷം 294 കോടി രൂപയാണ് കമ്ബനിയുടെ ആദായം. മുന്‍ വര്‍ഷത്തില്‍ നിന്ന് 23.5 ശതമാനം വര്‍ധനയാണ് വരുമാനത്തിലുണ്ടായത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group