Home Featured ഇമിഗ്രേഷന്‍ കൗണ്ടറിലെ ഇരിപ്പില്‍ തോന്നിയ സംശയം; വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റില്‍ സ്റ്റുഡന്റ് വിസ എടുത്ത് യു കെയിലേക്ക് വിമാനം കയറാന്‍ എത്തിയ മലയാളി ബംഗലൂരു വിമാനത്താവളത്തില്‍ കുടുങ്ങിയത് ഇങ്ങനെ!

ഇമിഗ്രേഷന്‍ കൗണ്ടറിലെ ഇരിപ്പില്‍ തോന്നിയ സംശയം; വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റില്‍ സ്റ്റുഡന്റ് വിസ എടുത്ത് യു കെയിലേക്ക് വിമാനം കയറാന്‍ എത്തിയ മലയാളി ബംഗലൂരു വിമാനത്താവളത്തില്‍ കുടുങ്ങിയത് ഇങ്ങനെ!

by കൊസ്‌തേപ്പ്

ലണ്ടന്‍: ബ്രിട്ടനിലേക്കുള്ള സ്റ്റുഡന്റ് വിസ ചട്ടങ്ങള്‍ ഉദാരമാക്കുകയും, വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്ത് പണം സമ്ബാദിക്കുവാനുള്ള വഴികള്‍ അനേകം തുറക്കുകയും ചെയ്തതോടെ ഏതുവിധേനയും സ്റ്റുഡന്റ് വിസയില്‍ ബ്രിട്ടനിലെത്താന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്.

ഇത് പല തട്ടിപ്പുകള്‍ക്കും അവസരമൊരുക്കുകയും ചെയ്തിരിക്കുന്നു. വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച്‌ ബ്രിട്ടനിലേക്കുള്ള സ്റ്റ്യുഡന്റ് വിസ തരപ്പെടുത്തി യാത്രചെയാനെത്തിയ മലയാളി യുവാവ് ബംഗലൂരു വിമാനത്താവളത്തില്‍ പിടിയിലായി.

വയനാട് സ്വദേശിയായ സോജു താഴത്തുവീട്ടില്‍ ഷാജി എന്ന 22 കാരന്‍ ഗുല്ബര്‍ഗ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള വ്യാജ മാര്‍ക്ക്ലിസ്റ്റും അതുപോലെ എന്‍ വി ഡിഗ്രി കോളേജില്‍ നിന്നുള്ള വ്യാജ സര്‍ട്ടിഫിക്കറ്റും സംഘടിപ്പിച്ചാണ് സ്റ്റുഡന്റ് വിസ നേടിയത്. ബ്രിട്ടീഷ് എയര്‍വേയ്സിലായിരുന്നു സോജു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാല്‍, ബംഗലൂരു വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ കൗണ്ടറില്‍ ഇരുന്ന ഉദ്യോഗസ്ഥന് സംശയം തോന്നി പരിശോധിക്കുകയുംപിന്നീട് സോജുവിനെ ചോദ്യം ചെയ്യുകയും ചെയ്തപ്പോഴായിരുന്നു സത്യം പുറത്തുവന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലായിരുന്നു സോജു ഈ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ചാണ് ബ്രിട്ടനിലേക്കുള്ള സ്റ്റുഡന്റ് വിസ സംഘടിപ്പിച്ചതെന്ന് തെളിഞ്ഞത്.

കോഴിക്കോട്ടെ ട്രൂവേ ഗ്ലോബല്‍ എഡ്യുകേഷന്‍ എന്ന എഡ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സിയിലെ ഡെന്നി ഏന്ന് പേരുള്ള ഒരു ജീവനക്കാരന്‍ വഴിയാണ് തനിക്ക് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്ന് അയാള്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഡെന്നി പറഞ്ഞതനുസരിച്ച്‌ ബംഗലൂരുവിലുള്ള ഒരു അനുരാഗ് എന്ന വ്യക്തിയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും സോജു വെളിപ്പെടുത്തി. 65,000 രൂപ നല്‍കിയാണ് ഗുള്‍ബര്‍ഗ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള മാര്‍ക്ക് കാര്‍ഡും പിന്നീട് ഒരു ബി ബി എ സര്‍ട്ടിഫിക്കറ്റും ഇയാള്‍ കരസ്ഥമാക്കിയത്. പിന്നീട് 9 ലക്ഷം രൂപ വാങ്ങി ഡെന്നി വിസ തയ്യാറാക്കി കൊടുക്കുകയായിരുന്നു.

ഇതാദ്യത്തെ സംഭവമല്ല, ഇങ്ങനെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുമായി ബ്രിട്ടനിലേക്ക് വിമാനം കയറാന്‍ എത്തുന്നവരെ പിടികൂടുന്നത്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചെടുത്ത സ്റ്റുഡന്റ് വിസയുമായി ബ്രിട്ടനിലേക്ക് വിമാനം കയറാന്‍ എത്തിയ നാലുപേര്‍ നെടുമ്ബാശ്ശേരി വിമാനത്താവളത്തിലും പിടിയിലായിരുന്നു. പട്ടാമ്ബി സ്വദേശികളായ മുഹമ്മദ് ഹാഷിര്‍, ഷാഹിന്‍, വാഴക്കുളം സ്വദേശി ഡിനോ, അത്താണിക്കല്‍ സ്വദേശി രഹാന ബീഗം എന്നിവരായിരുന്നു അന്ന് പിടിയിലായത്.

അന്ന് ഹഷീര്‍ പ്ലസ് ടു, ബി കോം എന്നിവയുടെ വ്യാജ സര്‍ട്ടിഫിക്കറ്റിനായി നല്‍കിയത് 90,000 രൂപയായിരുന്നു. ഷഹീന്‍ അതേ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് നല്‍കിയത് 50,000 രൂപയും. പ്ലസ് ടു പാസ്സാകാത്ത ഡിനോ 30,000 രൂപ മുടക്കി പ്ലസ് ടു സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയപ്പോള്‍ 40,000 രൂപ കൊടുത്ത് രഹാന സ്വന്തമാക്കിയത് ഒരു ബി ബി എ സര്‍ട്ടിഫിക്കറ്റായിരുന്നു. ഇതില്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളും കേരളത്തിനു പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും യൂണിവേഴ്സിറ്റികളുടെയും പേരുകളില്‍ ഉള്ളതായിരുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group